Sub Lead

യുവതിയുമായി ബന്ധം; പ്രതിശ്രുതവരന്‍ വ്യവസായിയെ കൊന്ന് മൃതദേഹം ഉപേക്ഷിച്ചു

സംഭവത്തില്‍ യുവതിയും പ്രതിശ്രുത വരനും യുവതിയുടെ അമ്മയും അറസ്റ്റിലായി.

യുവതിയുമായി ബന്ധം; പ്രതിശ്രുതവരന്‍ വ്യവസായിയെ കൊന്ന് മൃതദേഹം ഉപേക്ഷിച്ചു
X

ന്യൂഡല്‍ഹി: യുവതിയുമായി ബന്ധം പുലര്‍ത്തിയ ബിസിനസുകാരനെ പ്രതിശ്രുതവരന്‍ കൊലപ്പെടുത്തി. തുടര്‍ന്ന് മൃതദേഹം സ്യൂട്ട്‌കേസിലാക്കി ട്രെയിനില്‍ കയറ്റി ഗുജറാത്തില്‍ കൊണ്ടുപോയി ഉപേക്ഷിച്ചു. സംഭവത്തില്‍ യുവതിയും പ്രതിശ്രുത വരനും യുവതിയുടെ അമ്മയും അറസ്റ്റിലായി.

വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലാണ് സംഭവം. 46 വയസുള്ള ബിസിനസുകാരന്‍ നീരജ് ഗുപ്തയാണ് കൊല്ലപ്പെട്ടത്. പ്രതിശ്രുത വരനുമായുള്ള വിവാഹത്തെ നീരജ് ഗുപ്ത എതിര്‍ത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലിസ് പറയുന്നു. യുവതിയുടെ വാടക വീട്ടില്‍ വച്ചാണ് സംഭവം നടന്നത്.

വിവാഹവുമായി ബന്ധപ്പെട്ട് പ്രതിശ്രുത വരന്‍ ജുബറുമായി ബിസിനസുകാരന്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് കല്ല് ഉപയോഗിച്ച് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം കത്തി എടുത്ത് വയറില്‍ കുത്തുകയും കഴുത്തുമുറിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. മൃതദേഹം ഉപേക്ഷിക്കുന്നതിന് യുവതിയും അമ്മയും സഹായിച്ചതായും പോലിസ് പറയുന്നു.

നീരജ് ഗുപ്തയെ കാണാതായതോടെ ഭാര്യ പോലിസില്‍ പരാതി നല്‍കി. നീരജ് ഗുപ്തയുടെ തിരോധാനത്തിന് പിന്നില്‍ യുവതിയാണെന്ന് ഭാര്യയുടെ പരാതിയില്‍ പറയുന്നു. ഇരുവരും തമ്മില്‍ വര്‍ഷങ്ങളായി ബന്ധമുള്ളതായും ഭാര്യ ആരോപിച്ചു. തുടര്‍ന്ന് യുവതിയെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തായത്. ബിസിനസുകാരന്റെ ഓഫിസില്‍ ജോലി ചെയ്യുന്ന തനിക്ക് നീരജ് ഗുപ്തയുമായി പത്തുവര്‍ഷത്തെ ബന്ധമുണ്ടെന്ന് യുവതി മൊഴി നല്‍കി. എന്നാല്‍ മാതാപിതാക്കള്‍ ജുബറിനെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുകയും വിവാഹ നിശ്ചയം നടത്തുകയും ചെയ്തു. പിന്നാലെ, വിവാഹത്തെ നീരജ് ഗുപ്ത എതിര്‍ത്തു.

അതിനിടെ യുവതിയുടെ വീട്ടില്‍ വന്ന നീരജ് ഗുപ്തയെ ജുബര്‍ ആക്രമിക്കുകയായിരുന്നു.സ്യൂട്ട്്‌കേസിലാക്കിയ മൃതദേഹവുമായി കാബില്‍ നിസാമുദ്ദീന്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തി. റെയില്‍വേയുടെ പാന്‍ട്രി കാറിലാണ് ജുബര്‍ ജോലി ചെയ്യുന്നത്. രാജധാനി എക്‌സ്പ്രസില്‍ കയറിയ ജുബര്‍ ഗുജറാത്തിലെ ബറൂച്ചില്‍ മൃതദേഹം ഉപേക്ഷിച്ചതായി പോലിസ് പറയുന്നു.

Next Story

RELATED STORIES

Share it