ഇസ്രയേലിനെ അംഗീകരിക്കാന്‍ സമ്മര്‍ദ്ദമെന്ന് പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്
''സമ്പദ്വ്യവസ്ഥയുടെ കാര്യത്തില്‍ നമുക്ക് സ്വന്തം കാലില്‍ നില്ക്കട്ടെ. അപ്പോള്‍ നിങ്ങള്‍ക്ക് ഈ ചോദ്യങ്ങള്‍ ചോദിക്കാം'' എന്നായിരുന്നു ഇംറാന്റെ മറുപടി. ഇതോടെ, എണ്ണ സമ്പന്നമായ ഗള്‍ഫ് രാജ്യങ്ങളെ, പ്രധാനമായും സൗദി അറേബ്യയെയും യുഎഇയെയുമാണ് ഉദ്ദേശിച്ചതെന്നാണു വ്യക്തമാവുന്നത്. എന്നിരുന്നാലും, ഇസ്രായേലിനെ അംഗീകരിക്കുന്നതില്‍ മറ്റൊരു ചിന്തയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
''ഫലസ്തീനികളെ തൃപ്തിപ്പെടുത്തുന്ന ഒരു ന്യായമായ ഒത്തുതീര്‍പ്പ് ഇല്ലാതെ ഇസ്രായേലിനെ അംഗീകരിക്കാന്‍ എനിക്ക് മറ്റൊരു ചിന്തയുമില്ല,'' അദ്ദേഹം പറഞ്ഞു. ഫലസ്തീന് വിഷയത്തില്‍ ജിന്നയുടെ പാത പിന്തുടരുമെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രായേലിനെ അംഗീകരിക്കാന്‍ പലതവണ വിസമ്മതിച്ച രാജ്യത്തിന്റെ സ്ഥാപക പിതാവ് മുഹമ്മദ് അലി ജിന്നയെ പരാമര്‍ശിച്ചായിരുന്നു പ്രതികരണം.
അമേരിക്കയില്‍ ഇസ്രായേല്‍ ആഴത്തിലുള്ള സ്വാധീനം ചെലുത്തിയിട്ടുണ്ട്. ട്രംപിന്റെ കാലഘട്ടത്തില്‍ സ്വാധീനം അസാധാരണമായിരുന്നു. ഇസ്രായേലിനെ അംഗീകരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്ന മറ്റൊരു രാജ്യമാണിതെന്നും അദ്ദേഹം നിരീക്ഷിച്ചു. 'അഫ്ഗാനിസ്ഥാന് അല്ല, ഇസ്രായേലാണ് യഥാര്‍ത്ഥ പ്രശ്നം. ജോ ബെഡന് അത് എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നാണ് നോക്കുന്നത്. ട്രംപിന്റെ ഇസ്രായേല്‍ നയങ്ങളില്‍ അദ്ദേഹം മാറ്റം വരുത്തുന്നുണ്ടോ തുടരുകയാണോ എന്നാണു നോക്കുന്നതെന്നും ഇംറാന്‍ ഖാന് പറഞ്ഞതായി ഡെയ്ലി സബാഹ് റിപോര്‍ട്ട് ചെയ്തു.
Pakistani PM Khan says he is under pressure to recognize Israel
RELATED STORIES
ഭാര്യയെയും ഭാര്യാസഹോദരനെയും യുവാവ് സ്ക്രൂഡ്രൈവർ കൊണ്ട് കുത്തിക്കൊന്നു
18 April 2024 7:05 AM GMTസുഗന്ധഗിരി മരംമുറി:18 ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ; ഇതുവരെ...
18 April 2024 7:02 AM GMTഅക്ബറിനും സീതയ്ക്കും പുതിയ പേര് നിർദേശിച്ച് ബംഗാള്‍ സർക്കാർ
18 April 2024 6:09 AM GMTആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി; താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കും,...
18 April 2024 5:34 AM GMTതിരക്കഥാകൃത്തും സംവിധായകനുമായ ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു
18 April 2024 4:40 AM GMTവീടിന്റെ മൂന്നാംനിലയില്‍ നിന്നു വീണ് വിദ്യാര്‍ഥിനി മരിച്ചു
18 April 2024 1:25 AM GMT