Sub Lead

'ഹൃദയമില്ലാത്തവരുമായി എന്ത് സംവാദമാണ് നമുക്ക് സാധ്യമാവുക?'; ജസ്റ്റിസ് എന്‍ വി രമണയ്ക്ക് തുറന്ന കത്തുമായി എന്‍ആര്‍ഐ യുവതി

സ്വതന്ത്രരുടെ നാടായ യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഓഫ് അമേരിക്കയിലേക്ക് ഊഷ്മളമായ സ്വാഗതമോതി ആരംഭിക്കുന്ന കത്തില്‍ രാജ്യത്തെ ന്യൂനപക്ഷങ്ങളും കേന്ദ്രസര്‍ക്കാരിനെതിരേ ശബ്ദിക്കുന്ന ആക്റ്റീവിസ്റ്റുകളും നേരിട്ട് കൊണ്ടിരിക്കുന്ന പീഡനങ്ങള്‍ അക്കമിട്ട് നിരത്തുന്നുണ്ട്.

ഹൃദയമില്ലാത്തവരുമായി എന്ത് സംവാദമാണ്  നമുക്ക് സാധ്യമാവുക?; ജസ്റ്റിസ് എന്‍ വി രമണയ്ക്ക് തുറന്ന കത്തുമായി എന്‍ആര്‍ഐ യുവതി
X

വാഷിങ്ടണ്‍: അവധിക്കാലം ആഘോഷിക്കാന്‍ യുഎസിലെത്തിയ ജസ്റ്റിസ് എന്‍ വി രമണയ്ക്ക് തുറന്ന കത്തുമായി യുവതി. യുഎസില്‍ പ്രവാസ ജീവിതം നയിക്കുന്ന സരിത പാണ്ഡെയാണ് കഴിഞ്ഞ ദിവസം വാഷിങ്ടണ്‍ ഡിസിയിലെ നടന്ന ഇന്ത്യക്കാരുടെ ഒരു അനൗപചാരിക സമ്മേളനത്തില്‍ സംബന്ധിക്കാനെത്തിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണയെ നേരില്‍ കണ്ട് കത്ത് കൈമാറിയത്. അത് വായിക്കാമെന്ന് ചീഫ് ജസ്റ്റിസ് വാഗ്ദാനം നല്‍കിയതായും ഉറപ്പുനല്‍കിയതായും സരിത പാണ്ഡെ വ്യക്തമാക്കുന്നു.

സ്വതന്ത്രരുടെ നാടായ യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഓഫ് അമേരിക്കയിലേക്ക് ഊഷ്മളമായ സ്വാഗതമോതി ആരംഭിക്കുന്ന കത്തില്‍ രാജ്യത്തെ ന്യൂനപക്ഷങ്ങളും കേന്ദ്രസര്‍ക്കാരിനെതിരേ ശബ്ദിക്കുന്ന ആക്റ്റീവിസ്റ്റുകളും നേരിട്ട് കൊണ്ടിരിക്കുന്ന പീഡനങ്ങള്‍ അക്കമിട്ട് നിരത്തുന്നുണ്ട്.

നിങ്ങള്‍ സംസാരിക്കുന്നത് കേള്‍ക്കാന്‍ തങ്ങള്‍ ഇവിടെ സമ്മേളിക്കുമ്പോള്‍ റോ വേഴ്‌സസ് വെയ്ഡിനെ അട്ടിമറിക്കാനുള്ള സുപ്രിം കോടതി വിധിക്കെതിരേ സ്ത്രീകളും വനിതാ സംഘടനകളും അവരുടെ സഖ്യകക്ഷികളും വൈറ്റ് ഹൗസിനു മുമ്പിലും യുഎസ് സുപ്രിം കോടതിക്ക് മുമ്പിലും രാജ്യത്തെ മറ്റു പൊതുയിടങ്ങളിലും പ്രതിഷേധം നടത്തിവരികയാണ്. സിയാറ്റിലില്‍ നമ്മുടെ സ്വന്തം ഇന്ത്യന്‍ ജനതയുടെ പ്രതിഷേധവും ഇപ്പോള്‍ നടക്കുന്നുണ്ട്.

കഴിഞ്ഞയാഴ്ച ഹൂസ്റ്റണിലും ഡള്ളസിലും സാന്‍ ഫ്രാന്‍സിസ്‌കോയിലും മറ്റു പല സ്ഥലങ്ങളിലും ഇന്തോ-അമേരിക്കക്കാര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തങ്ങളുടെ മാതൃരാജ്യമായ ഇന്ത്യയിലെ വര്‍ധിച്ചുവരുന്ന ഇസ്‌ലാമോഫോബിയയില്‍ നിരാശരായാണ് അവര്‍ തെരുവിലിറങ്ങിയത്. നിങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ അപരിചിതമല്ല. പ്രതിഷേധവും കുത്തിയിരിപ്പും നിരാഹാരവും ഒരു ജീവിതമാര്‍ഗമായ ഒരു രാജ്യത്ത് നിന്നാണ് ഞാനും നിങ്ങളും വരുന്നത്. മഹാത്മാഗാന്ധി നമുക്ക് കാണിച്ചുതന്ന സമാധാനപരമായ പാതയിലൂടെയുള്ള പ്രതിഷേധങ്ങളിലൂടെയാണ് നമ്മുടെ പ്രിയപ്പെട്ട ഇന്ത്യ സ്വാതന്ത്ര്യം നേടിയത്.

എന്നിരുന്നാലും, യുഎസിലെയും ഇന്ത്യയിലെയും പ്രതിഷേധങ്ങളും ഇരു രാജ്യങ്ങളിലെയും പ്രതിഷേധക്കാര്‍ തങ്ങള്‍ വിശ്വസിക്കുന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നതിന് നല്‍കേണ്ടിവരുന്ന വിലയും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്ന് കത്ത് തുറന്നടിക്കുന്നു.

തങ്ങളുടെ വീടുകള്‍ പൊളിക്കപ്പെടുമോ തങ്ങളെ ജയിലിലടക്കുമെന്നോ അല്ലെങ്കില്‍ ഭരണകൂട പിന്തുണയുള്ള ജനക്കൂട്ടത്താല്‍ കൊല്ലപ്പെടുമോ എന്ന ആശങ്ക വൈറ്റ് ഹൗസിനും സുപ്രിം കോടതിക്കും പുറത്ത് പ്രതിഷേധിക്കുന്നവര്‍ക്കില്ല.

അതിനാല്‍, ഇന്ന് ഞാനും നിങ്ങളും ഇന്ത്യയ്ക്ക് പുറത്ത് നില്‍ക്കുകയും നിങ്ങള്‍ ജഡ്ജിയുടെ സീറ്റില്‍ ഇരിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ ഭൂമിയിലെ 1.38 ബില്യണ്‍ ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നു. നിങ്ങളോട് സ്വതന്ത്രമായി സംസാരിക്കാനും കുറച്ച് ചോദ്യങ്ങള്‍ ചോദിക്കാനും ഞാന്‍ സ്വാതന്ത്ര്യം എടുക്കുന്നു. 'നമ്മുടെ പൂര്‍വ്വികര്‍ പൊരുതി നേടിയ സ്വാതന്ത്ര്യം, ജനാധിപത്യം എന്നിവ നിലനിര്‍ത്താനും മുന്നോട്ട് കൊണ്ടുപോകാനും ലോക പൗരന്മാരായ നാമെല്ലാവരും അശ്രാന്തമായി പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണ്' എന്ന് ഫിലാഡല്‍ഫിയയില്‍ നിങ്ങള്‍ പറഞ്ഞത് എന്നെ പ്രോത്സാഹിപ്പിക്കുന്നു.

വാറന്റില്ലാതെയും അവരുടെ അഭിഭാഷകനോട് സംസാരിക്കാന്‍ അനുവദിക്കാതെയും ടീസ്റ്റ സെതല്‍വാദിനെ അറസ്റ്റ് ചെയ്യുന്ന ഭയാനക ദൃശ്യങ്ങളാണ് ഇപ്പോള്‍ എന്റെ മനസ്സിലുള്ളത്.2002ല്‍ ശാരീരികമായും സാമൂഹികമായും വൈകാരികമായും മുറിവേറ്റരുടെ നീതിക്കുവേണ്ടി പോരാടാനാണ് ടീസ്ത തന്റെ യൗവനം ജീവിതവും മുഴുവനും ചെലവഴിച്ചത്. ആവര്‍ത്തിച്ചുള്ള ഉപദ്രവങ്ങളും ഭീഷണികളും കൊണ്ട് അവളെ ഭയപ്പെടുത്താമായിരുന്നു, പക്ഷേ അവള്‍ ഒരിക്കലും നിര്‍ത്തിയില്ല, കാരണം അവള്‍ സത്യസന്ധതയും ബോധ്യവുമുള്ള ഒരു സ്ത്രീയാണ്.ടീസ്തയുടെ അറസ്റ്റിന് പിന്നാലെയാണ് പ്രധാനമന്ത്രി മോദിയ്‌ക്കെതിരേ മൊഴി നല്‍കിയ പോലിസ് ഓഫിസര്‍ ആര്‍ ബി ശ്രീകുമാറിന്റെ അറസ്റ്റ്. മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ട്, താന്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരാളെ കൊലപ്പെടുത്തിയതിന് ഇതിനകം ജീവപര്യന്തം തടവ് അനുഭവിക്കുകയാണ്.

2002ലെ ഗുജറാത്ത് കൂട്ടക്കൊലയില്‍ പങ്കാളികളായവര്‍ക്ക്, മറ്റ് മിക്ക സാക്ഷികളും മരിക്കുകയോ അപ്രത്യക്ഷരാവുകയോ നിശ്ശബ്ദരാക്കപ്പെടുകയോ ചെയ്തതിനാല്‍ ഇവര്‍ മൂന്നുപേരും ജയിലില്‍ കഴിയുന്നത് തീര്‍ച്ചയായും സൗകര്യപ്രദമായിരിക്കും. ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥ ഉന്നതവും ശക്തവുമായ സുപ്രധാന ഓഫിസുകള്‍ തമാശയില്‍ നിലനിര്‍ത്താന്‍ താല്‍പ്പര്യപ്പെടുന്നത് എന്തുകൊണ്ട്? അവര്‍ കത്തില്‍ ചോദിക്കുന്നു.

2002ല്‍ തന്റെ ഭര്‍ത്താവിനെയും മറ്റ് ഡസന്‍ കണക്കിന് ആളുകളെയും അവരുടെ വീട്ടില്‍ കൊലപ്പെടുത്തിയതിന് നീതിക്കുവേണ്ടി പോരാടുന്ന സാകിയ ജാഫ്രിയെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കണമെന്നും കത്തില്‍ ഓര്‍മിപ്പിക്കുന്നുണ്ട്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അവളുടെ ഹര്‍ജി തള്ളിയിരുന്നു. സാകിയയെ പിന്തുണച്ചവര്‍ക്കെതിരെ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവിട്ടതിനാല്‍, സാകിയ ജാഫ്രിയുടെ ഹര്‍ജിയിലെ നിങ്ങളുടെ സുപ്രിം കോടതി വിധിയാണ് ടീസ്റ്റയുടെ ഏകപക്ഷീയമായ അറസ്റ്റിലേക്ക് നയിച്ചത്.

തങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നുവെന്നും അല്ലാഹു നീതി വിജയിക്കുമെന്ന് ഉറപ്പാക്കുമെന്നുമാണ്

സാകിയയുടെ മകന്‍ പ്രതികരിച്ചത്. അവര്‍ ഇതിനകം 20 വര്‍ഷം കാത്തിരുന്നു. ഇന്‍സ്റ്റന്റ് നൂഡില്‍സിന്റെ ഈ യുഗത്തില്‍ ആളുകള്‍ ഉടനടി നീതി പ്രതീക്ഷിക്കുന്നുവെന്ന് ഈ വര്‍ഷം ഏപ്രിലില്‍ നിങ്ങള്‍ പറഞ്ഞിരുന്നു.

എന്നാല്‍ അവര്‍ നീതിക്കായി കാത്തിരുന്നത് ദുഷ്‌ക്കരവും അപമാനകരവും അപകടകരവുമായ 20 വാര്‍ഷങ്ങളാണ്. സാകിയ ജാഫ്രിക്ക് നീതി ലഭിച്ചുവെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? എന്നും കത്തില്‍ അവര്‍ ചോദിച്ചു.

ഇന്ത്യയില്‍ എല്ലാ ആഴ്ചയും ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്ത അക്രമങ്ങളുടെ പുതിയ പതിപ്പുകളാണ് കാണാനാവുന്നത്. രണ്ടാഴ്ച മുമ്പ്, യുവ ആക്ടിവിസ്റ്റ് അഫ്രീന്‍ ഫാത്തിമയുടെ മാതാവിന്റെ വീട് അവളുടെ പിതാവിന്റെ പേരില്‍ വ്യാജ ഉത്തരവിറക്കി പട്ടാപ്പകല്‍ തകര്‍ത്തു. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ ഡസന്‍ കണക്കിന് മുസ്‌ലിം വീടുകളും വ്യാപാര സ്ഥാപനങ്ങളും ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു.

നിരവധി മുസ്‌ലിം പ്രതിഷേധക്കാരെ പോലിസ് വെടിവച്ചു കൊന്നു. അവരില്‍ ചിലര്‍ക്ക് തലയ്ക്കു രണ്ടോ മൂന്നോ തവണ വെടിയേറ്റു. കുടുംബങ്ങള്‍ നശിപ്പിക്കപ്പെട്ടു. ഇതുവരെ സംസാരിക്കാന്‍ പോലും തുടങ്ങിയിട്ടില്ലാത്ത കുഞ്ഞുങ്ങളും കുട്ടികളും ഒരിക്കലും രക്ഷപ്പെടാന്‍ കഴിയാത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിടപ്പെട്ടു. ചിലര്‍ ട്വിറ്ററില്‍ പ്രതിഷേധിച്ചു, ചില വാര്‍ത്തകള്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചു, പക്ഷേ സുപ്രിം കോടതി അതെല്ലാം നിശബ്ദമായി വീക്ഷിച്ചു.

അധികാരികള്‍ക്കു ഈ അതിക്രമം തുടരാനുള്ള സമ്മതമായിരുന്നോ നിങ്ങളുടെ മൗനമെന്നും അവര്‍ കത്തില്‍ ചോദിച്ചു.

നമ്മുടെ മാതൃരാജ്യത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ എന്ന് വിളിക്കപ്പെടുന്നവര്‍ അവരുടെ പ്രൈംടൈം ഡിബേറ്റുകളില്‍ സ്വന്തമായി വിചാരണ നടത്തുകയും കേസുകള്‍ കോടതികളില്‍ എത്തുന്നതിന് വളരെ മുമ്പുതന്നെ അമ്പരപ്പിക്കുന്ന ബോധ്യത്തോടെ വിധി പ്രസ്താവിക്കുകയും ചെയ്യുന്നത് നിങ്ങളുടെ ശ്രദ്ധയില്‍പ്പെടാതിരിക്കില്ല. ഗവണ്‍മെന്റിന്റെ ലാപ്‌ഡോഗ് ന്യൂസ്‌കാസ്റ്റര്‍മാരാണ് ആര്‍ക്ക്, എങ്ങനെ, എത്രമാത്രം സംസാരിക്കണം എന്ന് തീരുമാനിക്കുന്നത്. അവരുടെ പ്ലാറ്റ്‌ഫോമുകളില്‍ സംസാരിക്കുന്ന മിക്ക കാര്യങ്ങളും വിദ്വേഷ പ്രസംഗത്തിന്റെ അക്ഷരാര്‍ത്ഥത്തിലുള്ള നിര്‍വചനമാണ്.

'നിങ്ങള്‍ പുഞ്ചിരിയോടെയാണ് എന്തെങ്കിലും പറയുന്നതെങ്കില്‍ ക്രിമിനാലിറ്റി ഇല്ല, നിങ്ങള്‍ എന്തെങ്കിലും കുറ്റകരമായി പറയുകയാണെങ്കില്‍ (അവിടെ) ക്രിമിനാലിറ്റി ഉണ്ട്' എന്നാണ് ഡല്‍ഹി ഹൈക്കോടതിയിലെ നിങ്ങളുടെ ബഹുമാനപ്പെട്ട സഹപ്രവര്‍ത്തകരിലൊരാള്‍ അടുത്തിടെ പറഞ്ഞത്.

നിങ്ങള്‍ അവനോട് യോജിക്കുന്നുണ്ടോ? അവര്‍ ചോദിച്ചു.

ഈ വര്‍ഷം ആദ്യം ജെനോസൈഡ് വാച്ച് ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്ക് വംശഹത്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. റുവാണ്ടന്‍ വംശഹത്യ പ്രവചിച്ച ഡോ. ഗ്രിഗറി സ്റ്റാന്റണാണ് ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ഈ വംശഹത്യ തടയല്‍ സംഘടനയെ നയിക്കുന്നത്. ഇതിനുമുമ്പ് രണ്ട് തവണയെങ്കിലും അദ്ദേഹം ഇന്ത്യക്കായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒരു പുഞ്ചിരിയോടെ ചെയ്താല്‍, വംശഹത്യക്ക് ആഹ്വാനം ചെയ്യുന്നതും പ്രവര്‍ത്തനക്ഷമമാക്കുന്നതും ശരിയാണോ?

ഉമര്‍ ഖാലിദിനെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ മുഖത്ത് എപ്പോഴും പുഞ്ചിരിയും കൈകളില്‍ പുസ്തകങ്ങളുമായി തിളങ്ങുന്ന യുവ ആക്റ്റീവിസ്റ്റ്. കെട്ടിച്ചമച്ച വീഡിയോയുടെ അടിസ്ഥാനത്തില്‍ രണ്ട് വര്‍ഷത്തോളമായി ജയിലില്‍ കഴിയുകയാണ്. ഒരു മാധ്യമ ഭീമനാണ് വ്യാജ വീഡിയോ ഇറക്കിയത്. പക്ഷേ ഉമര്‍ ജയിലിലാണ്. പുഞ്ചിരിച്ചും, വായിച്ചും, നീതിക്കായി കാത്തിരിക്കുന്നു.

നിങ്ങളുടെ കാലഘട്ടത്തില്‍ നിങ്ങള്‍ സ്വയം ഒരു വിദ്യാര്‍ത്ഥി ആക്ടിവിസ്റ്റ് ആയിരുന്നു, ഒരുപക്ഷേ നിങ്ങള്‍ക്ക് അവന്റെ പ്രചോദനങ്ങള്‍, അവന്റെ ഊര്‍ജ്ജം, പോസിറ്റീവ് ആയി തുടരാനുള്ള അവന്റെ കഴിവ് എന്നിവയുമായി ബന്ധപ്പെടുത്താം. അയാള്‍ക്ക് ഒരു അവസരം ഉണ്ടെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? അയാള്‍ക്ക് ജാമ്യമെങ്കിലും അനുവദിക്കണമെന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിച്ചാല്‍ അത് തല്‍ക്ഷണ നൂഡില്‍സ് ആവശ്യപ്പെടുന്നതിന് തുല്യമാകുമോ?

നിങ്ങള്‍ ഒരു വേനല്‍ക്കാല അവധിയിലാണ്, നിങ്ങളുടെ അവകാശം പോലെ ഞങ്ങള്‍ ഇവിടെ ഒത്തുകൂടുമ്പോഴും ജനാധിപത്യത്തെയും നീതിയെയും കുറിച്ച് സംസാരിക്കാന്‍ ഗൗതം നവ്‌ലാഖ, റോണ വില്‍സണ്‍, വരവര റാവു, ആനന്ദ് തെല്‍തുംബ്‌ഡെ, ജി എന്‍. സായിബാബ, സുധീര്‍ ധവെ, ഷോമ സെന്‍, ഹനി ബാബു, അങ്ങനെ പല പേജുകള്‍ നിറയുന്ന എത്രയോ പേരുകള്‍ ഇപ്പോഴും ജയിലിലാണ്.ലോകം അവരെ 'മനസ്സാക്ഷിയുടെ തടവുകാര്‍' എന്ന് വിളിക്കുന്നു. അത്യാധുനിക സ്‌പൈവെയറുകള്‍ വഴി അവരുടെ കമ്പ്യൂട്ടറുകളില്‍ നിക്ഷേപിച്ചതായി തെളിയിക്കപ്പെട്ട തെളിവുകളുടെ അടിസ്ഥാനത്തിലാണ് അവര്‍ ജയിലിലായത്. ജെസ്യൂട്ട് വൈദികനായ ഫാദര്‍ സ്റ്റാന്‍ സ്വാമി ജൂലൈയില്‍ ജയിലില്‍ വച്ച് മരിച്ചു. അദ്ദേഹത്തിന് നീതിയുടെ അന്തസ്സ് ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ടതിന് ലോകം ലജ്ജിച്ചു തല താഴ്ത്തി.

വിദ്യാര്‍ഥിയായിരിക്കെ ചൈന, റഷ്യ തുടങ്ങിയ സ്വേച്ഛാധിപത്യ ഭരണകൂടങ്ങള്‍ മാത്രമേ മനസ്സാക്ഷിയുടെ തടവുകാരെ തടവിലാക്കിയിട്ടുള്ളൂവെന്നും ഇന്ത്യയില്‍ ജനിച്ചതില്‍ നന്ദിയുള്ളവരാണെന്നും ഞാന്‍ കരുതി. എന്നാല്‍ അതൊക്കെയും തെറ്റാണെന്ന് ഞാന്‍ ഇപ്പോള്‍ മനസ്സിലാക്കുന്നു.

ഒരു പത്രപ്രവര്‍ത്തകനായാണ് താങ്കള്‍ കരിയര്‍ ആരംഭിച്ചത്. 2022ലെ വേള്‍ഡ് ഫ്രീഡം ഇന്‍ഡക്‌സില്‍ റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡര്‍ (RSF) അടുത്തിടെ 170 രാജ്യങ്ങളില്‍ ഇന്ത്യയെ 150ാം സ്ഥാനത്തേക്ക് തരംതാഴ്ത്തിയത് നിങ്ങളെ അലോസരപ്പെടുത്തുന്നുണ്ടോ? ആസിഫ് സുല്‍ത്താന്‍, ഗള്‍ഫിഷ ഫാത്തിമ, ഫഹദ് ഷാ, സിദ്ദിഖ് കാപ്പന്‍, സജാദ് ഗുല്‍, ഷാര്‍ജീല്‍ ഇമാം, തുടങ്ങിയ നിരവധി പേര്‍ ജയിലില്‍ ജീവിതം ഹോമിക്കുകയാണെന്നും ഇവരെ വിട്ടയക്കാന്‍ താങ്കള്‍ തയ്യാറാവുമോയെന്നും സരിത പാണ്ഡെ ചോദിക്കുന്നു.

Next Story

RELATED STORIES

Share it