കമാല്‍ മൗല മസ്ജിദ്: സര്‍വേ നിര്‍ത്തിവയ്ക്കണമെന്ന ഹരജി സുപ്രിംകോടതി തള്ളി
സര്‍വേ റിപോര്‍ട്ടിനെ അടിസ്ഥാനമാക്കി നടപടി സ്വീകരിക്കണമെന്നായിരുന്നു സുപ്രിം കോടതി ഇടക്കാല നിര്‍ദേശം പുറപ്പെടുവിച്ചത്. അതേസമയം, സമുച്ചയത്തിന്റെ സ്വഭാവത്തില്‍ മാറ്റം വരാന്‍ സാധ്യതയുള്ളതിനാല്‍ ഭൗതിക ഖനനം നടത്തരുതെന്നും സുപ്രിം കോടതി നിര്‍ദേശിച്ചു.
കമാല്‍ മൗലാ മസ്ജിദ് ഭോജ്ശാല സമുച്ചയം ക്ഷേത്രമാണെന്നു പറഞ്ഞ് കഴിഞ്ഞ വര്‍ഷം ഹിന്ദു ഫ്രണ്ട് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയായ മധ്യപ്രദേശ് ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹരജി നല്‍കിയത്. ഭോജ്ശാലയില് ദിവസവും പ്രാര്‍ഥന നടത്തുന്നത് 2003ല്‍ എഎസ്ഐ വിലക്കിയിരുന്നു. ഇത് ചോദ്യംചെയ്താണ് കോടതിയെ സമീപിച്ചത്. ഇതിനുപുറമെ, കമാല്‍ മൗല പള്ളിയില്‍ നടക്കുന്ന പ്രാര്‍ഥന തടണമെന്നും ആവശ്യപ്പെട്ടിരുന്നു. ഭോജ്ശാല നിലവില്‍ എഎസ്ഐ നിയന്ത്രണത്തിലാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടം പൂര്‍ണമായി സരസ്വതി ക്ഷേത്രമാണെന്നാണ് ഹിന്ദു വിഭാഗത്തിന്റെ വാദം. 2003ലെ എഎസ്ഐ ഉത്തരവ് പ്രകാരം ഇവിടെ എല്ലാ ചൊവ്വാഴ്ചയും പൂജയും ഇതിനോടു ചേര്‍ന്നുള്ള കമാല്‍ മൗല മസ്ജിദില്‍ എല്ലാ വെള്ളിയാഴ്ചയും ജുമുഅ നമസ്കാരവും നടക്കുന്നുണ്ട്.
RELATED STORIES
അമിത് ഷാ സഞ്ചരിച്ച ഹെലികോപ്ടറിന് പറന്നുയരുന്നതിനിടെ നിയന്ത്രണം...
29 April 2024 12:58 PM GMTഹേമന്ത് സോറന്റെ അറസ്റ്റ്; എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്...
29 April 2024 12:56 PM GMTസുനിതയും അതിഷിയും തിഹാർ ജയിലിലെത്തി കെജ് രിവാളിനെ കണ്ടു
29 April 2024 12:47 PM GMTആരാധനാലയങ്ങളുടെ പേരില്‍ വോട്ട് തേടി; മോദിയെ അയോഗ്യനാക്കണമെന്ന ഹരജി...
29 April 2024 12:23 PM GMTഅമിത് ഷായുടെ കൃത്രിമ വീഡിയോ; തെലങ്കാന മുഖ്യമന്ത്രിക്ക് പോലിസിന്റെ...
29 April 2024 12:10 PM GMTമുന്‍ കേന്ദ്രമന്ത്രി ശ്രീനിവാസ പ്രസാദ് അന്തരിച്ചു
29 April 2024 10:09 AM GMT