Sub Lead

കങ്കാരു കോടതി വിധിച്ചു; ബിഹാറില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നാലു പേരെ മാവോവാദികള്‍ തൂക്കിലേറ്റി, വീട് സ്‌ഫോടനത്തില്‍ തകര്‍ത്തു

ദുമാരിയയിലെ മോണ്‍ബാര്‍ ഗ്രാമത്തിലെ സര്‍ജു ഭോക്തയുടെ വീടാണ് ഡൈനാമിറ്റ് ഉപയോഗിച്ച് തകര്‍ത്തത്. അദ്ദേഹത്തിന്റെ മക്കളായ സത്യേന്ദ്ര സിംഗ് ഭോക്ത, മഹേന്ദ്ര സിംഗ് ഭോക്ത എന്നിവരെയും അവരുടെ ഭാര്യമാരെയും വീടിന് പുറത്ത് കെട്ടിയിട്ട്, കണ്ണ് മൂടിക്കെട്ടി കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നു.

കങ്കാരു കോടതി വിധിച്ചു; ബിഹാറില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നാലു പേരെ മാവോവാദികള്‍ തൂക്കിലേറ്റി, വീട് സ്‌ഫോടനത്തില്‍ തകര്‍ത്തു
X

പട്‌ന: കഴിഞ്ഞ ദിവസം ബിഹാറിലെ ഗയയില്‍ മാവോവാദികള്‍ രണ്ട് പുരുഷന്മാരെയും രണ്ട് സ്ത്രീകളെയും തൂക്കിലേറ്റുകയും അവരുടെ വീട് സ്‌ഫോടനത്തിലൂടെ തകര്‍ക്കുകയും ചെയ്തു.കങ്കാരു കോടതി ചേര്‍ന്നാണ് ശിക്ഷ നടപ്പാക്കിയത്.

ദുമാരിയയിലെ മോണ്‍ബാര്‍ ഗ്രാമത്തിലെ സര്‍ജു ഭോക്തയുടെ വീടാണ് ഡൈനാമിറ്റ് ഉപയോഗിച്ച് തകര്‍ത്തത്. അദ്ദേഹത്തിന്റെ മക്കളായ സത്യേന്ദ്ര സിംഗ് ഭോക്ത, മഹേന്ദ്ര സിംഗ് ഭോക്ത എന്നിവരെയും അവരുടെ ഭാര്യമാരെയും വീടിന് പുറത്ത് കെട്ടിയിട്ട്, കണ്ണ് മൂടിക്കെട്ടി കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകവും ഗൂഢാലോചനയും ആരോപിച്ച് മാവോവാദികള്‍ വീടിന്റെ വാതില്‍പടിയില്‍ ഒരു കുറിപ്പും പതിച്ചിട്ടുണ്ട്. അമ്രേഷ് കുമാര്‍, സീത കുമാര്‍, ശിവ്പൂജന്‍ കുമാര്‍, ഉദയ് കുമാര്‍ എന്നീ നാലു മാവോവാദി പ്രവര്‍ത്തകരെ മുമ്പ് വിഷം നല്‍കി കൊലപ്പെടുത്തിയെന്നും ഇതില്‍ കുടുംബത്തിന് പങ്കുണ്ടെന്നുമാണ് കുറിപ്പിലെ ആരോപണം. രാജ്യദ്രോഹികള്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്നും കുറിപ്പില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഞായറാഴ്ച രാവിലെ പോലിസ് സ്ഥലത്തെത്തി അന്വേഷണം നടത്തിവരികയാണ്.ഒരു വര്‍ഷം മുമ്പ് മോണ്‍ബാര്‍ ഗ്രാമത്തില്‍ പോലിസുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് മാവോവാദികള്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍, ഇത് വ്യാജ സംഭവമാണെന്നാണ് മാവോവാദികള്‍ ആരോപിക്കുന്നത്.

തങ്ങള്‍ താമസിച്ചിരുന്ന വീടിന്റെ ഉടമകള്‍ വിഷം കൊടുത്ത് കൊല്ലുകയായിരുന്നുവെന്നാണ് ഇവരുടെ വാദം. തുടര്‍ന്ന് അവര്‍ പോലിസിനെ വിളിച്ചുവരുത്തുകയും അവര്‍ വ്യാജ ഏറ്റുമുട്ടല്‍ നടത്തി കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് ആരോപണം. ചില പോക്കറ്റുകളില്‍ നിന്ന് ഇടയ്ക്കിടെ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും വര്‍ഷങ്ങളായി സംസ്ഥാനത്ത് ഒരു കംഗാരു കോടതി ചേരുന്നത് ഇതാദ്യമാണ്.

Next Story

RELATED STORIES

Share it