Sub Lead

പ്രസവത്തിനിടെ മരിച്ചെന്നു ആശുപത്രി അധികൃതര്‍; സംസ്‌കരിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞ് പുറത്തെടുത്തപ്പോള്‍ കുഞ്ഞിന് ജീവന്‍

പ്രസവത്തിനിടെ മരിച്ചെന്നു ആശുപത്രി അധികൃതര്‍; സംസ്‌കരിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞ് പുറത്തെടുത്തപ്പോള്‍ കുഞ്ഞിന് ജീവന്‍
X

ശ്രീനഗര്‍: ആശുപത്രി അധികൃതര്‍ മരിച്ചുവെന്ന് അറിയിച്ചതിനെ തുടര്‍ന്ന് മറവു ചെയ്ത കുഞ്ഞിനെ പുറത്തെടുത്തപ്പോള്‍ ജീവനുള്ളതായി കണ്ടെത്തി. ജമ്മു കശ്മീരിലെ ബനിഹാലിലെ സബ് ജില്ലാ ആശുപത്രിയിലാണ് മരിച്ചുവെന്ന് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് മറവു ചെയ്ത പെണ്‍കുട്ടിയെ പുറത്തെടുത്തപ്പോള്‍ ജീവനുള്ളതായി കണ്ടെത്തിയത്. മറവുചെയ്ത് ഒരു മണിക്കൂറിന് ശേഷമാണ് കുഞ്ഞിനെ പുറത്തെടുത്തത്. ആദ്യം അടക്കം ചെയ്ത ശ്മശാനത്തില്‍നിന്ന് മാറ്റി കുഞ്ഞിന്റെ പൂര്‍വീകരുടെ ശ്മശാനനത്തില്‍ മറവുചെയ്യുന്നതിന് വേണ്ടിയാണ് കുഞ്ഞിനെ പുറത്തെടുത്തത്. സംഭവം വിവാദമായതോടെ ആശുപത്രിയിലെ രണ്ടു ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു.

തിങ്കളാഴ്ച രാവിലെയാണ് സംഭവം. ബങ്കൂട്ട് സ്വദേശി ബഷാരത്ത് അഹമ്മദിന്റെ ഭാര്യ ഒരു പെണ്‍കുഞ്ഞിന് ജന്‍മം നല്‍കി. എന്നാല്‍ പ്രസവ സമയത്ത് തന്നെ കുഞ്ഞ് മരിച്ചതായി ആശുപത്രി അധികൃതര്‍ വീട്ടുകാരെ അറിയിച്ചു. ഇതോടെയാണ് വീട്ടുകാര്‍ കുഞ്ഞിനെ സംസ്‌കരിക്കാനായി കൊണ്ടുപോയത്. സംഭവം വിവാദമായതോടെ ജീവനക്കാരെ സസ്‌പെന്റ് ചെയ്ത് ഒതുക്കിതീര്‍ക്കാനുള്ള ശ്രമത്തിലാണ് ആശുപത്രി അധികൃതര്‍.

Next Story

RELATED STORIES

Share it