Sub Lead

യുപിയില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായ ദലിത് യുവതി മരിച്ചു

സെപ്റ്റംബര്‍ 14 നായിരുന്നു യുപിയിലെ ഹത്‌റാസ് ജില്ലയില്‍ വെച്ച് ദലിത് വിഭാഗത്തില്‍പെട്ട 19 കാരിയെ സവര്‍ണ ജാതിയില്‍പെട്ടവര്‍ ക്രൂരമായി പീഡിപ്പിച്ചത്. കന്നുകാലികള്‍ക്ക് പുല്ലുപറിക്കാന്‍ പോയ പെണ്‍കുട്ടിയെ നാലുപേര്‍ ചേര്‍ന്ന് പാടത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ക്രൂര പീഡനത്തിന് ഇരയാക്കുകയായിരുന്നു.

യുപിയില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായ ദലിത് യുവതി മരിച്ചു
X

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ സവര്‍ണ ജാതിയില്‍പെട്ട നാലുപേര്‍ കൂട്ടബലാല്‍സംഗത്തിനിരയാക്കിയ 19കാരിയായ ദലിത് യുവതി മരിച്ചു.കൂട്ടബലാല്‍സംഗത്തെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായ യുവതി ഡല്‍ഹി എയിംസില്‍ ചികില്‍സയിലായിരുന്നു. സെപ്റ്റംബര്‍ 14 നായിരുന്നു യുപിയിലെ ഹത്‌റാസ് ജില്ലയില്‍ വെച്ച് ദലിത് വിഭാഗത്തില്‍പെട്ട 19 കാരിയെ സവര്‍ണ ജാതിയില്‍പെട്ടവര്‍ ക്രൂരമായി പീഡിപ്പിച്ചത്. കന്നുകാലികള്‍ക്ക് പുല്ലുപറിക്കാന്‍ പോയ പെണ്‍കുട്ടിയെ നാലുപേര്‍ ചേര്‍ന്ന് പാടത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ക്രൂര പീഡനത്തിന് ഇരയാക്കുകയായിരുന്നു.

ചെറുത്തുനിന്ന പെണ്‍കുട്ടിയെ കഴുത്തില്‍ ദുപ്പട്ട കൊണ്ട് മുറുക്കിയതിനെ തുടര്‍ന്ന് കുട്ടിയുടെ സ്‌പെനല്‍ കോഡിനും കഴുത്തിനും ഗുരുതരമായി പരിക്കേറ്റിരുന്നു. കൂടാതെ പെണ്‍കുട്ടിയുടെ കാലുകളും കൈകളും തളരുകയും ചെയ്തു. ബലാല്‍സംഗത്തിന് ശേഷം കുട്ടിയുടെ നാവ് മുറിച്ചുമാറ്റുകയും ചെയ്തിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന യുവതിയെ ആദ്യം ഹത്രാസ് ജില്ലാ ആശുപത്രിയിലും സ്ഥിതി ഗുരുതരമായതിനാല്‍ പിന്നീട് എഎംയുവിന്റെ ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. എന്നാല്‍, ആരോഗ്യനിലയില്‍ പുരോഗതിയില്ലാത്തതിനെതുടര്‍ന്നു എയിംസിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ നാലുപേര്‍ പോലിസ് പിടിയിലായിട്ടുണ്ട്. രാമു, സന്ദീപ്, ഇയാളുടെ അമ്മാവന്‍ രവി, സുഹൃത്ത് ലവ് കുഷ് എന്നിവരാണ് പോലിസ് പിടിയിലായത്.

Next Story

RELATED STORIES

Share it