പിടിച്ചെടുത്തത് 15 കോടി; രേഖകളില്‍ കാണിച്ചത് 9.66 കോടി: പോലിസിനെതിരേ ആരോപണവുമായി ഫാ.ആന്റണി മാടശേരി
BY JSR1 April 2019 3:59 AM GMT
X
JSR1 April 2019 3:59 AM GMT
ന്യൂഡല്‍ഹി: ജലന്തര്‍ രൂപതക്ക് കീഴിലെ സ്ഥാപനത്തില്‍ നിന്നും പിടിച്ചെടുത്ത പണത്തില്‍ പോലിസ് തിരിമറി നടത്തിയതായി ഫ്രാങ്കോ മുളയ്ക്കലിന്റെ വിശ്വസ്തനായ ഫാ.ആന്റണി മാടശേരി. നവോദയ എന്ന സ്ഥാപനത്തിന്റെ പണമാണ് പിടികൂടിയതെന്നും ഇതിന്റെ കണക്കുകള്‍ മറ്റന്നാള്‍ കോടതിയില്‍ ഹാജരാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബാങ്ക് ഉദ്യോഗസ്ഥരോടൊപ്പം പണം എണ്ണുന്നതിനിടയിലാണ് പോലിസ് പണം പിടികൂടിയത്. 15 കോടി രൂപയാണ് പോലിസ് പിടിച്ചെടുത്തത്. എന്നാല്‍ 9.66 കോടി രൂപ മാത്രമാണ് രേഖയില്‍ കാണിച്ചതെന്നും ആന്റണി മാടശേരി ആരോപിച്ചു. മൂന്ന് ദിവസം മുമ്പാണ് പ്രതാപ് പുരയിലെ ഫ്രാന്‍സിസ് മിഷനറീസ് ഓഫ് ജീസസ് സന്യാസ സമൂഹത്തിന്റെ ജനറേറ്റര്‍ ഓഫിസില്‍ നിന്ന് പോലിസ് പണം പിടിച്ചെടുത്തത്. കണക്കില്‍ പെടാത്ത പണം കൈവശം വച്ചതിന് ആന്റണി മാടശേരി ഉള്‍പ്പെടെ ആറു പേരെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു.
Next Story
RELATED STORIES
മാരകായുധങ്ങളുമായി എത്തിയ സംഘത്തെ നാട്ടുകാർ പിടികൂടി
19 May 2024 3:58 PM GMTഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ...
19 May 2024 2:46 PM GMTഇറാന് പ്രസിഡന്റ് ഇബ്രാഹിം റൈസി സഞ്ചരിച്ചിരുന്ന ഹെലിക്കോപ്റ്റര്‍...
19 May 2024 2:41 PM GMTഇസ് ലാം: ഗവേഷണങ്ങൾക്കും ആധുനികതയ്ക്കും വഴി കാണിച്ച മതം: വിസ്ഡം യൂത്ത്
19 May 2024 1:14 PM GMTതൊഴിലാളി ചൂഷണത്തിനെതിരേ എസ് ഡിടിയു പോരാടും: അഡ്വ. എ എ റഹീം
19 May 2024 12:01 PM GMTഇസ്രായേലിന്റെ സാന്നിധ്യം; ഫിഫ വാര്‍ഷികാഘോഷത്തില്‍ നിന്നും ഇറങ്ങിപ്പോയി ...
19 May 2024 11:15 AM GMT