ഇസ്രായേലില്‍ മാനസികാരോഗ്യ മേഖല തകരുന്നു; വിദഗ്ധര്‍ ബ്രിട്ടനിലേക്ക് കുടിയേറുന്നു
ഒരു വര്‍ഷം മുമ്പ് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ മെഡിക്കല്‍ വര്‍ക്ക്ഫോഴ്സ് റിപോര്‍ട്ട് പ്രകാരം, കഴിഞ്ഞ ദശകത്തില്‍ ഇസ്രായേലില്‍ ആളോഹരി മനശാസ്ത്രജ്ഞരുടെ എണ്ണം 19% കുറഞ്ഞു. നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഹെല്‍ത്ത് സര്‍വീസസ് ആന്റ് ഹെല്‍ത്ത് നല്കിയ കണക്കുകളാണിത്. ഇതനുസരിച്ച് ഓരോ 11,705 പേര്‍ക്കും ഇസ്രായേലില്‍ ഒരു മനോരോഗ വിദഗ്ധന്‍ മാത്രമാണുള്ളത്. നാനൂറോളം സൈക്യാട്രിസ്റ്റുകളുടെ കുറവുണ്ടെന്നാണ് മാനസികാരോഗ്യ കേന്ദ്രങ്ങളുടെ ഡയറക്ടര്മാര്ക്കായുള്ള ഫോറത്തിന്റെ തലവനായ ഷ്മുവല്‍ ഹിര്ഷ്മാന് പറയുന്നത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഈ സംഖ്യ ഇരട്ടിയാവുമെന്നും ഹിര്ഷ്മാന് മുന്നറിയിപ്പ് നല്കി. കാരണം പല തൊഴിലാളികളും ഇപ്പോള്‍ വിരമിക്കല്‍ പ്രായത്തോട് അടുക്കുകയോ അതിലധികമോ ആണ്. കൂടാതെ സ്ഥിരം ജോലി തേടി കുടിയേറുന്നവരുടെ അനുപാതം ഉയര്‍ന്നതായും അദ്ദേഹം പറഞ്ഞു. ഗസയ്ക്കെതിരായ യുദ്ധം ആരംഭിച്ചശേഷം മനഃശാസ്ത്രജ്ഞരുടെ വര്‍ധിച്ചുവരുന്ന ആവശ്യം ചൂണ്ടിക്കാട്ടി കത്തയച്ചിട്ടുണ്ട്. ഒക്ടോബര്‍ ഏഴിലെ സംഭവങ്ങള്‍ മൂന്നുലക്ഷത്തിലധികം പേര്‍ക്ക് പരിശീലനം ലഭിച്ച വിദഗ്ധരുടെ ചികില്‍സ ആവശ്യമായി വന്നതായി കണക്കാക്കുന്നുണ്ട്. യുദ്ധത്തിന്റെ മാനസികാരോഗ്യ പ്രത്യാഘാതങ്ങള്‍ ഭയാനകമാണെന്ന് ഫോറം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
RELATED STORIES
ഇ പി എന്ന പാപി
27 April 2024 1:30 PM GMTഅമേരിക്കയില്‍ കാറപകടത്തില്‍ മൂന്ന് ഇന്ത്യന്‍ സ്ത്രീകള്‍ മരണപ്പെട്ടു
27 April 2024 10:13 AM GMTകെ കെ എസ് ദാസിന്റെ വേര്‍പാടില്‍ എസ് ഡിപിഐ അനുശോചിച്ചു
27 April 2024 10:04 AM GMTഅജ്മീറില്‍ പള്ളിയില്‍ക്കയറി ഇമാമിനെ തല്ലിക്കൊന്നു
27 April 2024 9:54 AM GMTവിവാഹാഘോഷത്തിനിടെ പടക്കം പൊട്ടിച്ചു; തീ പടർന്ന് കുട്ടികളടക്കം ആറുപേർ...
27 April 2024 9:10 AM GMTതീപിടിച്ച കെട്ടിടത്തില്‍ നിന്നും സ്വന്തം ജീവന് പണയംവെച്ച് 50 പേരെ...
27 April 2024 9:09 AM GMT