ലക്ഷദ്വീപ്: അനുനയ നീക്കത്തിനു തുടക്കത്തിലേ തിരിച്ചടി; ചര്‍ച്ച ബഹിഷ്കരിച്ചു
കല്‍പ്പേനി പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തിലാണ് സര്‍വകക്ഷി യോഗം ഇറങ്ങിപ്പോയത്
പഞ്ചായത്ത് അംഗങ്ങളെയും ദ്വീപിലെ എല്ലാ പാര്‍ട്ടി പ്രസിഡന്റ്, സെക്രട്ടറിമാരെയുമാണ് ചര്‍ച്ചയ്ക്കു വിളിച്ചത്. യോഗം തുടങ്ങിയ ഉടനെ കല്‍പ്പേനി പഞ്ചായത്ത് ചെയര്‍പേഴ്സണ്‍ എഴുന്നേറ്റ് നിന്നു അഡ്മിനിസ്ട്രേഷന്റെ ജനദ്രോഹ നീക്കങ്ങള്‍ പിന്‍വലിക്കുകയും ദ്വീപുകാരെയും പ്രത്യേകിച്ച് കില്‍ത്താന്‍ ദ്വീപിനെ മാധ്യമങ്ങളിലൂടെ അപമാനിച്ച കലക്ടര്‍ അസ്കര്‍ അലി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു. രണ്ട് നടപടികളും സ്വീകരിക്കാതെ യാതൊരു വിധ ചര്‍ച്ചയ്ക്കും ഞങ്ങളില്ലെന്നും ഒറ്റക്കെട്ടായി ചര്‍ച്ച ബഹിഷ്ക്കരിക്കുകയാണെന്നും പറഞ്ഞ് ഇറങ്ങിപ്പോവുകയായിരുന്നു. ചര്‍ച്ചയില്‍ പങ്കെടുത്ത കോണ്‍ഗ്രസ്, എന്‍സിപി, ബിജെപി, ജെഡിയു, സിപി ഐ, സിപിഎം ഭാരവാഹികളെല്ലാം തീരുമാനത്തെ അനുകൂലിക്കുകയും ചെയ്തു. പഞ്ചായത്ത് തീരുമാനിച്ച പ്രതിഷേധങ്ങളെ കുറിച്ച് സെക്രട്ടറിയെ രേഖാമൂലം അറിയിക്കുകയും ചെയ്തു. അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേലിനും കലക്ടര്‍ക്കുമെതിരേ ഗോബാക്ക് വിളിച്ചാണ് ദ്വീപ് നിവാസികള്‍ യോഗവോദി വിട്ടിറങ്ങിയത്. അഡ്മിനിസ്ട്രേറ്ററുടെ നടപടിക്കെതിരേ വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെയാണ് ദ്വീപുകളിലേക്ക് വിവിധ ഐഎഎസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയത്.
Lakshadweep: Discussion boycotted
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT