Sub Lead

ക്ലിക്ക് കെമിസ്ട്രിയിലെ ഗവേഷണം; രസതന്ത്ര നൊബേല്‍ മൂന്നു പേര്‍ക്ക്

കരോളിന്‍ ബെര്‍ട്ടോസി, മോര്‍ട്ടാന്‍ മെല്‍ദാല്‍, ബാരി ഷര്‍പ്ലെസ് എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്. ക്ലിക്ക് കെമിസ്ട്രിയിലെ ഗവേഷണങ്ങള്‍ക്കാണ് പുരസ്‌ക്കാരം. ബാരി ഷര്‍പ്ലെസിന് പുരസ്‌കാരം ലഭിക്കുന്നത് രണ്ടാം തവണയാണ്.

ക്ലിക്ക് കെമിസ്ട്രിയിലെ ഗവേഷണം; രസതന്ത്ര നൊബേല്‍ മൂന്നു പേര്‍ക്ക്
X
ന്യൂഡല്‍ഹി: ഇത്തവണത്തെ രസതന്ത്ര നൊബേല്‍ പുരസ്‌കാരം മൂന്നുപേര്‍ പങ്കിടും. കരോളിന്‍ ബെര്‍ട്ടോസി, മോര്‍ട്ടാന്‍ മെല്‍ദാല്‍, ബാരി ഷര്‍പ്ലെസ് എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്. ക്ലിക്ക് കെമിസ്ട്രിയിലെ ഗവേഷണങ്ങള്‍ക്കാണ് പുരസ്‌ക്കാരം. ബാരി ഷര്‍പ്ലെസിന് പുരസ്‌കാരം ലഭിക്കുന്നത് രണ്ടാം തവണയാണ്.

ഭൗതിക ശാസ്ത്ര നോബേല്‍ പുരസ്‌കാരത്തിന് ഇത്തവണ അര്‍ഹരായതും മൂന്ന് പേരാണ്. ഫ്രാന്‍സില്‍ നിന്നുള്ള ഏലിയാന്‍ ഏസ്‌പെക്ടിനും അമേരിക്കകാരനായ ജോണ്‍ എഫ് ക്ലോസര്‍ക്കും ഓസ്ട്രിയയില്‍ നിന്നുള്ള ആന്റോണ്‍ സെലിങര്‍ക്കുമാണ് പുരസ്‌ക്കാരം. ക്വാണ്ടം മെക്കാനിക്‌സിലെ കണ്ടുപിടുത്തങ്ങള്‍ക്കാണ് അംഗീകാരം.

ക്വാണ്ടം തിയറിയിലെ ആധാരശിലകളെ സംബന്ധിച്ച സുപ്രധാന പരീക്ഷണങ്ങള്‍ക്കാണ് മൂന്ന് പേരും നേതൃത്വം നല്‍കിയത്. പ്രത്യേക സാഹചര്യങ്ങളില്‍ രണ്ട് കണങ്ങള്‍ പരസ്പരം വേര്‍പെട്ടാലും ഒന്നായി പ്രവര്‍ത്തിക്കും എന്നത് അടക്കമുള്ള നിരീക്ഷങ്ങളാണ് നൊബേല്‍ സമിതി പരിഗണിച്ചത്.

വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം സ്വീഡിഷ് ശാസ്ത്രജ്ഞന്‍ സ്വാന്റേ പേബൂവിനാണ്. മനുഷ്യ പരിണാമ പഠനത്തിലെ അപൂര്‍വ സംഭാവനകള്‍ക്കാണ് അംഗീകാരം. പേബൂവിന്റെ അച്ഛന്‍ സുനേ ബഗേസ്‌റ്റോമിനായിരുന്നു 1982 ലെ നൊബേല്‍ പുരസ്‌കാരം. മനുഷ്യവംശത്തിലെ വംശനാശം സംഭവിച്ച വിഭാഗങ്ങളെക്കുറിച്ചായിരുന്നു സ്വാന്റേയുടെ പഠനം. നിയാര്‍ത്തണ്ടല്‍ മനുഷ്യരുടെ ജനിതിക ഘടന വേര്‍തിരിച്ചെടുക്കുകയെന്ന അസാധ്യ ദൗത്യം പൂര്‍ത്തികരിച്ചതിനാണ് പുരസ്‌കാരം.



Next Story

RELATED STORIES

Share it