Sub Lead

ജയില്‍ വകുപ്പിനെതിരേ പരസ്യമായി പ്രതികരിച്ച ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

ജയില്‍ വകുപ്പിനെതിരേ പരസ്യമായി പ്രതികരിച്ച ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍
X

തിരുവനന്തപുരം: ജയില്‍ വകുപ്പിനെതിരെ പരസ്യമായി പ്രതികരിച്ച ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. കൊട്ടാരക്കര സ്‌പെഷ്യല്‍ സബ് ജയിലിലെ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ അബ്ദുള്‍ സത്താര്‍ ഐയെ ആണ് അച്ചടക്ക നടപടിയുടെ ഭാഗമായി സസ്‌പെന്റ് ചെയ്തത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവത്തില്‍ അബ്ദുള്‍ സത്താര്‍ മീഡിയയ്ക്ക് ഇന്റര്‍വ്യൂ നല്‍കിയിരുന്നു. ഗോവിന്ദച്ചാമി ജയില്‍ ചാടുമെന്ന് നേരത്തെ അറിയിച്ചിരുന്നതായും ജയില്‍ ചാടിയാല്‍ ഉദ്യോഗസ്ഥന്റെ വീട്ടില്‍ എത്തി ആദ്ദേഹത്തെ കെട്ടിയിട്ട് വീട്ടുകാരെ അതിക്രൂരമായി ബലാത്കാരം ചെയ്യുമെന്നും അറിയിച്ചതായാണ് പ്രതികരണം.

കോയമ്പത്തൂരില്‍ ചില ശ്മശാനങ്ങളില്‍ മോഷണ സ്വര്‍ണം ഒളിപ്പിച്ചിട്ടുണ്ടെന്നും അത് കൈകാര്യം ചെയ്യുന്ന ആള്‍ക്കാരാണ് ഗോവിന്ദചാമിയുടെ കേസ് കൈകാര്യം ചെയ്യുന്നതെന്നും തടവുകാര്‍ വഴി അറിഞ്ഞെന്ന് ജയിലില്‍ അറിയിച്ചതായും പറയുന്നു. ജയില്‍ വരുന്നതിന് മുമ്പ് ഗോവിന്ദചാമി പല സ്ത്രീകളേയും ഉപദ്രവിച്ചിരുന്നുവെന്നും അയാളെ വധിച്ചിരുന്നുവെങ്കില്‍ നല്ലതാണെന്നും ഉദ്യോഗസ്ഥന്‍ പ്രതികരിച്ചിരുന്നു. ഗോവിന്ദച്ചാമിയെ തൂക്കിക്കൊല്ലാന്‍ വിധിക്കുകയാണെങ്കില്‍ ആരാച്ചാര്‍ ഇല്ലാത്ത പക്ഷം ആരാച്ചാര്‍ ആകാനും തയ്യാറാണ് എന്നായിരുന്നു അബ്ദുള്‍ സത്താറിന്റെ പരാമര്‍ശം.



Next Story

RELATED STORIES

Share it