Sub Lead

വിദ്യാര്‍ഥിനിക്കെതിരേ വ്യാജ പ്രചാരണം നടത്തിയ അധ്യാപികക്കെതിരേ പോക്‌സോ കേസ്

വിദ്യാര്‍ഥിനിക്കെതിരേ വ്യാജ പ്രചാരണം നടത്തിയ അധ്യാപികക്കെതിരേ പോക്‌സോ കേസ്
X

തിരുവനന്തപുരം: കിളിമാനൂര്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്കെതിരേ വ്യാജ പ്രചാരണം അഴിച്ചുവിട്ട അധ്യാപികക്കെതിരേ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു. കിളിമാനൂര്‍ ആര്‍ആര്‍വി സ്‌കൂളിലെ ഹിന്ദി അധ്യാപിക സി ആര്‍ ചന്ദ്രലേഖക്കെതിരെയാണ് കേസ്. വിദ്യാര്‍ഥിനിയുടെയും മാതാവിന്റെയും മൊഴി പോലിസ് രേഖപ്പെടുത്തി. കുട്ടികള്‍ക്കെതിരെ ലൈംഗികപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന വകുപ്പ് പ്രകാരമാണ് കേസ്. ഇന്നലെ അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദേശ പ്രകാരമായിരുന്നു സസ്‌പെന്‍ഷന്‍.

അധ്യാപകര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ചന്ദ്രലേഖ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ കുറിച്ച് വ്യാജപ്രചാരണം നടത്തുകയായിരുന്നു. എതിര്‍ ചേരിയിലെ അധ്യാപകന്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നായിരുന്നു പ്രചാരണം. നാണക്കേട് കാരണം വിദ്യാര്‍ഥി പഠനം ഉപേക്ഷിച്ചു. അസുഖ ബാധിതയായ വിദ്യാര്‍ഥിനി നാല് മാസം അവധി എടുത്തപ്പോഴാണ് വ്യാജ പ്രചാരണം നടന്നത്. സ്‌കൂളിലെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഉള്‍പ്പടെ വിദ്യാര്‍ഥിനിയുടെ പേര് പറഞ്ഞു അധിക്ഷേപിച്ചു. സിഡബ്ല്യൂസിയിലും പോലിസിലും അധ്യാപിക വ്യാജ പരാതി നല്‍കിയെന്നും കുടുംബം വ്യക്തമാക്കി. ഇതെല്ലാം ശിശുക്ഷേമ സമിതി നടത്തിയ അന്വേഷണത്തിലും സ്ഥിരീകരിച്ചു.

Next Story

RELATED STORIES

Share it