വംശനാശം സംഭവിച്ചത് 873 ജീവി വര്‍ഗങ്ങള്‍ക്ക്; ആശങ്ക പരത്തി ചുവന്ന പട്ടിക
മൊത്തം 105,732 സ്പീഷീസുകളുടെ കണക്കെടുത്തപ്പോള്‍ 28,000 സ്പീഷീസുകള്‍ വ്യാപക വംശനാശ ഭീഷണി നേരിടുന്നതായി കണ്ടെത്തി. പതിവുപോലെ മനുഷ്യന്റെ ഇടപെടലാണ് ജീവി വര്‍ഗങ്ങളുടെ നാശത്തിന് കാരണമെന്ന് ഐയുസിഎന്‍ വ്യക്തമാക്കുന്നുണ്ട്.
പ്രകൃതിയുടെയും പ്രകൃതി വിഭവങ്ങളുടെയും സംരക്ഷണം ലക്ഷ്യം വെച്ചു പ്രവര്‍ത്തിക്കുന്ന ഐയുസിഎന്‍ പുതുക്കി പ്രസിദ്ധീകരിച്ച പട്ടികയിലാണ് ആശാവഹമല്ലാത്ത കണക്കുകള്‍ ഇടം പിടിച്ചത്. മൊത്തം കണക്കെടുത്ത സ്പീഷീസുകളുടെ എണ്ണം ഒരു ലക്ഷം കഴിഞ്ഞു എന്നത് ഈ വര്‍ഷം പുതുക്കിയ ലിസ്റ്റിന്റെ പ്രത്യേകതയാണ്.
മൊത്തം 105,732 സ്പീഷീസുകളുടെ കണക്കെടുത്തപ്പോള്‍ 28,000 സ്പീഷീസുകള്‍ വ്യാപക വംശനാശ ഭീഷണി നേരിടുന്നതായി കണ്ടെത്തി. പതിവുപോലെ മനുഷ്യന്റെ ഇടപെടലാണ് ജീവി വര്‍ഗങ്ങളുടെ നാശത്തിന് കാരണമെന്ന് ഐയുസിഎന്‍ വ്യക്തമാക്കുന്നുണ്ട്. ഇത്തവണത്തെ ലിസ്റ്റില്‍ കഴിഞ്ഞ തവണത്തെ അപേക്ഷിച്ചു ഒരെണ്ണം പോലും സ്വന്തം സ്ഥാനത്തിന് പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതും ഏറെ ആശങ്ക ഉണ്ടാക്കുന്നു.
ഉദാഹരണത്തിന് ചെന്തോപ്പി കുരങ്ങന്(Cercocebus torquatsu) വംശ നാശ ഭീഷണി നേരിടാന്‍ സാധ്യത ഉണ്ട് (Vulnerable) എന്ന നിലയില്‍ നിന്നും വംശ നാശ ഭീഷണി നേരിടുന്ന ജീവി എന്ന സ്ഥാനത്തിലേക്ക് പോയിട്ടുണ്ട്. വീട്ടി ഉള്‍പ്പെടെ അയ്യായിരത്തില്‍ പരം സസ്യങ്ങളും 500 ഓളം ആഴക്കടല്‍ ജീവികളും വംശ നാശ ഭീഷണി നേരിടുന്ന സ്ഥാനത്തില്‍ എത്തിയിട്ടുണ്ട്.
സ്പീഷീസുകളെ ശാസ്ത്രീയ അളവ് കോല് ഉപയോഗിച്ച് നിരീക്ഷിക്കുകയും അവയെ 8 വ്യത്യസ്ത തരമായി തിരിക്കുകയുമാണ് ഐയുസിഎന്‍ ചെയ്യുന്നത്. വംശ നാശം സംഭവിച്ചവ (Extinct)യില്‍ തുടങ്ങി, ആശങ്കപ്പെടേണ്ടതില്ല (Least Concern) എന്ന നില വരെ അവയുടെ സംരക്ഷണ ആവശ്യമനുസരിച്ചാണ് തരം തിരിവ്.
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT