Big stories

സുപ്രിംകോടതിയിലെ പൊതുതാല്‍പര്യ ഹര്‍ജികള്‍ ഇനി 5 ജഡ്ജിമാര്‍ പരിഗണിക്കും

ഇതോടെ ഇനിയുള്ള പൊതുതാത്പര്യ ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസുമാരായ എസ്എ ബോബ്‌ഡെ, എന്‍വി രമണ, അരുണ്‍ മിശ്ര, രോഹിന്‍ടണ്‍ നരിമാന്‍ എന്നിവരുടെ ബെഞ്ചുകളിലാവും എത്തുക.

സുപ്രിംകോടതിയിലെ പൊതുതാല്‍പര്യ ഹര്‍ജികള്‍ ഇനി 5 ജഡ്ജിമാര്‍ പരിഗണിക്കും
X

ന്യൂഡല്‍ഹി: സുപ്രിം കോടതിക്കു മുമ്പിലെത്തുന്ന പൊതു താല്‍പര്യ ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് മാത്രം കേട്ടാല്‍ മതിയെന്ന മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ഉത്തരവ് തിരുത്തി നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി. പൊതുതാല്‍പര്യ ഹര്‍ജികള്‍ ഇനി മുതല്‍ മുതിര്‍ന്ന അഞ്ച് ജഡ്ജിമാരായിരിക്കും പരിഗണിക്കുക. കഴിഞ്ഞ വര്‍ഷം പ്രാവര്‍ത്തികമാക്കിയ ഉത്തരവാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി മാറ്റിയെഴുതിയത്. ഇതോടെ ഇനിയുള്ള പൊതുതാത്പര്യ ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസുമാരായ എസ്എ ബോബ്‌ഡെ, എന്‍വി രമണ, അരുണ്‍ മിശ്ര, രോഹിന്‍ടണ്‍ നരിമാന്‍ എന്നിവരുടെ ബെഞ്ചുകളിലാവും എത്തുക.

ചീഫ് ജസ്റ്റിസ് മാത്രം കൈകാര്യം ചെയ്തിരുന്ന തുരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസുകള്‍ ഇനി ജസ്റ്റിസ് എസ് എ ബോബ്‌ഡെയാകും കൈകാര്യം ചെയ്യുക. ജൂലൈ ഒന്ന് മുതലാണ് ഇത് നിലവില്‍ വരുന്നത്. നാല് മാസത്തിനകം ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് രഞ്ജന്‍ ഗൊഗോയി വിരമിക്കും.

രഞ്ജന്‍ ഗൊഗോയി അടക്കമുള്ള നാല് മുതിര്‍ന്ന ജസ്റ്റിസുമാര്‍ ചീഫ് ജസ്റ്റിസിനെതിരേ വാര്‍ത്താസമ്മേളനം നടത്തിയതിനു പിന്നാലെയാണ് പൊതുതാത്പര്യ ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് മാത്രം കൈകാര്യം ചെയ്താല്‍ മതിയെന്ന തീരുമാനം നടപ്പിലാക്കിയത്.


Next Story

RELATED STORIES

Share it