സമരനായകന്റെ കുടുംബവും ഭൂമി വിട്ടുനല്‍കി; കീഴാറ്റൂര്‍ വയലിലൂടെ ബൈപാസ് വരും
ദേശീയപാതയുടെ ഭൂമി ഏറ്റെടുക്കുന്ന പ്രത്യേക തഹസില്‍ദാര്‍ മുമ്പാകെ ഭൂമിയുടെ രേഖകള്‍ വയല്‍ക്കിളി പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം സമര്‍പ്പിച്ചു
ദേശീയപാത ബൈപാസിനു വേണ്ടി ഏക്കര്‍ കണക്കിനു വയലുകള്‍ നികത്തുന്നതിനെതിരേയാണ് സിപിഎമ്മിനു ശക്തിയുള്ള കീഴാറ്റൂരിലും പരിസരങ്ങളിലും സമരം തുടങ്ങിയത്. സുരേഷ് കീഴാറ്റൂരിന്റെയും നമ്പ്രാടത്ത് ജാനകിയമ്മയുടെയും നേതൃത്വത്തില്‍ സിപിഎം അംഗങ്ങളും അനുഭാവികളുമാണ് സമരത്തിനു നേതൃത്വം നല്‍കിയത്. എന്നാല്‍, സിപിഎം അധികാരത്തിലെത്തിയതോടെ സമരക്കാര്‍ക്കെതിരേ സര്‍ക്കാര്‍ ശക്തമായ നിലപാടുമായി രംഗത്തെത്തി. ഇതോടെ, രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവച്ചു. വികസനവും പരിസ്ഥിതിയും സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കും ദേശീയശ്രദ്ധയാകര്‍ഷിച്ച സമരങ്ങള്‍ക്കും കീഴാറ്റൂര്‍ വയല്‍ സാക്ഷിയായി. പരിസ്ഥിതി സംഘടനകളുടെ സമരത്തെ രാഷ്ട്രീയലക്ഷ്യത്തോടെ ബിജെപി ഉപയോഗിച്ചതും കേന്ദ്രമന്ത്രി തന്നെ നേരിട്ടെത്തിയതും സമരത്തിനു സമ്മിശ്ര പ്രതികരണമുണ്ടാക്കി. സംസ്ഥാന പൊതുമരാമത്ത് മന്ത്രി ജി സുധാകരന് ചര്‍ച്ചയ്ക്കു തയ്യാറായെങ്കിലും കേന്ദ്ര ഉപരിതല വകുപ്പ് മന്ത്രി നിധിന് ഗഡ്കരി ദേശീയപാത സ്ഥലമെടുപ്പ് വേഗത്തിലാക്കുന്ന മുഖ്യമന്ത്രിയെ അഭിനന്ദിച്ചതും സമരങ്ങള്‍ക്ക് തിരിച്ചടിയായി. സുരേഷ് കീഴാറ്റൂര്‍ ഉള്‍പ്പെടെയുള്ള സമരക്കാര്‍ ദേഹത്ത് മണ്ണെണ്ണ ഉപയോഗിച്ചു നടത്തിയ സമരം കേരളം ആശങ്കയോടെയാണു നോക്കിക്കണ്ടത്. വയല്‍ക്കിളികള്‍ സ്ഥാപിച്ച സമരപ്പന്തല്‍ സിപിഎം പ്രവര്‍ത്തകര്‍ തീയിട്ടു നശിപ്പിക്കുകയും സമരക്കാരെ കൈയേറ്റം ചെയ്യുകയും ചെയ്തത് വിവാദം ആളിക്കത്തിച്ചു. സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ കര്‍ശന നിലപാട് കാരണം സമരക്കാര്‍ മെല്ലെമെല്ലെ പിന്‍വാങ്ങിയിരുന്നു. ഒടുവില്‍ സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ കുടുംബം തന്നെ ഭൂമി വിട്ടുനല്‍കുകയായിരുന്നു. വന്‍ വിലയാണ് നഷ്ടപരിഹാരമായി നല്‍കുന്നത്. ഏതായാലും മാസങ്ങള്‍ നീണ്ടുനിന്ന സമരപോരാട്ടങ്ങള്‍ക്ക് അന്ത്യം കുറിക്കുന്ന വിധത്തിലാണ് പുതിയ ഇടപെടലുകളുണ്ടായത്. ഏറ്റവുമൊടുവില്‍ ഇക്കഴിഞ്ഞ
ഡിസംബര്‍ 30ന് കീഴാറ്റൂര്‍ സമര ഐക്യദാര്‍ഡ്യ സമിതി 'പരിസ്ഥിതി കേരളം കീഴാറ്റൂര്‍ വയല്‍ പിടിച്ചെടുക്കുന്നു' എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചിരുന്നെങ്കിലും കാര്യമായ ചലനമുണ്ടാക്കാനായിരുന്നില്ല.
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT