ഗര്‍ഭിണിയായ ദലിത് യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി; മനം നൊന്ത് കാമുകന് ആത്മഹത്യ ചെയ്തു
ജയ്പുര്‍: ഗര്‍ഭിണിയായ ദലിത് യുവതിയെ അഞ്ചംഗസംഘം കൂട്ട ബലാല്‍സംഗത്തിനിരയാക്കി വഴിയിലുപേക്ഷിച്ചു. രാജസ്ഥാനിലെ ബന്സാര ജില്ലയിലാണ് സംഭവം. പെണ്‍കുട്ടിയെ അക്രമികളില്‍ നിന്നും രക്ഷിക്കാന്‍ കഴിയാത്തതില്‍ മനം നൊന്ത് കാമുകന് ആത്മഹത്യ ചെയ്തു.
കഴിഞ്ഞ മാസം 13നു നടന്ന സംഭവം കാമുകന്റെ മരണത്തെ കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് പുറത്തറിഞ്ഞത്. അക്രമികളുടെ ഭീഷണിയെ തുടര്‍ന്നു ഇതുവരെ പെണ്‍കുട്ടി വിവരം മറച്ചുവെക്കികയായിരുന്നെന്നു പോലിസ് പറഞ്ഞു.
രാത്രി കാമുകനൊപ്പം ടൗണില്‍ നിന്നു വരികയായിരുന്ന ഗര്‍ഭിണിയായ 19കാരിയാണ് ക്രൂര പീഡനത്തിനിരയായത്. ഇരുവരും ബൈക്കില്‍ സഞ്ചരിക്കവെ തടഞ്ഞു നിര്‍ത്തിയ സുനില്‍ ചര്‍പോത, വികാസ്, ജിതേന്ദ്ര എന്നിവര്‍ കാമുകനെ മര്‍ദിച്ചു ബോധരഹതനാക്കുകയും പെണ്‍കുട്ടിയ ആളൊഴിഞ്ഞ ബസ്റ്റാന്റില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു. ഇവിടെ നിന്നും സുഹൃത്തുക്കളായ നരേഷ് ഗുര്‍ജര്‍, വിജയ് എന്നിവരെ വിളിച്ചു വരുത്തിയ സംഘം മറ്റൊരിടത്തു കൊണ്ടുപോയും പീഡനത്തിനിരയാക്കി. പിന്നീട് ക്രൂരമായി മര്‍ദിച്ച് വഴിയിലുപേക്ഷിക്കുകയായിരുന്നു. അക്രമത്തെ തുടര്‍ന്നു ഗര്‍ഭസ്ഥ ശിശു മരിച്ചു.
ആക്രമണത്തിനു മണിക്കൂറുകള്‍ക്കു ശേഷം പെണ്‍കുട്ടിയുടെ കാമുകന് ആത്മഹത്യ ചെയ്തു. കാമുകന്റെ ഫോണ്‍ അക്രമികള്‍ കവര്‍ന്നിരുന്നു.
മരിച്ച യുവാവിന്റെ ബന്ധുക്കള്‍ നല്കിയ പരാതിയില്‍ അന്വേഷണം നടത്തിയ പോലിസ് യുവാവിന്റെ ഫോണ്‍ കണ്ടെത്തുകയും പെണ്‍കുട്ടിയുടെ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. പിന്നീട് പെണ്‍കുട്ടിയെ ചോദ്യം ചെയ്തതോടെയാണ് സംഭവങ്ങള്‍ പുറത്തറിഞ്ഞത്. അക്രമികളുടെ ഭീഷണിയെ തുടര്‍ന്നും കാമുകനുമായുള്ള ബന്ധം ബന്ധുക്കള്‍ അറിയുമെന്നും ഭയന്നാണ് പെണ്‍കുട്ടി വിവരങ്ങള്‍ മറച്ചു വച്ചതെന്നു പോലിസ് പറഞ്ഞു. അക്രമി സംഘത്തിലെ അഞ്ചുപേരെയും അറസ്റ്റു ചെയ്തതായും പോലിസ് അറിയിച്ചു.
RELATED STORIES
കോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTപുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMTകോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി...
29 March 2024 11:06 AM GMTപട്ടാമ്പി-പാലക്കാട് റൂട്ടിലെ റെയിൽവേ ഗേറ്റ് തടസ്സം...
29 March 2024 11:04 AM GMT'തനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും'; സിദ്ധാര്‍ത്ഥന്റെ...
29 March 2024 11:02 AM GMT