Sub Lead

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ കേസ്: ബിജെപി നേതാവിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയിട്ട് നാല് ദിവസം; നടപടിയെടുക്കാതെ പോലിസ്

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ കേസ്: ബിജെപി നേതാവിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയിട്ട് നാല് ദിവസം; നടപടിയെടുക്കാതെ പോലിസ്
X

കാസര്‍കോട്: കെ സുരേന്ദ്രന്‍ മുഖ്യപ്രതിയായ മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ കേസില്‍ ബിജെപി നേതാവ് അഡ്വ. കെ ബാലകൃഷ്ണ ഷെട്ടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിട്ട് നാല് ദിവസമാവുന്നു. ഇതുവരെ അറസ്റ്റ് ഉള്‍പ്പടെ യാതൊരു നടപടിയും സ്വീകരിക്കാതെ പോലിസ്. ബിജെപി മുന്‍ ജില്ലാ പ്രസിഡന്റാണ് ബാലകൃഷ്ണ ഷെട്ടി. മൂന്ന് ദിവസങ്ങളിലായി നടന്ന ശക്തമായ വാദ പ്രതിവാദങ്ങള്‍ക്ക് ഒടുവിലാണ് ബിജെപി നേതാവിന്റെ ഹര്‍ജി കോടതി തള്ളിയത്.

കാസര്‍കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. കോഴ ലഭിച്ചുവെന്ന് വെളിപ്പെടുത്തല്‍ നടത്തിയ കെ സുന്ദരയെ കേസില്‍ നേരത്തെ കോടതി വിസ്തരിച്ചിരുന്നു. കേസില്‍ അഞ്ചാം പ്രതിയാണ് അഡ്വ കെ ബാലകൃഷ്ണ ഷെട്ടി. മഞ്ചേശ്വരം കോഴക്കേസില്‍ പട്ടികജാതി/ പട്ടിക വര്‍ഗ്ഗ അതിക്രമം തടയല്‍ വകുപ്പ് കൂടി ചേര്‍ത്ത് െ്രെകം ബ്രാഞ്ച് ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് അഡ്വ. കെ ബാലകൃഷ്ണ ഷെട്ടി മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.

മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്നു കെ സുന്ദര. സ്ഥാനാര്‍തിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് കേസില്‍ മുഖ്യ പ്രതി. ഇദ്ദേഹത്തിന് പുറമേ മറ്റ് അഞ്ച് പേരെക്കൂടി പ്രതി ചേര്‍ത്തുള്ളതായിരുന്നു ക്രൈംബ്രാഞ്ചിന്റെ ഇടക്കാല റിപ്പോര്‍ട്ട്. യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്ക്, ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് കെ ബാലകൃഷ്ണ ഷെട്ടി, നേതാക്കളായ സുരേഷ് നായിക്ക്, കെ മണികണ്ഠ റൈ, ലോകേഷ് ലോണ്ട എന്നിവരാണ് മറ്റ് പ്രതികള്‍.

ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയത്. കോഴ നല്‍കി തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കുറ്റത്തിന് പുറമേ ഭീഷണിപ്പെടുത്തല്‍, തടങ്കലില്‍ വയ്ക്കല്‍ എന്നീ വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നു. കെ സുന്ദര പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള ആളാണ്. അതിനാല്‍ എസ്‌സി എസ്ടി അതിക്രമം തടയല്‍ നിയമ പ്രകാരമുള്ള വകുപ്പുകള്‍ കൂടി ചുമത്തണമെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അന്വേഷണ സംഘത്തോട് നിര്‍ദേശിച്ചിരുന്നു.

Next Story

RELATED STORIES

Share it