Sub Lead

'മതസൗഹാര്‍ദ സമീപനത്തെ പിച്ചിക്കീറി'; കോന്നിയിലെ മോദിയുടെ ശരണംവിളിക്കെതിരേ ആഞ്ഞടിച്ച് എം എ ബേബി

തിരഞ്ഞെടുപ്പ് യോഗത്തില്‍ ശരണം വിളിക്കുന്നതോ, 'അല്ലാഹു അക്ബര്‍' എന്നു വിളിക്കുന്നതോ, യേശു ക്രിസ്തുവിന് ജയ് വിളിക്കുന്നതോ ശരിയല്ലെന്ന് എം എ ബേബി പറഞ്ഞു.

മതസൗഹാര്‍ദ സമീപനത്തെ പിച്ചിക്കീറി; കോന്നിയിലെ മോദിയുടെ ശരണംവിളിക്കെതിരേ ആഞ്ഞടിച്ച് എം എ ബേബി
X

കരുനാഗപ്പള്ളി: കോന്നിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ ശരണം വിളിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ആഞ്ഞടിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. രാജ്യത്തെ പ്രധാനമന്ത്രിമാര്‍ പിന്തുടര്‍ന്നു വന്ന മതസൗഹാര്‍ദ സമീപനത്തെ നഗ്‌നമായി പിച്ചിക്കീറുന്ന പ്രവൃത്തിയായിരുന്നു പ്രചാരണ യോഗത്തിലെ ശരണം വിളിയെന്ന് എം എ ബേബി പറഞ്ഞു. കരുനാഗപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി നടന്ന തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയില്‍ പോയി 'സ്വാമിയേ ശരണമയ്യപ്പാ' എന്നു വിളിക്കാം. തിരഞ്ഞെടുപ്പ് യോഗത്തില്‍ ശരണം വിളിക്കുന്നതോ, 'അല്ലാഹു അക്ബര്‍' എന്നു വിളിക്കുന്നതോ, യേശു ക്രിസ്തുവിന് ജയ് വിളിക്കുന്നതോ ശരിയല്ലെന്ന് എം എ ബേബി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണം ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട സര്‍ക്കാരുകളുടെ നയം ചര്‍ച്ച ചെയ്യേണ്ട വേദിയാണ്. ഭരണഘടന ഉറപ്പു നല്‍കുന്ന മതവിശ്വാസ സ്വാതന്ത്ര്യം മോദിയുടെ ഇന്ത്യയില്‍ ഉറപ്പു നല്‍കുന്നുണ്ടോയെന്നും അടുത്തിടെ കന്യാസ്ത്രീകള്‍ക്കു നേരെയുണ്ടായ ആക്രമണം പരാമര്‍ശിച്ച് ബേബി ചോദിച്ചു.

Next Story

RELATED STORIES

Share it