Sub Lead

2001ല്‍ മുസ് ലിം ലീഗ് യുഡിഎഫ് വിടാനൊരുങ്ങി; വെളിപ്പെടുത്തലുമായി ഗുലാം നബി ആസാദ്

2001ല്‍ മുസ് ലിം ലീഗ് യുഡിഎഫ് വിടാനൊരുങ്ങി; വെളിപ്പെടുത്തലുമായി ഗുലാം നബി ആസാദ്
X

ന്യൂഡല്‍ഹി: കോണ്‍ഗ്രസിലെ ഗ്രൂപ്പുപോരില്‍ മനംമടുത്ത് 2001ല്‍ മുസ് ലിം ലീഗ് യുഡിഎഫ് വിടാനൊരുങ്ങിയെന്ന വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് മുന്‍ നേതാവ് ഗുലാം നബി ആസാദ്. 'ആസാദ്' എന്ന പേരില്‍ പുറത്തിറക്കിയ ആത്മകഥയിലാണ് വെളിപ്പെടുത്തല്‍. യുഡിഎഫ് വിട്ട് ഇടതുമുന്നണിയിലേക്ക് പോകാനായിരുന്നു ലീഗിന്റെ നീക്കം. ഇക്കാര്യമറിഞ്ഞ് പാണക്കാട് തങ്ങളുമായി താന്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് ലീഗ് തീരുമാനം മാറ്റിയതെന്നും ആസാദ് ആത്മകഥയില്‍ വ്യക്തമാക്കി.

'ബംഗളൂരുവില്‍ സോണിയാ ഗാന്ധിക്കൊപ്പം ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് കേരളത്തില്‍ നിന്നൊരു പ്രവര്‍ത്തകന്‍ വിളിച്ചത്. ലീഗുമായുള്ള സഖ്യം എല്‍ഡിഎഫ് അടുത്ത ദിവസം തന്നെ പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിച്ചത്. ഇത് സംബന്ധിച്ച് നേരത്തെ തന്നെ സൂചന ലഭിച്ചിരുന്ന താന്‍ സോണിയാ ഗാന്ധിയോട് ഡല്‍ഹിയിലേക്ക് ഒപ്പം വരാനില്ലെന്നും കോഴിക്കോട്ടേ്ക്ക് പോവുകയാണെന്നും അറിയിച്ചു. അടുത്ത വിമാനത്തിന് തന്നെ കോഴിക്കോടും അവിടെ നിന്ന് പാണക്കാട്ടേക്കും പോയി. പാണക്കാട് ശിഹാബ് തങ്ങള്‍ തന്നെ കണ്ട് അമ്പരന്നു. പിറ്റേന്ന് പെരുന്നാള്‍ ദിനമായിരുന്നു. അന്ന് ഒരു മുതിര്‍ന്ന എല്‍ഡിഎഫ് നേതാവ് വീട്ടില്‍വന്ന് ഇടതുമുന്നണിയുമായുള്ള സഖ്യം പ്രഖ്യാപിക്കുമെന്ന് എന്നോട് പറഞ്ഞു. അത്താഴ സമയത്ത് തങ്ങളുമായി രാഷ്ട്രീയം സംസാരിച്ചു. കെ കരുണാകരനും എ കെ ആന്റണിയുമായുള്ള ഗ്രൂപ്പ് യുദ്ധത്തില്‍ മടുത്തുവെന്ന് തങ്ങള്‍ പറഞ്ഞു. പ്രശ്‌നപരിഹാരത്തിന് താന്‍ മുന്‍കൈയെടുക്കുമെന്ന് ഉറപ്പുനല്‍കുകയും വൈകാരികമായി തങ്ങളെ സമാധാനിപ്പിക്കുകയും ചെയ്തു. പിറ്റേന്ന് പെരുന്നാള്‍ നമസ്‌കാരത്തിന് എന്നെ തങ്ങളോടൊപ്പം കണ്ട മാധ്യമപ്രവര്‍ത്തകര്‍ എന്റെ സന്ദര്‍ശനത്തെക്കുറിച്ച് ചോദിച്ചു. പെരുന്നാള്‍ ആശംസകള്‍ അറിയിക്കാന്‍ എത്തിയതാണെന്നും വരുന്ന തിരഞ്ഞെടുപ്പ് ഒന്നിച്ച് നേരിടുമെന്നും മറുപടി നല്‍കി. തങ്ങള്‍ എന്റെ വാക്കുകളെ പിന്തുണച്ചതോടെ സഖ്യം ഉറച്ചുതന്നെ മുന്നോട്ടുപോവുകയായിരുന്നുവെന്നും ഗുലാംനബി ആസാദ് ആത്മകഥയില്‍ പറയുന്നുണ്ട്.

Next Story

RELATED STORIES

Share it