Sub Lead

ആംനസ്റ്റി ഓഫിസുകളിലെ സിബി ഐ റെയ്ഡ്: എന്‍സിഎച്ച്ആര്‍ഒ അപലപിച്ചു

റെയ്ഡ്. ആംനസ്റ്റിക്കെതിരായ സിബിഐ റെയ്ഡ് അമിതാധികാര പ്രയോഗത്തിന്റെ ഒറ്റപ്പെട്ട സംഭവമല്ലെന്നും ഗൗരവത്തോടെ മനസ്സിലാക്കേണ്ടതുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളെയും മാധ്യമങ്ങളെയും എന്‍ജിഒകളെയും മനുഷ്യാവകാശ സംഘടനകളെയും സമ്മര്‍ദ്ദത്തിലാക്കി എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ ആവര്‍ത്തിക്കുകയാണ്.

ആംനസ്റ്റി ഓഫിസുകളിലെ സിബി ഐ റെയ്ഡ്: എന്‍സിഎച്ച്ആര്‍ഒ അപലപിച്ചു
X

ന്യൂഡല്‍ഹി: ആംനസ്റ്റി ഇന്റര്‍നാഷനലിന്റെ ഡല്‍ഹി, ബെംഗളൂരു ഓഫിസുകളില്‍ സിബി ഐ നടത്തിയ റെയ്ഡില്‍ ദേശീയ മനുഷ്യാവകാശ ഏകോപന സമിതി(എന്‍സിഎച്ച്ആര്‍ഒ) ശക്തമായി അപലപിച്ചു. രാജ്യത്ത് നടക്കുന്ന അവകാശ ലംഘനങ്ങളെ കുറിച്ചുള്ള വിവരശേഖരണത്തെയും മറ്റും നിരുല്‍സാഹപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള ഭീഷണിപ്പെടുത്തല്‍ തന്ത്രത്തിന്റെ ഭാഗമാണ് റെയ്‌ഡെന്ന് എന്‍സിഎച്ച്ആര്‍ഒ പ്രസ്താവനയില്‍ വ്യക്തമാക്കി. രാജ്യത്തെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്കു നേരെ സര്‍ക്കാര്‍ നടത്തുന്ന ആക്രമണങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിക്കൊണ്ടുള്ള കേന്ദ്രനടപടിയെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍, ഭയം, അന്യവല്‍ക്കരണം എന്നിവയ്‌ക്കെതിരേ ആംനസ്റ്റി ശക്തമായ പ്രചാരണം നടത്തുന്നതിനിടെയാണ് ഇത്തരം നടപടികളുണ്ടാവുന്നത്. ആംനസ്റ്റിയെ കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തി ഒരു വര്‍ഷത്തിന് ശേഷമാണ് സിബിഐ റെയ്ഡ് നടത്തുന്നത്. ഇന്ത്യന്‍ ഭരണഘടനയും ഇന്ത്യ അംഗമായ പ്രാദേശിക, ആഗോള മനുഷ്യാവകാശ ഉടമ്പടികളിലും ഉറപ്പുനല്‍കുന്ന അവകാശങ്ങളെ അടിച്ചമര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. മനുഷ്യാവകാശ സംരക്ഷകരെ നിശബ്ദമാക്കാനുള്ള മാര്‍ഗമായി ക്രിമിനല്‍ നിയമത്തെ ദുരുപയോഗം ചെയ്യരുത്.

മനുഷ്യാവകാശ സംഘടനകള്‍ തെറ്റുകള്‍ തുറന്നുകാട്ടുന്നതില്‍ സര്‍ക്കാരുകള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടാവാം. എന്നാല്‍, അതാണ് ഒരു മനുഷ്യാവകാശ സംഘടനയുടെ പ്രാധാന്യമെന്നും മനസ്സിലാക്കണം. ആംനസ്റ്റിക്കെതിരായ റെയ്ഡുകള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള നഗ്‌നമായ ലംഘനമാണ്. ഇന്ത്യയിലെ മനുഷ്യാവകാശ സംരക്ഷകരെ പീഡിപ്പിക്കുന്നതിനും ഭീഷണിപ്പെടുത്താനുമുള്ള വിശാലമായ പദ്ധതിയുടെ ഭാഗമാണിതെന്ന് എന്‍സിഎച്ച്ആര്‍ഒ കരുതുന്നു. സര്‍ക്കാരിന്റെ സമീപകാല നടപടികള്‍ രാജ്യം സ്വേച്ഛാധിപത്യത്തിലേക്കു നീങ്ങുകയാണെന്ന ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ്. ഇത് പൗരാവകാശ പ്രവര്‍ത്തകര്‍ക്കെതിരായ സര്‍ക്കാര്‍ നടപടികളുടെ തുടര്‍ച്ചയാണ് റെയ്ഡ്. ആംനസ്റ്റിക്കെതിരായ സിബിഐ റെയ്ഡ് അമിതാധികാര പ്രയോഗത്തിന്റെ ഒറ്റപ്പെട്ട സംഭവമല്ലെന്നും ഗൗരവത്തോടെ മനസ്സിലാക്കേണ്ടതുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളെയും മാധ്യമങ്ങളെയും എന്‍ജിഒകളെയും മനുഷ്യാവകാശ സംഘടനകളെയും സമ്മര്‍ദ്ദത്തിലാക്കി എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ഇതുവഴി സ്വതന്ത്ര വീക്ഷണമുള്ള പൗര സമൂഹത്തെ ഇല്ലാതാക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തിനും സമാധാനപരമായി സംഘടിക്കാനുമുള്ള അവകാശങ്ങളുടെ ലംഘിക്കുകയാണ്. മനുഷ്യാവകാശ ലംഘനങ്ങള്‍ കുറയ്ക്കാനും മനുഷ്യാവകാശം എല്ലാവര്‍ക്കും യാഥാര്‍ഥ്യമാക്കാനുമാണ് സര്‍ക്കാര്‍ നടപടിയെടുക്കേണ്ടതെന്നും എന്‍സിഎച്ച്ആര്‍ഒ ആവശ്യപ്പെട്ടു.




Next Story

RELATED STORIES

Share it