Sub Lead

ഡല്‍ഹിയില്‍ മത്സരിച്ച മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിലും സിപിഎം നോട്ടക്ക് പിന്നില്‍ -ആകെ ലഭിച്ചത് 1138 വോട്ട്

മൊത്തം വോട്ട് വിഹിതത്തില്‍ 0.01 ശതമാനമാണ് സിപിഎം പെട്ടിയില്‍ വീണത്. 0.02 ശതമാനം വോട്ട് നേടിയ സിപിഐ സിപിഎമ്മിനേക്കാള്‍ കൂടുതല്‍ വോട്ട് വിഹിതം നേടി.

ഡല്‍ഹിയില്‍ മത്സരിച്ച മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിലും സിപിഎം നോട്ടക്ക് പിന്നില്‍  -ആകെ ലഭിച്ചത് 1138 വോട്ട്
X

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ മൂന്ന് മണ്ഡലങ്ങളില്‍ മല്‍സരിച്ച സിപിഎം രണ്ടിടങ്ങളിലും നോട്ടക്ക് പിന്നില്‍. ബദര്‍പുര്‍, കാരാവാള്‍ നഗര്‍, വസീര്‍പുര്‍ എന്നിവിടങ്ങളിലാണ് സിപിഎം സ്വന്തം സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കിയത്. ബദര്‍പുരില്‍ ജഗദീഷ് ചന്ദുംകാരവാള്‍ നഗറില്‍ രഞ്ജിത്ത് തിവാരിയും വസീര്‍പുരില്‍ നന്ദുറാമുമാണ് മത്സര രംഗത്തുണ്ടായിരുന്നത്.

മൊത്തം വോട്ട് വിഹിതത്തില്‍ 0.01 ശതമാനമാണ് സിപിഎം പെട്ടിയില്‍ വീണത്. 0.02 ശതമാനം വോട്ട് നേടിയ സിപിഐ സിപിഎമ്മിനേക്കാള്‍ കൂടുതല്‍ വോട്ട് വിഹിതം നേടി.

ബദര്‍പുരില്‍ ജഗദീഷ് ചന്ദ് വെറും 585 വോട്ടാണ് നേടിയത്. അതേ സമയം ഇവിടെ നോട്ടക്ക് 656 വോട്ട് ലഭിച്ചു. 78095 വോട്ട് നേടിയ എഎപിയാണ് മണ്ഡലത്തില്‍ വിജയിച്ചത്. 77160 വോട്ട് നേടിയ ബിജെപി രണ്ടാമതതെത്തി. ഏറെക്കാലം ഡല്‍ഹി ഭരിച്ച കോണ്‍ഗ്രസിന് ബദര്‍പുരില്‍ വെറും 1384 വോട്ടാണ് നേടാനായത്. കാരാവാള്‍ നഗറില്‍ സിപിഎം സ്ഥാനാര്‍ത്ഥി രഞ്ജിത് തിവാരി 414 വോട്ട് നേടി. 96721 വോട്ട് നേടിയ ബിജെപിയാണ് മണ്ഡലത്തില്‍ ജയിച്ചത്. കോണ്‍ഗ്രസിന് 2242 വോട്ട് ലഭിച്ചു. ഇവിടെ നോട്ടക്ക് 373 വോട്ട് ലഭിച്ചു.

വസിര്‍പുരില്‍ വെറും 139 വോട്ടാണ് സിപിഎം സ്ഥാനാര്‍ത്ഥി നാഥു റാമിന് കിട്ടിയത്. നോട്ടക്ക് 477 വോട്ട് ലഭിച്ചു. 57331 വോട്ട് നേടിയ എഎപിയാണ് ഇവിടെ വിജയിച്ചത്. കോണ്‍ഗ്രസിന് 3501 വോട്ട് ലഭിച്ചു. മൂന്ന് മണ്ഡലങ്ങളില്‍ മത്സരിച്ച സിപിഎമ്മിന് 1138 വോട്ടാണ് ലഭിച്ചത്.

Next Story

RELATED STORIES

Share it