Sub Lead

ക്ലബ് ഹൗസില്‍ മുസ്‌ലിം സ്ത്രീകള്‍ക്കെതിരായ വംശീയ അധിക്ഷേപം: കോഴിക്കോട് സ്വദേശിനിയെ ഡല്‍ഹി പോലിസ് ചോദ്യം ചെയ്തു

ക്ലബ് ഹൗസില്‍ മുസ്‌ലിം സ്ത്രീകള്‍ക്കെതിരായ വംശീയ അധിക്ഷേപം: കോഴിക്കോട് സ്വദേശിനിയെ ഡല്‍ഹി പോലിസ് ചോദ്യം ചെയ്തു
X

ന്യൂഡല്‍ഹി: ക്ലബ് ഹൗസില്‍ മുസ് ലിം സ്ത്രീകള്‍ക്കെതിരേ വംശീയ അധിക്ഷപം നടത്തിയ കേസില്‍ കോഴിക്കോട് സ്വദേശിനിയായ മലയാളി പെണ്‍കുട്ടിയെ ഡല്‍ഹി പോലിസ് ചോദ്യം ചെയ്തു. കോഴിക്കോട് സ്വദേശിനിയായ അഞ്ജല്‍ ആനന്ദ് ആണ് ചര്‍ച്ചയില്‍ പങ്കെടുത്തതെന്ന് ദി പ്രിന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. 'roma' എന്ന പേരില്‍ ക്ലബ് ഹൗസ് ചര്‍ച്ചയില്‍ പങ്കെടുത്തതെന്ന് സീനിയര്‍ പോലിസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തു. മണിപ്പാലില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സിന് പഠിക്കുന്ന പെണ്‍കുട്ടിയുടെ ഫോണും, ലാപ്‌ടോപ്പും പോലിസ് കസ്റ്റഡിയിലെടുത്തു. മതവിദ്വേഷ പ്രചാരണം നടത്തിയ ആറുപേരില്‍ ഒരാള്‍ കോഴിക്കോട് സ്വദേശിനിയാണെന്നാണ് ഡല്‍ഹി പോലിസിന്റെ കണ്ടെത്തല്‍. സംഭവവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ചയാണ് ഡല്‍ഹി പോലിസ് കോഴിക്കോട്ട് എത്തിയത്. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ എവി ജോര്‍ജുമായി ബന്ധപ്പെട്ടിരുന്നു. തുടര്‍ന്നാണ് ചോദ്യം ചെയ്യലിലേക്ക് എത്തിയത്.

നേരത്തെ കേസുമായി ബന്ധപ്പെട്ട് ലഖ്‌നൗ സ്വദേശിയെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ക്ലബ്ബ് ഹൗസ് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ മുസ് ലിം സ്ത്രീകള്‍ക്കെതിരെ വിദ്വേഷപരവും അശ്ലീലവുമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പരാതി. ഒരു മുസ് ലിം പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുന്നത് ഏഴ് ബാബരി മസ്ജിദ് തകര്‍ക്കുന്നതിന് തുല്ല്യമാണെന്നതടക്കമുള്ള വംശീയമായ പരാമര്‍ശങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ഉന്നയിച്ചിരുന്നു. മുസ് ലിം പെണ്‍കുട്ടികളെ മതപരിവര്‍ത്തനം ചെയ്യുമെന്നും ആര്‍എസ്എസ് അനുഭാവിയെന്ന് സ്വയം വിശേഷിപ്പിച്ച വ്യക്തി പറഞ്ഞു. മുസ് ലിം സ്ത്രീകള്‍ക്കെതിരായ വര്‍ഗീയ പരാമര്‍ശങ്ങള്‍ 'ജയ് ശ്രീ രാം' വിളികളോടെയാണ് പെണ്‍കുട്ടികള്‍ ഉള്‍പ്പടെ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ സ്വാഗതം ചെയ്തത്. ഇതില്‍ കേസെടുക്കണമെന്നും കുറ്റവാളികളെ അറസ്റ്റു ചെയ്യണമെന്നും ആവശ്യപ്പെട്ട് ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ അധ്യക്ഷ സ്വാതി മാലിവാള്‍ കഴിഞ്ഞയാഴ്ച പോലിസിനു നോട്ടിസ് നല്‍കിയിരുന്നു.

ക്ലബ് ഹൗസ് ചര്‍ച്ചയില്‍ മുസ്‌ലിം സ്ത്രീകളെ ലൈംഗികമായി അധിക്ഷേപിച്ചതിന് മുംബൈ പോലിസ് മൂന്ന് പേരെ ഹരിയാനയില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു.

Next Story

RELATED STORIES

Share it