Sub Lead

പോത്തന്‍കോട് സുധീഷ് കൊലക്കേസ്: മുഖ്യപ്രതി ഒട്ടകം രാജേഷ് പിടിയില്‍

തമിഴ്‌നാട്ടില്‍നിന്നാണ് രാജേഷിനെ പിടികൂടിയത്. കേസിലെ ഒന്നാം പ്രതി സുധീഷ് ഉണ്ണി, മൂന്നാം പ്രതി മിഠായി ശ്യാം എന്നിവര്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.

പോത്തന്‍കോട് സുധീഷ് കൊലക്കേസ്: മുഖ്യപ്രതി ഒട്ടകം രാജേഷ് പിടിയില്‍
X

തിരുവനന്തപുരം: പോത്തന്‍കോട് സുധീഷ് കൊലക്കേസിലെ മുഖ്യപ്രതി പിടിയിലായി. കേസിലെ രണ്ടാം പ്രതി ഒട്ടകം രാജേഷാണ് പിടിയിലായത്. തമിഴ്‌നാട്ടില്‍നിന്നാണ് രാജേഷിനെ പിടികൂടിയത്. കേസിലെ ഒന്നാം പ്രതി സുധീഷ് ഉണ്ണി, മൂന്നാം പ്രതി മിഠായി ശ്യാം എന്നിവര്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. സുധീഷ് വധത്തില്‍ ഇതോടെ 11 പ്രതികളും പിടിയിലായി. കൊലപാതകം ഉള്‍പ്പെടെ നിരവധി കേസില്‍ പ്രതിയാണ് രാജേഷ്. പിടിയിലായ മിഠായി ശ്യാം കൊല്ലപ്പെട്ട സുധീഷിന്റെ ഭാര്യാ സഹോദരനാണ്.

കൊലയ്ക്ക് ഉപയോഗിച്ച വാളും വെട്ടുകത്തികളും വെഞ്ഞാറമൂട് മൂളയം പാലത്തിനു സമീപത്തെ പറമ്പില്‍നിന്ന് കണ്ടെത്തിയിരുന്നു. പ്രതികളെ ഇവിടെ എത്തിച്ചാണ് പോത്തന്‍കോട് പോലിസ് തെളിവെടുത്തത്. വെട്ടിയെടുത്ത കാല്‍ എറിഞ്ഞ കല്ലൂര്‍ ജങ്ഷനിലും ആയുധങ്ങള്‍ ഒളിപ്പിച്ച ചിറയിന്‍കീഴ് ശാസ്തവട്ടം അയ്യപ്പ ക്ഷേത്രത്തിന് സമീപത്തെ കളിസ്ഥലത്തും കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. സുധീഷിനെ ആക്രമിച്ച് കാല്‍ വെട്ടിയെടുത്ത് ഒന്നാം പ്രതി ഉണ്ണിയാണ്. ഇയാളാണ് വെട്ടിയ കാലുമായ ബൈക്കിലെത്തി വലിച്ചെറിഞ്ഞതും. ആറ്റിങ്ങല്‍ മങ്കാട്ടുമൂലയില്‍ നടന്ന രണ്ട് അക്രമസംഭവങ്ങളുടെ തുടര്‍ച്ചയാണ് കല്ലൂരിലെ കൊലപാതകം.

കഞ്ചാവ് വില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് നേരത്തെ പ്രതികളിലൊരാളായ ഉണ്ണിയെയും രണ്ട് സുഹൃത്തുക്കളെയും കൊല്ലപ്പെട്ട സുധീഷ് ആക്രമിച്ചിരുന്നു. അന്ന് സുധീഷിന്റെ സംഘമെറിഞ്ഞ നാടന്‍ ബോംബ് ഉണ്ണിയുടെ അമ്മയുടെ ദേഹത്ത് വീണിരുന്നു. ഇതിന് പ്രതികാരം വീട്ടാനായിരുന്നു ഉണ്ണിയുടെ നേതൃത്വത്തിലുള്ള സംഘം സുധീഷിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. ഡിസംബര്‍ 11ന് ഉച്ചയ്ക്ക് 2.45ന് ബൈക്കുകളിലും ഓട്ടോയിലുമായി 11 അംഗ സംഘമാണ് സുധീഷിനെ കൊലപ്പെടുത്തിയത്.

മംഗലപുരം, ആറ്റിങ്ങല്‍ സ്‌റ്റേഷനുകളില്‍ വധശ്രമം അടിപിടി കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട സുധീഷ്. ആറ്റിങ്ങള്‍ മങ്ങാട്ടുമൂലയില്‍ ഡിസംബര്‍ ആറിന് സുധീഷിന്റെ സംഘം വീട് ആക്രമിച്ച് രണ്ടുപേരെ വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. പ്രത്യാക്രമണം തുടരുമെന്നു മനസ്സിലാക്കിയ സുധീഷ് കല്ലൂര്‍ പാണന്‍വിളയിലെ അമ്മയുടെ കുടുംബവീട്ടില്‍ ഒളിവിലായിരുന്നു. ഈ വീട് അക്രമികള്‍ക്ക് കാണിച്ചുകൊടുത്തത് സുധീഷിന്റെ സഹോദരീ ഭര്‍ത്താവ് ശ്യാമാണ്. സഹോദരി ഭര്‍ത്താവിനെ നേരത്തെ സുധീഷ് ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ചതിന്റെ വൈരാഗ്യമാണ് ഒറ്റലിന് പിന്നില്‍. കഴിഞ്ഞ ദിവസമാണ് ഒട്ടകം രാജേഷിനെ പിടികൂടാന്‍ പോയപ്പോള്‍ വള്ളം മറിഞ്ഞ് ഒരു പോലിസുകാരന്‍ മരണപ്പെട്ടത്.

Next Story

RELATED STORIES

Share it