കൊലക്കേസ് പ്രതിയായ യുവാവിനെ വെട്ടിക്കൊന്നു; തൃശൂരിൽ ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ കൊലപാതകം
നേരത്തെ തൃശൂർ പുതുശേരിയിലെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ സനൂപ്, പോക്സോ കേസിലെ പ്രതിയായ സതീഷ് കുട്ടൻ എന്നിവരാണ് കൊല്ലപ്പെട്ടത്.
തൃശൂർ: തൃശൂരിൽ ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ കൊലപാതകം. കൊലപാതക കേസിലെ പ്രതിയായ യുവാവിനെ പട്ടാപ്പകൽ വെട്ടിക്കൊന്നു. തൃശൂർ മുറ്റിച്ചൂർ സ്വദേശി നിധിലാണ് കൊലപ്പെട്ടത്. അന്തിക്കാട് ആദർശ് കൊലക്കേസിലെ പ്രതിയായിരുന്നു നിധിൽ ജാമ്യത്തിൽ ഇറങ്ങിയതായിരുന്നു.
കാരമുക്ക് അഞ്ചങ്ങാടി റോഡില്‍ വെച്ച് നിധില്‍ യാത്ര ചെയ്യുകയായിരുന്ന കാറിൽ മറ്റൊരു കാറിലെത്തിയ സംഘം ഇടിക്കുകയും, തുടർന്ന് വാഹനം തടഞ്ഞ് വെട്ടിക്കൊലപ്പെടുത്തുകയും ആയിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും നിധിൽ മരിച്ചിരുന്നു. നാലംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. 2019 ജൂലൈയിൽ താന്ന്യത്ത് കുറ്റിച്ചല്‍ അന്തിക്കാട് സ്വദേശി ആദര്‍ശിനെ ഒരുസംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഈ കേസിലെ പ്രതിയാണ് നിധിൽ. ആദർശ് കൊലപാതകത്തിന്റെ തുടർച്ചയും ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലിസ് നൽകുന്ന സൂചന. പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ തൃശൂരിൽ നടക്കുന്ന മൂന്നാമത്തെ കൊലപാതകമാണ് ഇത്. നേരത്തെ തൃശൂർ പുതുശേരിയിലെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ സനൂപ്, പോക്സോ കേസിലെ പ്രതിയായ സതീഷ് കുട്ടൻ എന്നിവരാണ് കൊല്ലപ്പെട്ടത്. അതിൽ സനൂപിനെ ആർഎസ്എസ്-ബജ്റംഗ്ദൾ പ്രവർത്തകരാണ് കൊലപ്പെടുത്തിയത്.
RELATED STORIES
എല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMT