- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോട്ടയത്ത് എച്ച് വൺ എൻ വൺ ബാധിച്ച രോഗി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ നരഹത്യക്ക് കേസ്
കോട്ടയം മെഡിക്കൽ കോളെജിനും രണ്ട് സ്വകാര്യ ആശുപത്രികൾക്കുമെതിരെയാണ് മനപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തിരിക്കുന്നത്.
കോട്ടയം: കോട്ടയത്ത് എച്ച് വൺ എൻ വൺ ബാധിച്ച രോഗി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ നരഹത്യക്ക് കേസ്. കോട്ടയം മെഡിക്കൽ കോളെജിനും രണ്ട് സ്വകാര്യ ആശുപത്രികൾക്കുമെതിരെയാണ് മനപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തിരിക്കുന്നത്. മരിച്ച ഇടുക്കി സ്വദേശി ജേക്കബിൻറെ മകൻ നൽകിയ പരാതിയിലാണ് നടപടി. ഡോക്ടർമാരുടേയും ജീവനക്കാരുടേയും ഭാഗത്തു നിന്നുണ്ടായ വീഴ്ചയെപ്പറ്റിയും അന്വേഷണം ആരംഭിച്ചു.
ഇന്നലെയാണ് ഇടുക്കി സ്വരാജ് സ്വദേശിയായ ജേക്കബ് തോമസ് ചികിത്സ കിട്ടാതെ മരിച്ചത്. എച്ച് വൺ എൻ വൺ ബാധയെ തുടർന്ന് ശ്വാസ തടസം നേരിട്ട രോഗിയെ ഇന്നലെ ഉച്ചയ്ക്ക് രണ്ടേ കാലോടെ കോട്ടയം മെഡിക്കൽ കോളെജിൽ എത്തിക്കുകയായിരുന്നു. എന്നാൽ ബെഡും വെന്റിലേറ്ററും ഇല്ലെന്ന് പറഞ്ഞ് ആശുപത്രി അധികൃതർ മടക്കി അയക്കുകയായിരുന്നു. തുടർന്ന് മാതാ, കാരിത്താസ്, ഭാരത് തുടങ്ങിയ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെയും ചികിത്സ നിഷേധിക്കുകയായിരുന്നു.
നാലുമണിയോടെ മെഡിക്കൽ കോളെജിൽ തിരിച്ചെത്തിയപ്പോഴും ഡോക്ടർമാർ പരിശോധിച്ചില്ലെന്നും ബന്ധുക്കൾ ആരോപണം ഉന്നയിച്ചിരുന്നു. ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തിനു മുന്നില്‍ ആംബുലന്‍സില്‍ വെച്ച് തങ്ങള്‍ രോഗിക്ക് പ്രാഥമിക ചികില്‍സ നല്‍കാന്‍ ശ്രമിച്ചുവെങ്കിലും ആശുപത്രിയിലെ എതെങ്കിലും നേഴ്‌സോ ഡോക്ടറോ തിരിഞ്ഞു നോക്കിയില്ലെന്നും ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
അതേസമയം, രോഗി എത്തിയ വിവരം അത്യാഹിത വിഭാഗത്തിലെ ഡോക്ടർമാരെ അറിയിക്കുന്നതിൽ ആശയക്കുഴപ്പമുണ്ടായെന്നാണ് മെഡിക്കൽ കോളെജ് സൂപ്രണ്ട് ടി കെ ജയകുമാറിന്റെ വിശദീകരണം. ആംബുലൻസിൽ രോഗി കാത്തു നിൽക്കുന്നത് പിആർഒ അത്യാഹിത വിഭാഗത്തിലെ ഡോക്ടർമാരെ അറിയിച്ചില്ല. വെന്റിലേറ്റർ ഉണ്ടോയെന്നാണ് രോഗിയുടെ മകൾ അന്വേഷിച്ചതെന്നും പിആർഒ ഇത് തിരക്കുന്നതിനിടെ തർക്കമുണ്ടാക്കി ആംബുലൻസുമായി ബന്ധുക്കൾ പോയെന്നും സൂപ്രണ്ട് വിശദീകരണം നൽകി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















