Sub Lead

ചേവായൂരില്‍ കൂട്ടബലാത്സംഗം: ഇരയായ യുവതി നേരത്തെയും പീഡിപ്പിക്കപ്പെട്ടതായി പോലിസ്

ചേവായൂര്‍ സ്‌റ്റേഷന്‍ പരിധിയിലെ മുണ്ടിക്കല്‍താഴത്ത് നിര്‍ത്തിയിട്ട ബസ്സില്‍ വച്ച് 21 കാരി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ പോലിസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ നേരത്തെയും പീഡനത്തിന് ഇരയായതായി വ്യക്തമായത്

ചേവായൂരില്‍ കൂട്ടബലാത്സംഗം: ഇരയായ യുവതി നേരത്തെയും പീഡിപ്പിക്കപ്പെട്ടതായി പോലിസ്
X

കോഴിക്കോട്: കോഴിക്കോട് ചേവായൂരില്‍ കൂട്ടബലാത്സംഗത്തിനിരയായ മാനസിക വെല്ലുവിളി നേരിടുന്ന യുവതി നേരത്തെയും ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പോലിസ്. യുവതി വീട് വിട്ടിറങ്ങിയപ്പോഴായിരുന്നു മുമ്പും പീഡിപ്പിക്കപ്പെട്ടത്. അതേസമയം യുവതിയെ ബസ്സില്‍ വച്ച് കൂട്ടബലാത്സംഗത്തിനിരയാക്കി കേസിലെ രണ്ടാം പ്രതി ബിജെപി പ്രവര്‍ത്തകനായ ഇന്ത്യേഷിനെ ഇനിയും പിടികൂടാനായിട്ടില്ല.

ചേവായൂര്‍ സ്‌റ്റേഷന്‍ പരിധിയിലെ മുണ്ടിക്കല്‍താഴത്ത് നിര്‍ത്തിയിട്ട ബസ്സില്‍ വച്ച് 21 കാരി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ പോലിസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ നേരത്തെയും പീഡനത്തിന് ഇരയായതായി വ്യക്തമായത്. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചികില്‍സ തേടിയിരുന്ന യുവതി രോഗം കലശലാകുമ്പോള്‍ വീട് വിട്ടിറങ്ങാറുണ്ട്. ഇത്തരത്തില്‍ വീട് വിട്ടിറങ്ങിയപ്പോഴാണ് താന്‍ മുമ്പും പീഡനത്തിന് ഇരയായതെന്ന് യുവതി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.

മാനസിക വെല്ലുവിളി നേരിടുന്ന ആളായതിനാല്‍ ഇവര്‍ക്ക് സ്ഥിരമായി സംരക്ഷണം നല്‍കേണ്ടതുണ്ടെന്ന് അന്വേഷണ സംഘം സാമൂഹ്യ ക്ഷേമ വകുപ്പിനെ അറിയിച്ചു. അതിനിടെ യുവതിയെ ബസ്സില്‍ ബലാത്സംഗം ചെയ്ത കേസിലെ രണ്ടാം പ്രതി ഇന്ത്യേഷ് കുമാറിനായി അന്വേഷണം തുടരുകയാണ്. ഇക്കഴിഞ്ഞ ഞായറാഴ്ച ഇയാളുടെ സ്‌കൂട്ടറിലായിരുന്നു യുവതിയെ മെഡിക്കല്‍ കോളജ് പരിസരത്തു നിന്ന് മുണ്ടിക്കല്‍ താഴത്തെ ബസ് ഷെഡിലേക്ക് കൊണ്ടുപോയത്.

സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ഇയാളുടെ പേരിലുളള KL 57 B 9587 എന്ന ഈ സ്‌കൂട്ടര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. 2003ല്‍ കാരന്തൂരില്‍ മൂന്ന് പേരെ കുത്തിക്കൊന്ന കേസിലെ ഒന്നാം പ്രതിയായിരുന്ന ഇന്ത്യേഷ് ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ച വ്യക്തിയാണ്.

Next Story

RELATED STORIES

Share it