- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സില്‍വര്‍ലൈൻ: സിപിഎം യോഗത്തിന്റെ വേദി അടിച്ചു തകര്‍ത്തു; പിന്നില്‍ രാഷ്ട്രീയമില്ലെന്ന് പാർട്ടി
മദ്യലഹരിയില്‍ പ്രദേശവാസി നടത്തിയ അതിക്രമമാണെന്ന് പോലിസും സിപിഎം നേതാക്കളും പറഞ്ഞു. ഇയാളെ താക്കീത് നല്‍കി വിട്ടയച്ചതായും നേതാക്കള്‍ പറഞ്ഞു.

ആലപ്പുഴ: സില്‍വര്‍ ലൈന്‍ വിഷയത്തില്‍ സിപിഎം സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിന്റെ വേദി അടിച്ചു തകര്‍ത്തു. ആലപ്പുഴ വെണ്‍മണി പുന്തലയിലാണ് സംഭവം നടന്നത്.
ശനിയാഴ്ച വൈകുന്നേരമാണ് യോഗം നടന്നത്. കായംകുളം എംഎല്‍എ യു പ്രതിഭയാണ് യോഗം ഉദ്ഘാടനം ചെയ്തത്. യോഗം കഴിഞ്ഞ് എല്ലാവരും മടങ്ങി കഴിഞ്ഞാണ് വേദി തകര്‍ക്കപ്പെട്ടത്. കസേരകള്‍ ഉള്‍പ്പെടെ എല്ലാം നശിപ്പിച്ച നിലയിലാണുള്ളത്.
സംഭവത്തിന് പിന്നാലെ സില്‍വര്‍ ലൈന്‍ പാതയോടുള്ള നാട്ടുകാരുടെ പ്രതിഷേധമാണ് വേദി തകര്‍ക്കലിന് പിന്നിലെന്ന് പ്രചരണമുണ്ടായി. എന്നാല്‍ മദ്യലഹരിയില്‍ പ്രദേശവാസി നടത്തിയ അതിക്രമമാണെന്ന് പോലിസും സിപിഎം നേതാക്കളും പറഞ്ഞു. ഇയാളെ താക്കീത് നല്‍കി വിട്ടയച്ചതായും നേതാക്കള്‍ പറഞ്ഞു.
സംഭവത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്ന് സിപിഎം ഏരിയ കമ്മറ്റിയംഗവും വെണ്‍മണി പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പിആര്‍ രമേശ്കുമാര്‍ പറഞ്ഞു. നേരത്തെ ജില്ലയില്‍ നിന്നുള്ള മന്ത്രി സജി ചെറിയാന്‍ വീടുകളില്‍ കയറി സില്‍വര്‍ ലൈനിന്റെ ആവശ്യകതയെ കുറിച്ച് ജനങ്ങളോട് സംസാരിച്ചിരുന്നു.
RELATED STORIES
നിമിഷ പ്രിയയുടെ വധശിക്ഷയ്ക്കെതിരായ ഇടപെടല്‍; കാന്തപുരത്തിനെതിരേ വിഷം...
15 July 2025 6:41 PM GMTവിപഞ്ചികയുടെ കുഞ്ഞിന്റെ സംസ്കാരം തടഞ്ഞു; മൃതദേഹം മോര്‍ച്ചറിയിലേക്ക്...
15 July 2025 6:13 PM GMTകണ്ടെയ്നര്‍ ലോറിയുമായി പിടികൂടിയ കുപ്രസിദ്ധ മോഷണസംഘത്തില്‍ നിന്ന് ഓടി ...
15 July 2025 2:42 PM GMTനിപ; സമ്പര്‍ക്കപ്പട്ടികയില്‍ 675 പേര്, പാലക്കാട് 12 പേര് ഐസൊലേഷനില്‍
15 July 2025 2:01 PM GMTനിമിഷപ്രിയയുടെ വധശിക്ഷ; കാന്തപുരത്തിന്റെ ഇടപെടല്‍ നിര്‍ണായകമെന്ന്...
15 July 2025 11:35 AM GMTപേടകത്തിനു പുറത്തേക്കിറങ്ങി ശുഭാംശു ശുക്ലയും സംഘവും
15 July 2025 11:08 AM GMT