Sub Lead

കൊവാക്‌സിനും അനുമതി; അടിയന്തിര സാഹചര്യങ്ങളില്‍ നിയന്ത്രിതമായി ഉപയോഗിക്കാമെന്ന് വിദഗ്ധ സമിതി

സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ സബ്ജക്ട് എക്‌സ്‌പെര്‍ട്ട് കമ്മിറ്റി (എസ്ഇസി)യാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യക്ക് (ഡിസിജിഐ) ശുപാര്‍ശ നല്‍കിയത്. ഡിസിജിഐ അനുമതി ലഭിച്ചാല്‍ വാക്‌സിന്‍ വിതരണം തുടങ്ങാനാകും.

കൊവാക്‌സിനും അനുമതി; അടിയന്തിര സാഹചര്യങ്ങളില്‍ നിയന്ത്രിതമായി ഉപയോഗിക്കാമെന്ന് വിദഗ്ധ സമിതി
X

ന്യൂഡല്‍ഹി: ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക്കില്‍ നിന്നുള്ള കൊറോണ വൈറസ് വാക്‌സിനായ കൊവാക്‌സിന്‍ 'അടിയന്തിര സാഹചര്യങ്ങളില്‍ പൊതു താല്‍പര്യത്തിനായി നിയന്ത്രിത ഉപയോഗം' ശുപാര്‍ശ ചെയ്ത്' സര്‍ക്കാര്‍ നിയോഗിച്ച പാനല്‍.

സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ സബ്ജക്ട് എക്‌സ്‌പെര്‍ട്ട് കമ്മിറ്റി (എസ്ഇസി)യാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യക്ക് (ഡിസിജിഐ) ശുപാര്‍ശ നല്‍കിയത്. ഡിസിജിഐ അനുമതി ലഭിച്ചാല്‍ വാക്‌സിന്‍ വിതരണം തുടങ്ങാനാകും.

ഐസിഎംആറിന്റെ സഹകരണത്തോടെ ഭാരത് ബയോടെക്ക് നിര്‍മിക്കുന്ന കൊവിഡ് പ്രതിരോധ വാക്‌സിനാണ് കൊവാക്‌സിന്‍. 10 മില്യണ്‍ ഡോസുകള്‍ ഇതിനകം കൊവാക്‌സിന്റേത് തയ്യാറായിക്കഴിഞ്ഞു. വര്‍ഷം 300 മില്യണ്‍ വാക്‌സിന്‍ ഡോസുകള്‍ ഉല്പാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതില്‍ ആദ്യ 100 മില്യണ്‍ ഇന്ത്യയില്‍ തന്നെ വിതരണം ചെയ്യും. കൊവിഡ് വാക്‌സിന്‍ വികസനത്തിനായി 60-70 മില്യണ്‍ ഡോളറാണ് ഇന്ത്യ ഇതിനകം ചെലവഴിച്ചിരിക്കുന്നത്.

സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ കൊവിഷീല്‍ഡ് എന്ന വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കാന്‍ വിദഗ്ധ സമിതി കഴിഞ്ഞ ദിവസം ശുപാര്‍ശ നല്‍കിയിരുന്നു. ഓക്‌സ്ഫഡ് സര്‍വകലാശാലയും ആസ്ട്രസെനക്കയുമായി സഹകരിച്ചുകൊണ്ടാണ് പുനെയിലെ സിറം ഇന്‍സ്റ്റിറ്റിയൂട്ട് കൊവിഷീല്‍ഡ് വികസിപ്പിച്ചത്. കൊവിഷീല്‍ഡിന്റെ അഞ്ച് കോടി ഡോസ് സിറം ഇന്‍സ്റ്റിറ്റിയൂട്ട് തയ്യാറാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. രാജ്യത്താകെ കൊവിഡ് വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ ഇന്ന് പ്രഖ്യാപിച്ചിരുന്നു.

Next Story

RELATED STORIES

Share it