Sub Lead

ഗുജറാത്ത് ആരോഗ്യമന്ത്രിയുടെ മകന്റെ ഭീഷണിയും സ്ഥലംമാറ്റവും; വനിതാ കോണ്‍സ്റ്റബിള്‍ രാജിവച്ചു

സുനിതയും പ്രകാശും തമ്മില്‍ നടന്ന വാക്കുതര്‍ക്കത്തിന്റെ ഓഡിയോ ക്ലിപ്പുകള്‍ വൈറലായി. 365 ദിവസവും നിന്നെ ഇവിടെത്തന്നെ നിറുത്താനുള്ള അധികാരം ഞങ്ങള്‍ക്കുണ്ടെന്ന് പ്രകാശും കൂട്ടരും സുനിതയ്ക്ക് നേരെ ആക്രോശിക്കുമ്പോള്‍, ഞാന്‍ നിങ്ങളുടെ അച്ഛന്മാരുടെ അടിമ അല്ലെന്നായിരുന്നു സുനിതയുടെ മറുപടി.

ഗുജറാത്ത് ആരോഗ്യമന്ത്രിയുടെ മകന്റെ ഭീഷണിയും സ്ഥലംമാറ്റവും;  വനിതാ കോണ്‍സ്റ്റബിള്‍ രാജിവച്ചു
X

സൂററ്റ്: ഗുജറാത്ത് ആരോഗ്യമന്ത്രി കുമാര്‍ കനാനിയുടെ മകനും സുഹൃത്തുക്കളും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയ വനിതാ കോണ്‍സ്റ്റബിള്‍ ജോലി രാജിവച്ചു. മന്ത്രിയുടെ മകന്‍ പ്രകാശും സുഹൃത്തുക്കളും കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായുള്ള നൈറ്റ് കര്‍ഫ്യൂ ലംഘിച്ചതും മാസ്‌ക് ധരിക്കാത്തതും ചോദ്യംചെയ്തപ്പോഴാണ് വനിതാ കോണ്‍സ്റ്റബിളായ സുനിത യാദവിന് ഭീഷണി നേരിടേണ്ടിവന്നത്. ബുധനാഴ്ച രാത്രി 10.30ഓടെ സൂററ്റിലെ മംഗത്ത് ചൗക്കിലാണ് സംഭവം. ഇതേത്തുടര്‍ന്ന് സുനിത തന്റെ മേലുദ്യോഗസ്ഥനെ വിളിച്ച് പരാതി പറഞ്ഞെങ്കിലും അവരെ സ്ഥലം മാറ്റുകയായിരുന്നു. പോലിസ് സ്‌റ്റേഷനില്‍ നിന്നും പോലിസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിലേക്കാണ് സ്ഥലം മാറ്റിയത്. ഇതേത്തുടര്‍ന്നാണ് സുനിതയുടെ രാജിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, സുനിതയും പ്രകാശും തമ്മില്‍ നടന്ന വാക്കുതര്‍ക്കത്തിന്റെ ഓഡിയോ ക്ലിപ്പുകള്‍ വൈറലായി. 365 ദിവസവും നിന്നെ ഇവിടെത്തന്നെ നിറുത്താനുള്ള അധികാരം ഞങ്ങള്‍ക്കുണ്ടെന്ന് പ്രകാശും കൂട്ടരും സുനിതയ്ക്ക് നേരെ ആക്രോശിക്കുമ്പോള്‍, ഞാന്‍ നിങ്ങളുടെ അച്ഛന്മാരുടെ അടിമ അല്ലെന്നായിരുന്നു സുനിതയുടെ മറുപടി.

മന്ത്രിയുടെ മകന്‍ പ്രകാശിന്റെ സുഹൃത്തുക്കളെയാണ് സുനിത ആദ്യം തടഞ്ഞുനിറുത്തിയത്. പിന്നീട് ഇവര്‍ പ്രകാശിനെ വിളിച്ചുവരുത്തുകയായിരുന്നു. ഇതിനുശേഷമാണ് ഇവര്‍ സംഘംചേര്‍ന്ന് സുനിതയെ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തത്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതായി സൂററ്റ് സിറ്റി സീനിയര്‍ പോലിസ് ഒഫിസര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it