തോക്കുകളേന്തി നൃത്തം; ബിജെപി എംഎല്‍എയെ ആറുവര്‍ഷത്തേക്ക് പുറത്താക്കി
എന്നാല്‍, തനിക്കേതിരേ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ലൈസന്‍സുള്ള തോക്കാണ് ഉപയോഗിച്ചതെന്നും പ്രണവ് സിങ് പറഞ്ഞു.
ന്യൂഡല്‍ഹി: മദ്യലഹരിയില്‍ ഇരുകൈകളിലും തോക്കുകളേന്തി ബോളിവുഡ് ഗാനങ്ങള്‍ക്ക് ചുവടുവച്ച ഉത്തരാഖണ്ഡിലെ ബിജെപി എംഎല്‍എ കുണ്‍വാര്‍ പ്രണവ് സിങ് ചാംപ്യനെ ആറുവര്‍ഷത്തേക്ക് ബിജെപി പുറത്താക്കി. കാലിലെ ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് പ്രണവ് സിങ് എംഎല്‍എ അണികള്‍ക്കൊപ്പം ആയുധമേന്തിയുള്ള ആഘോഷനൃത്തം ചവിട്ടിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്താവുകയും വിവാദമാവുകയും ചെയ്തതോടെയാണ് പാര്‍ട്ടിയില്‍നിന്നു പുറത്താക്കി ബിജെപി കൈകഴുകിയത്.
ഹരിദ്വാറിലെ ലസ്കറില് നിന്നുള്ള എംഎല്‍എയായ പ്രണവ് സിങിനെ നേരത്തെ സ്വഭാവദൂഷ്യം ആരോപിച്ച് പാര്‍ട്ടിയില്‍ നിന്നു മൂന്ന് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തിരുന്നു. രണ്ടു കൈകളിലും വായിലുമായി മൂന്ന് കൈത്തോക്കുകളും ഒരു വലിയ തോക്കുമേന്തിയുള്ള ദൃശ്യങ്ങളാണ് പുറത്തായിരുന്നത്. ബോളിവുഡ് ചിത്രത്തിലെ 'തമന്‍ചേ പേ ഡിസ്കോ' ഗാനം അനുകരിച്ചാണ് പ്രണവ് സിങ് ചാംപ്യന്‍ നൃത്തം ചെയ്യുന്നത്. പാട്ടുപാടുന്നതിനൊപ്പം അശ്ലീല പരാമര്‍ശങ്ങളും നടത്തിയിരുന്നു. നൃത്തത്തിനിടെ, ഉത്തരാഖണ്ഡില്‍ നിങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കാണ് ഇത്തരത്തില്‍ ചെയ്യാന്‍ സാധിക്കുകയെന്ന് അനുയായികളിലൊരാള്‍ പ്രണവ് സിങ് ചാംപ്യന്‍ ചോദിക്കുന്നുണ്ട്. അപ്പോള്‍, ഉത്തരാഖണ്ഡിലെന്നല്ല, ഇന്ത്യയില്‍ തന്നെ ആര്‍ക്കും ചെയ്യാനാവില്ലെന്നാണു അദ്ദേഹം മറുപടിയും നല്‍കുന്നുണ്ട്. വീഡിയോ വിവാദമായതോടെ ബിജെപി സംസ്ഥാന ഘടകം പ്രണവ് സിങിനോട് വിശദീകരണം തേടിയിരുന്നു. എന്നാല്‍, തനിക്കേതിരേ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ലൈസന്‍സുള്ള തോക്കാണ് ഉപയോഗിച്ചതെന്നും പ്രണവ് സിങ് പറഞ്ഞു. തോക്കില്‍ തിരയുണ്ടായിരുന്നില്ല. മദ്യലഹരിയിലായതിനാലാണ് അശ്ലീല പരാമര്‍ശം നടത്തിയത്. അതില്‍ ക്ഷമ ചോദിക്കുന്നു. അതിലെന്താണ് കുറ്റമെന്നും പ്രണവ് സിങ് ചൗഹാന് ചോദിച്ചു.
RELATED STORIES
സാമൂഹിക സംവരണം അട്ടിമറിക്കാന്‍ ഇടതുസര്‍ക്കാര്‍ ആസൂത്രിത ശ്രമം...
10 May 2024 10:22 AM GMTനരേന്ദ്ര ദബോല്‍ക്കറിനെ വെടിവച്ചു കൊന്ന കേസ്: രണ്ട് ഹിന്ദുത്വര്‍ക്ക്...
10 May 2024 9:21 AM GMTകെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡ്രൈവറെ ബസില്‍ കയറി മര്‍ദ്ദിച്ചു; ഏഴ് ...
10 May 2024 8:41 AM GMTഅമേത്തിയിലും റായ്ബറേലിയിലും കോൺഗ്രസ് ജയിക്കും : കെസി വേണുഗോപാൽ
10 May 2024 8:39 AM GMTപ്രണയം നിരസിച്ചതിന് അരുംകൊല; വിഷ്ണുപ്രിയ കൊലക്കേസിൽ ശ്യാംജിത്ത്...
10 May 2024 7:01 AM GMTഅധിക പലിശ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതി അറസ്റ്റിൽ
10 May 2024 6:59 AM GMT