Sub Lead

യൂബര്‍ ടാക്‌സിയില്‍ ബലാത്സംഗം: പ്രതിക്ക് 5 വര്‍ഷം കഠിന തടവ്

യൂബര്‍ ടാക്‌സിയില്‍ ബലാത്സംഗം: പ്രതിക്ക് 5 വര്‍ഷം കഠിന തടവ്
X

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ യൂബര്‍ ടാക്‌സിയില്‍ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് അഞ്ച് വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും വിധിച്ചു. എറണാകുളം ഏലൂര്‍ സ്വദേശി പള്ളിക്കര വീട്ടില്‍ യൂസഫിനെ (52) ആണ് എറണാകുളം പോക്‌സോ കോടതി ശിക്ഷിച്ചത്. ധാരാളം പെണ്‍കുട്ടികളും സ്ത്രീകളും രാത്രിയിലും മറ്റ് സമയങ്ങളിലും സഞ്ചരിക്കുന്നതിനായി യൂബര്‍ ടാക്‌സിയെ ആശ്രയിക്കുന്നവരാണ്. നിരവധി സുരക്ഷാ സജ്ജീകരണങ്ങള്‍ യൂബര്‍ പോലുള്ള കമ്പനികള്‍ നല്‍കുന്നുണ്ടെങ്കിലും ഈ കേസിലെ പ്രതിയുടെ കുറ്റകൃത്യം അതിനെല്ലാം ഒരു അപവാദമായി മാറിയെന്നും കോടതി നിരീക്ഷിച്ചു. ഒരുതരത്തിലുമുള്ള ദയയും പ്രതി അര്‍ഹിക്കാത്തത് കൊണ്ടാണ് പരമാവധി ശിക്ഷ നല്‍കുന്നത് എന്നും കോടതി വിധി ന്യായത്തില്‍ വ്യക്തമാക്കി. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ക്ക് മുതിരുന്നവര്‍ക്ക് ഈ കേസ്സിലെ പ്രതിക്ക് നല്‍കിയ ശിക്ഷ ഒരു പാഠം ആവണമെന്നും കോടതി അഭിപ്രായപ്പെട്ടു. പ്രതിയില്‍ നിന്ന് ഈടാക്കുന്ന പിഴത്തുക പെണ്‍കുട്ടിക്ക് നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ യൂബര്‍ ടാക്‌സിയില്‍ കയറിയ പെണ്‍കുട്ടിക്ക് നേരെയാണ് പ്രതി ലൈംഗിക അതിക്രമം നടത്തിയത്. പെണ്‍കുട്ടിയുടെ മൊഴിയില്‍ കേസെടുത്ത തൃക്കാക്കര പോലിസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 2019 ജൂലൈ മാസത്തിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. തൃക്കാക്കര എസ്‌ഐ ആയിരുന്ന പി.പി.ജസ്റ്റിന്‍ ആണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.എ.ബിന്ദു, അഡ്വ. സരുണ്‍ മാങ്കറ എന്നിവര്‍ ഹാജരായി.

Next Story

RELATED STORIES

Share it