'മുഖ്യമന്ത്രിയായി' സത്യപ്രതിജ്ഞ ചെയ്ത് ബിജെപി എംഎല്‍എ; കെട്ടിപ്പിടിച്ച് യെദ്യൂരപ്പ
മന്ത്രിയായി സത്യപ്രതിജ്ഞ നടത്തേണ്ടിയിരുന്ന ബിജെപി എംഎല്‍എ മധു ശര്‍മ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതാണ് നാടകീയ രംഗങ്ങള്‍ക്ക് സൃഷ്ടിച്ചത്.
ബംഗളൂരു: കര്‍ണാടകത്തില്‍ മന്ത്രിസഭാ രൂപീകരണത്തിന് ശേഷം നടന്ന സത്യപ്രതിജ്ഞാ ചടങ്ങ് സാക്ഷിയായത് നാടകീയ നിമിഷങ്ങള്‍ക്ക്. മന്ത്രിയായി സത്യപ്രതിജ്ഞ നടത്തേണ്ടിയിരുന്ന ബിജെപി എംഎല്‍എ മധു ശര്‍മ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതാണ് നാടകീയ രംഗങ്ങള്‍ക്ക് സൃഷ്ടിച്ചത്. മന്ത്രി എന്നതിന് പകരം ഇദ്ദേഹം മുഖ്യമന്ത്രി എന്ന് തെറ്റായി ഉച്ചരിക്കുകയായിരുന്നു. മധു ശര്‍മയുടെ നാക്ക് പിഴ സാമൂഹിക മാധ്യമങ്ങളില്‍ ഇത് വ്യാപകമായി പ്രചരിക്കുകയാണ്.
അതേസമയം, 'മുഖ്യമന്ത്രിയായി' സത്യ പ്രതിജ്ഞ ചെയ്ത മധുശര്മയെ കെട്ടിപ്പിടിച്ച് സന്തോഷം അറിയിക്കുകയാണ് യെദ്യൂരപ്പ ചെയ്തത്. ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കര്‍ണാടകത്തില്‍ മന്ത്രിസഭ രൂപീകരിച്ചത്. 17 പേരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. കഴിഞ്ഞ ദിവസമാണ് മന്ത്രിസഭ രൂപീകരിക്കാന്‍ അമിത് ഷാ യദ്യൂരപ്പയ്ക്കു നിര്‍ദേശം നല്‍കിയത്.
അര്‍ധരാത്രിയില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് മന്ത്രിമാരെ തീരുമാനിച്ചത്. വിവാദങ്ങളില്‍ സ്ഥിരം പങ്കാളികളായവരും മന്ത്രിസഭയില്‍ ഇടംപിടിച്ചു. റെഡ്ഡി സഹോദരന്മാരുടെ അടുത്തയാളായ ശ്രീരാമുലുവാണ് ഇതില്‍ പ്രധാനി. തീവ്ര വര്‍ഗീയ പരാമര്‍ശങ്ങള്‍ കൊണ്ട് വിവാദമുണ്ടാക്കുന്ന സിടി രവിയാണ് മറ്റൊരു നേതാവ്. കെഎസ് ഈശ്വരപ്പ, ജഗദീഷ് ഷെട്ടാര്‍, ശശികല അന്നാസാഹേബ് ജോളി, എന്നീ പ്രമുഖരും ഇടംനേടിയിട്ടുണ്ട്. ശശികല മാത്രമാണ് മന്ത്രിസഭയിലെ ഏക വനിത.
അതേസമയം, സംസ്ഥാനത്തെ പ്രമുഖ വിഭാഗമായ ലിംഗായത്തുകള്‍ക്ക് വന്‍ പ്രാമുഖ്യമാണ് മന്ത്രിസഭയില്‍ ലഭിച്ചത്. മുഖ്യമന്ത്രിയടക്കം എട്ടുപേര്‍ ലിംഗായത്ത് വിഭാഗത്തില്‍ നിന്നാണ്.
RELATED STORIES
ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT