- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹിന്ദുത്വപ്രചാരണത്തിന് മുന്നില്‍ നിശബ്ദത തുടരണമോയെന്ന് ക്രൈസ്തവ നേതൃത്വം ആത്മപരിശോധന നടത്തേണ്ട സമയമായെന്ന് ദീപിക

കോട്ടയം: ക്രിസ്ത്യാനികള്‍ക്കെതിരേ ഹിന്ദുത്വര്‍ നടത്തുന്ന പ്രചാരണങ്ങള്‍ക്ക് മുന്നില്‍ നിശബ്ദത തുടരണമോയെന്ന് ആത്മപരിശോധന നടത്തേണ്ട സമയമായെന്ന് ദീപിക ദിനപത്രത്തിലെ എഡിറ്റോറിയല്‍. കേസരി എന്ന സംഘപരിവാര്‍ പ്രസിദ്ധീകരണത്തില്‍ ക്രിസ്ത്യാനികള്‍ക്കെതിരേ വന്ന ലേഖനത്തെ തുടര്‍ന്നാണ് ദീപിക എഡിറ്റോറിയല്‍ പേജില്‍ ലേഖനം പ്രസിദ്ധീകരിച്ചത്. ലേഖനത്തിന്റെ പൂര്‍ണരൂപം താഴെ
ക്രൈസ്തവരെ ചാരി ഭരണഘടനയെ വെട്ടണ്ട
ക്രൈസ്തവര്‍ക്കെതിരേ സംഘപരിവാര്‍ നേതാവ്, ആര്‍എസ്എസ് പ്രസിദ്ധീകരണത്തിലെഴുതിയ മതപരിവര്‍ത്ത ആരോപണ ലേഖനത്തിനൊടുവില്‍ തനിനിറം പുറത്തെടുക്കുന്നുണ്ട്: ''വേണ്ടിവന്നാല്‍ ഭരണഘടന ഭേദഗതി ചെയ്യണം''.
ക്രൈസ്തവര്‍ ആഗോളതലത്തിലെന്നപോലെ രാജ്യത്തിനും ഭീഷണിയാണെന്നും ജാഗ്രത പാലിക്കണമെന്നും ധ്വനിപ്പിക്കുന്ന വിഷലിപ്ത ലേഖനം സംഘപരിവാറിന്റെ പോഷക സംഘടനകളിലൊന്നിന്റെ നേതാവ് ആര്‍എസ്എസ് പ്രസിദ്ധീകരണത്തിലെഴുതിയതില്‍ അതിശയോക്തിയില്ല. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍നിന്നു മാറിനിന്ന് ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിക്കല്‍ യന്ത്രത്തിന് എണ്ണയിട്ടുകൊടുത്ത വര്‍ഗീയ പ്രസ്ഥാനം, ദേശസ്‌നേഹികള്‍ സാമ്രാജ്യത്വത്തെ ആട്ടിപ്പായിച്ചതിനുശേഷവും അതേ പണി തുടരുകയാണ്. അടുത്തയിടെ ബിജെപി സംസ്ഥാനങ്ങള്‍ മൂര്‍ച്ചകൂട്ടിയ മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ ഭരണഘടനാവിരുദ്ധവും കോടതിയില്‍ ചോദ്യം ചെയ്യേണ്ടതു മാണെന്ന പ്രതികരണങ്ങളാകാം പ്രകോപനം.
'ആഗോളമതപരിവര്‍ത്തനത്തിന്റെ നാള്‍വഴികള്‍' എന്ന ലേഖനം ഇഴഞ്ഞ് അവസാന വരികളിലെത്തിയപ്പോഴാണ് വിഷദംശനം: ''വേണ്ടിവന്നാല്‍ ഭരണഘടന ഭേദഗതി ചെയ്യണം'. അതാണു കാര്യം. ക്രൈസ്തവരെ ചാരി ഭരണഘടനയെ വെട്ടാനുള്ള കുതന്ത്രം. കേരളത്തില്‍ ക്രൈസ്തവരുടെ തോളിലേക്കു കൈ നീട്ടി നില്‍ക്കുന്ന ബിജെപിയുടെ മറുകൈ എവിടെയാണെന്നു മനസിലാകാത്തവര്‍ക്കും മനസിലായില്ലെന്നു നടിക്കുന്ന ഇടനിലക്കാര്‍ക്കും മത രാഷ്ട്ര-മനുസ്മൃതി സ്വപ്നങ്ങള്‍ തുടരാം. മറ്റുള്ളവര്‍ സ്വാതന്ത്ര്യസമര-ദേശസ്‌നേഹ പൈതൃകത്തില്‍ ഉരുത്തിരി ഞ്ഞ ഇന്ത്യന്‍ ഭരണഘടനയെ കൈവിടില്ല. ഘര്‍ വാപ്പസിക്കാരുടെ മതപരിവര്‍ത്തന നിരോധന ബില്ലുകളുടെ ഭരണ ഘടനാവിരുദ്ധത ചോദ്യം ചെയ്യപ്പെടണം.
ഭരണഘടനയെ നോക്കുകുത്തിയാക്കി ബിജെപി സംസ്ഥാനങ്ങള്‍ ചുട്ടെടുത്തുകൊണ്ടിരിക്കുന്ന നിര്‍ബന്ധിത മത പരിവര്‍ത്തന നിരോധന ബില്ലുകളെ ന്യായീകരിക്കുന്ന വ്യാജവിവരങ്ങളും നുണകളുമാണ് ലേഖനത്തിലുടനീളം. ''ക്രൈസ്തവര്‍ രഹസ്യമായി തുടര്‍ന്നുവന്നിരുന്ന മതപരിവര്‍ത്തനം മറനീക്കി പുറത്തുവന്നത് ഛത്തീസ്ഗഡ് റെയില്‍വേ പോലീസ് ജൂലൈ 25ന് രണ്ട് കന്യാസ്ത്രീകളെ മതപരിവര്‍ത്തനം, മനുഷ്യകടത്ത് കുറ്റങ്ങള്‍ക്ക് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയതിലൂടെയാണ്. കന്യാസ്ത്രീകള്‍ ആയതുകൊണ്ട് അവരെ നിരുപാധികം വിട്ടയ യ്ക്കണമെന്നായിരുന്നു സഭാനേതാക്കളുടെയും ഇടത്-വലത് രാഷ്ട്രീയ നേതാക്കളുടെയും ആവശ്യം''. കന്യാസ്ത്രീകളുടെ ഒപ്പമുണ്ടായിരുന്നവര്‍ ക്രൈസ്തവരായിരുന്നതിനാല്‍ മതപരിവര്‍ത്തനമായിരുന്നില്ല ലക്ഷ്യമെന്നും മതഭ്രാന്തുപിടിച്ച ഒരു സ്ത്രീയുടെ നേതൃത്വത്തില്‍ ബജ്രംഗ്ദള്‍ എന്ന ഹിന്ദുത്വ സംഘടന പാക്കിസ്ഥാന്‍ ശൈലിയില്‍ നടത്തിയ ആള്‍ക്കൂട്ടവിചാരണയാണ് യഥാര്‍ഥ പ്രശ്നമെന്നും ലേഖകന്‍ അറിഞ്ഞിട്ടേയില്ല!
'125ലധികം രൂപതകളിലായി പുരോഹിതന്മാരും കന്യാസ്ത്രീകളും വിദേശ പാതിരിമാരും പ്രചാരണവും പരിവര്‍ത്തനവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നു. 28,000ലധികം പള്ളികള്‍, 11,000 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, 1,000ത്തിലേറെ കോളജുകള്‍, 10,000ത്തിലധികം ഹോസ്റ്റലുകള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കുന്നു.' ലേഖകന്‍ വിശദീകരിക്കുന്നുണ്ട്. ഈ കണക്കുകളുടെ യാഥാര്‍ഥ്യം എന്തുമാകട്ടെ, ക്രൈസ്തവര്‍ നടത്തുന്ന ആശുപത്രികളില്‍ ചികിത്സതേടിയ, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ച, അവിടെത്തന്നെ മക്കള്‍ പഠിക്കണമെന്ന് ശാഠ്യം പിടിക്കുന്ന ബിജെപി നേതാക്കളോടെങ്കിലും മതം മാറിയോയെന്ന് അന്വേഷിക്കാമായിരുന്നു. ക്രൈസ്തവഭൂരിപക്ഷമുള്ള രാജ്യങ്ങളില്‍ ഹിന്ദുമതപ്രചാരണം നടത്തുന്നതും ക്ഷേത്രങ്ങള്‍ നിര്‍മിക്കുന്നതുമൊക്കെ വിശകലനം ചെയ്യാമായിരുന്നു.
വിദേശഫണ്ടിനെക്കുറിച്ചോര്‍ത്തു വിഷമിക്കുന്ന ലേഖകന്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദേശഫണ്ട് എത്തുന്ന ഹൈന്ദവകേന്ദ്രങ്ങളെക്കുറിച്ച് അന്വേഷിക്കുന്നില്ല. ലേഖകന്റെ നുണ മുഴുവന്‍ ഇവിടെ പകര്‍ത്താനാകില്ലെങ്കിലും ചിലതുകൂടി സൂചിപ്പിക്കാതെ വയ്യ. 'ഓരോ പ്രദേശത്തും പ്രാദേശിക ഭാഷകളെ ഇല്ലാതാക്കി അവിടെയൊക്കെ ഇംഗ്ലീഷ് ഭാഷ കൊണ്ടുവരുക എന്നത് അവരുടെ (മിഷനറിമാരുടെ) പരിപാടിയായിരുന്നു'. അടുത്ത വാക്യത്തില്‍ നേരേ വിപരീതമാണ് എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്.
'മതപരിവര്‍ത്തനം ത്വരിതപ്പെടുത്താനായി അതത് പ്രാദേശിക ഭാഷകളില്‍ നിഘണ്ടുക്കള്‍ പ്രസിദ്ധീകരിച്ചു. അങ്ങനെയാണ് മലയാളത്തില്‍ ഗുണ്ടര്‍ട്ടിന്റെയും കന്നടയില്‍ ഫാദര്‍ കിട്ടെലിന്റെയും കൊങ്കണിയില്‍ ഫാദര്‍ സ്റ്റീഫന്‍ സണ്‍സിന്റെയും സംസ്‌കൃതത്തില്‍ ഫാദര്‍ മോനിയര്‍ വില്യംസിന്റെയും മറ്റും നിഘണ്ടുകള്‍ പുറത്തുവരുന്നത്''. ഈ ചരിത്ര അപനിര്‍മിതി സംഘപ്രസിദ്ധീകരണങ്ങളിലല്ലാതെ സാധ്യമാകുമോ?
പിന്നെ ഉറക്കച്ചടവിലെന്നപോലെ ചില ആരോപണങ്ങളുമുണ്ട്. ''നരേന്ദ്ര മോദിജിയുടെ ഭരണത്തിന്റെ തുടര്‍ച്ച സം ഭവിക്കാതിരിക്കാന്‍ ആഗോള മതനേതൃത്വം അവിശുദ്ധസഖ്യത്തിന് നേതൃത്വം കൊടുത്തു. ഭാരതത്തെ ശിഥിലീകരി ക്കാനുള്ള ശ്രമങ്ങള്‍ക്ക് സംഘപരിവാറും കേന്ദ്ര നേതൃത്വവും തടസമാണെന്ന് അറിയാവുന്നതുകൊണ്ട് അന്താരാഷ്ട്ര ഗൂഢാലോചനയാണ് നടന്നത്... ബുദ്ധിജീവികളും മാധ്യമപ്രവര്‍ത്തകരും ഇവര്‍ക്കായി വിടുപണി ചെയ്യുന്നു. ഇതാണ് വര്‍ത്തമാനകാല യാഥാര്‍ഥ്യം''. തുടര്‍ഭരണം ഉറപ്പാക്കാന്‍ വോട്ട് മോഷണം നടത്തിയെന്ന ആരോപണ ത്തില്‍നിന്നു തെരഞ്ഞെടുപ്പു കമ്മീഷന്‍ ഓടിയൊളിക്കവേയാണ് അന്താരാഷ്ട്ര ഗൂഢാലോചന!
ലേഖകന്റെ വര്‍ഗീയധ്രുവീകരണശ്രമവും കാണാതിരിക്കരുത്. 'നിയമവിരുദ്ധ പ്രവൃത്തികളില്‍ നിയമനടപടി ഉണ്ടാ യാല്‍ ന്യൂനപക്ഷ പീഡനമാണ്, നിയമനിഷേധമാണ് എന്ന് പ്രസ്താവിച്ച് തെരുവിലിറങ്ങി ഭൂരിപക്ഷസമൂഹത്തെ വെല്ലുവിളിക്കുകയാണ്'. ഹിന്ദുത്വ നേരിടുന്ന വെല്ലുവിളിയെല്ലാം ഭൂരിപക്ഷ സമൂഹത്തിന്റേതുകൂടിയാണെന്നു സ്ഥാപിക്കാനുള്ള ദയനീയ ശ്രമം! അബദ്ധജടിലവും വിദ്വേഷകലുഷിതവുമായ ഈ പ്രചാരണങ്ങളുടെ മുന്‍പില്‍ നിശബ്ദത പാലിക്കണമോ എന്ന് ക്രൈസ്തവ നേതൃത്വം ആത്മപരിശോധന നടത്തേണ്ട സമയമായി.
കേരളത്തില്‍ മാത്രം ക്രൈസ്തവരെ തുല്യപൗരന്മാരായി കാണുന്ന ബിജെപി ഇതിനൊക്കെ മറുപടി പറയുകയോ പറയാതിരിക്കുകയോ ചെയ്യട്ടെ. വിജയിച്ചാലും ഇല്ലെങ്കിലും ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് ബിജെപി സംസ്ഥാനങ്ങള്‍ പാസാക്കുന്ന മതപരിവര്‍ത്തന നിരോധനനിയമങ്ങളുടെ ഭരണഘടനാസാധുത ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. രാജസ്ഥാനില്‍ ദിവസങ്ങള്‍ക്കുമുമ്പു പാസാക്കിയ ബില്ലില്‍ ജീവപര്യന്തം തടവ്, ഒരു കോടി രൂപ വരെ പിഴ, സ്വത്ത് കണ്ടുകെട്ടല്‍ എന്നിവയൊക്കെയുണ്ട്. അതേസമയം, ഹിന്ദുമതത്തിലേക്കു പരിവര്‍ത്തനം ചെയ്യിക്കുന്നവര്‍ക്കു ശിക്ഷയില്ല!
തീര്‍ന്നില്ല, ഈ നിയമത്തിനോ അതുപ്രകാരം സ്ഥാപിച്ച ഏതെങ്കിലും ചട്ടത്തിനോ ഉത്തരവിനോ അനുസൃതമായി, 'സദുദ്ദേശ്യ'ത്തോടെ സ്വീകരിച്ച നടപടികളുടെ പേരില്‍ ഏതെങ്കിലും അധികാരിക്കോ ഉദ്യോഗസ്ഥനോ പരാതി ക്കാരനോ എതിരേ ഒരു നിയമ നടപടിയുമില്ല. ഉത്തരാഖണ്ഡില്‍, സ്വന്തം മതത്തെ മഹത്വവത്കരിക്കുന്നതുപോലും പ്രലോഭനങ്ങളായി കണക്കാക്കും. ഇ-മെയിലോ സമൂഹമാധ്യമങ്ങളോ വഴിയുള്ള സന്ദേശങ്ങള്‍പോലും കുടുക്കാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഇന്ത്യന്‍ ഭരണഘടനയോടുള്ള ഈ വെല്ലുവിളി കണ്ടില്ലന്നു നടിക്കാനാ വില്ല.
ഇന്ത്യയിലെ ഏറ്റവും വലിയ സര്‍ക്കാരിതര ഭൂവുടമസ്ഥര്‍ കത്തോലിക്കാസഭയാണെന്ന് ആര്‍എസ്എസ് എഴുതിയ ത് ആറു മാസം മുമ്പായിരുന്നു. നൂറാം പിറന്നാളിലും ആര്‍എസ്എസിന് അതിന്റെ വിചാരധാരകളെ ഒളിപ്പിക്കാനാ വില്ല. പക്ഷേ, ബ്രിട്ടീഷുകാരെയും ഹിന്ദുത്വയെയും ഒരുപോലെ എതിര്‍ത്ത് സ്വാതന്ത്ര്യം നേടിത്തന്ന ദേശീയനേതാ ക്കളുടെ പിന്മുറക്കാര്‍ക്ക്, ഭിന്നിപ്പിക്കല്‍ തന്ത്രങ്ങള്‍ക്കു മുന്നില്‍ അടിയറവ് പറയാനാകില്ല. രാജ്യത്തെ മതരാഷ്ട്രമാ ക്കാനാഗ്രഹിക്കുന്നവര്‍ക്കു മാത്രം സംപൂജ്യവും മറ്റുള്ളവര്‍ക്കു ജാത്യാധിഷ്ഠിത നീചനിയമങ്ങളുടെയും സ്ത്രീവി രുദ്ധതയുടെയുമൊക്കെ കറുത്ത പുസ്തകവുമായ മനുസ്മൃതിയല്ല, അതു കത്തിച്ചവരുടെ മുന്‍കൈയില്‍ രൂപം കൊണ്ട് ഇന്ത്യന്‍ ഭരണഘടനയാണ് ജീവശ്വാസം. മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ ചോദ്യം ചെയ്യപ്പെടണം.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















