തദ്ദേശ തിരഞ്ഞെടുപ്പ്: ലക്ഷ്യത്തിനടുത്ത് പോലുമെത്തിയില്ല; ബിജെപിയില്‍ കെ സുരേന്ദ്രനെതിരേ വീണ്ടും പടയൊരുക്കം
എന്‍ആര്‍സി, സിഎഎ വിഷയത്തോടെ കേരളത്തില്‍ ബിജെപിക്കെതിരേ ശക്തമായ വികാരം ഉയര്‍ന്നിരുന്നു. മുസ് ലിം വിഭാഗത്തില്‍ മാത്രമല്ല, ഇതര മതസ്ഥര്‍ക്കിടയിലും ബിജെപിക്കെതിരായ അമര്‍ഷം ഉയര്‍ന്നിരുന്നെങ്കിലും എ പി അബ്ദുല്ലക്കുട്ടിയുടെ വരവും മലപ്പുറം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ മുസ് ലിം സ്ഥാനാര്‍ഥികളെ നിര്‍ത്താനായതും ബിജെപി ദേശീയതലത്തില്‍ തന്നെ ഉയര്‍ത്തിക്കാട്ടിയിരുന്നെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പില്‍ അതിന്റെ യാതൊരു പ്രതിഫലനവും കണ്ടില്ലെന്നതാണു യാഥാര്‍ത്ഥ്യം. മാത്രമല്ല, എ പി അബ്ദുല്ലക്കുട്ടിയുടെ സഹോദരന് സ്വന്തം നാട്ടില്‍ 20 വോട്ട് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നതും കനത്ത തിരിച്ചടിയാണ്. ഇതേ വാര്‍ഡില്‍ നിന്നു ബിജെപിയുടെ ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥിക്ക് ലഭിച്ച വോട്ടിന്റെ കാല് ഭാഗം പോലും അബ്ദുല്ലക്കുട്ടിയുടെ സഹോദരന് ലഭിച്ചിട്ടില്ലെന്നതാണു യാഥാര്‍ത്ഥ്യം. തട്ടമിട്ടവരെയും തൊപ്പിയിട്ടവരെയും സ്ഥാനാര്‍ഥികളാക്കിയും പരിപാടികളില്‍ പങ്കെടുപ്പിച്ചും മുസ് ലിം കള്ക്കിടയിലേക്കു കുടിയേറാമെന്ന സംഘപരിവാര മോഹങ്ങളെ ജനം തുടക്കത്തില്‍ തന്നെ ആട്ടിയോടിച്ചു. മാത്രമല്ല, എസ്ഡിപി ഐ ഉള്‍പ്പെടെയുള്ളവര്‍ ബിജെപി ജയിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ മല്‍സരത്തില്‍ നിന്നു പിന്മാറി ജയസാധ്യതയുള്ളവര്‍ക്ക് മുന്നണി വ്യത്യാസമില്ലാതെ വോട്ട് നല്കിയതും വാര്‍ഡുകളുടെ എണ്ണം കുറച്ചിട്ടുണ്ട്. തിരുവനന്തപുരം കോര്‍പറേഷനിലുള്‍പ്പെടെ ഇത് പ്രകടമായിട്ടുണ്ട്. ഇത്തരത്തിലുള്ള നീക്കങ്ങള്‍ക്കു വേണ്ടി സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ശബ്ദമുയര്‍ന്നതു ബിജെപിക്ക് വരുംകാലങ്ങളിലും തിരിച്ചടിയാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ലൗ ജിഹാദ് ഉള്‍പ്പെടെയുള്ള കുപ്രചാരണങ്ങളിലൂടെ ഒരു വിഭാഗം ക്രിസ്ത്യന്‍ സഭകളെ തങ്ങള്‍ക്കൊപ്പം കൂട്ടിയതിലൂടെ രാഷ്ട്രീയ നേട്ടമുണ്ടാക്കാമെന്നതും ഫലിച്ചില്ല. ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിട്ടതോടെ എല്‍ഡിഎഫിനു നേട്ടമുണ്ടായെന്നല്ലാതെ ബിജെപിക്ക് നേട്ടമുണ്ടാക്കാനായില്ല. മുന്നണി എന്ന നിലയില്‍ എന്‍ഡിഎ വന്‍ പരാജയമാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ഇക്കാര്യം ദേശീയ നേതൃത്വത്തെ തന്നെ അറിയിക്കാനാണ് ചില നേതാക്കളുടെ തീരുമാനമെന്നാണു സൂചന. നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് പാര്‍ട്ടിയുടെ സംസ്ഥാന ഘടകത്തില്‍ നേതൃമാറ്റം ഉള്‍പ്പെടെയുള്ളവ ഉണ്ടായാലും അല്‍ഭുതപ്പെടാനാവില്ല. പ്രതീക്ഷിച്ച മുന്നേറ്റമുണ്ടായിട്ടില്ലെന്നും പാര്‍ട്ടി ഏറെ വളരാനുണ്ടെന്നും മുതിര്‍ന്ന ബിജെപി നേതാവ് ഒ രാജഗോപാല്‍ തന്നെ തുറന്നടിച്ചിരുന്നു. ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുല്ലക്കുട്ടിയും സമാനരീതിയിലുള്ള പരാമര്‍ശമാണു നടത്തിയത്. ബിജെപി നേട്ടമുണ്ടാക്കിയെന്ന കെ സുരേന്ദ്രന്റെ അവകാശവാദം കൃഷ്ണദാസ് പക്ഷവും ശോഭാ സുരേന്ദ്രന് പക്ഷവും തള്ളി. കെ സുരേന്ദ്രന് സംസ്ഥാന പ്രസിഡന്റായ ശേഷം ഉടക്കിനില്‍ക്കുന്ന ശോഭാ സുരേന്ദ്രന് പക്ഷം അവസരം ഉപയോഗിച്ച് സുരേന്ദ്രനേതെരേ ആഞ്ഞടിക്കാനാണു ശ്രമിക്കുന്നത്.
Local body elections: another war against K Surendran in BJP
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT