Sub Lead

വിവാഹം കഴിച്ചില്ലെങ്കില്‍ പീഡനക്കേസില്‍ കുടുക്കുമെന്ന് ഭീഷണി; കാമുകിയെയും മാതാപിതാക്കളെയും വെടിവെച്ച് കൊന്ന് യുവാവ് ജീവനെടുക്കി

പഞ്ചാബിലെ മാന്‍സഖുര്‍ദ് സ്വദേശിയായ യുവ്കരണ്‍ സിങ്ങാണ് കാമുകിയായ സിമ്രാന്‍ (21) ഇവരുടെ മാതാപിതാക്കളായ ചരണ്‍ജിത് സിങ് (55) ജസ്വീന്ദര്‍ കൗര്‍ (50) എന്നിവരെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.

വിവാഹം കഴിച്ചില്ലെങ്കില്‍ പീഡനക്കേസില്‍ കുടുക്കുമെന്ന് ഭീഷണി; കാമുകിയെയും മാതാപിതാക്കളെയും വെടിവെച്ച് കൊന്ന് യുവാവ് ജീവനെടുക്കി
X

ചണ്ഡീഗഢ്: കാമുകിയെയും മാതാപിതാക്കളെയും വെടിവെച്ച് കൊന്ന ശേഷം യുവാവ് ജീവനൊടുക്കി. തന്നെ വിവാഹം കഴിക്കണമെന്ന കാമുകിയുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് യുവാവ് കൊലപാതകം നടത്തിയത്. കൃത്യത്തിന് ശേഷം ഇയാള്‍ സ്വയം വെടിവച്ച് മരിക്കുകയായിരുന്നു. പഞ്ചാബിലെ മാന്‍സഖുര്‍ദ് സ്വദേശിയായ യുവ്കരണ്‍ സിങ്ങാണ് കാമുകിയായ സിമ്രാന്‍ (21) ഇവരുടെ മാതാപിതാക്കളായ ചരണ്‍ജിത് സിങ് (55) ജസ്വീന്ദര്‍ കൗര്‍ (50) എന്നിവരെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.

കഴിഞ്ഞ ദിവസമാണ് ചരണ്‍ജിത് സിങ്ങിനെയും ഭാര്യയെയും മകളെയും വീട്ടില്‍ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രാവിലെ വീട്ടിലെത്തിയ പാല്‍ക്കാരന്‍ വീട്ടുകാരെ പുറത്തു കാണാത്തതിനാല്‍ അയല്‍ക്കാരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് അയല്‍ക്കാരും പോലിസുമെത്തി വീട് പരിശോധിച്ചപ്പോഴാണ് മൂവരെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തലയില്‍ വെടിയേറ്റ നിലയിലായിരുന്നു മൂവരുടേയും മൃതദേഹങ്ങള്‍.

വീടിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍നിന്നാണ് യുവ്കരണ്‍ സിങ്ങാണ് കൊലപാതകം നടത്തിയതെന്ന് പോലിസ് കണ്ടെത്തിയത്.തുടര്‍ന്ന് ഇയാളുടെ വീട്ടിലെത്തിയപ്പോള്‍ യുവ്കരണിനെയും വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ജീവനൊടുക്കുന്നതിന് മുമ്പ് ഇയാള്‍ മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത വീഡിയോയും പോലിസ് കണ്ടെടുത്തു. ഇതോടെയാണ് കൊലപാതകത്തിന്റെയും ആത്മഹത്യയുടെയും കാരണം വ്യക്തമായത്.

സിമ്രാനും യുവ്കരണും തമ്മില്‍ രണ്ടുവര്‍ഷം മുമ്പ് വരെ അടുപ്പത്തിലായിരുന്നു. അതിനിടെ, സിമ്രാന്‍ കാനഡയിലുള്ള മറ്റൊരാളുമായി അടുത്തപ്പത്തിലായതായി യുവ്കരണിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇതിനെതുടര്‍ന്ന് ബന്ധം വേര്‍പ്പെട്ടു. എന്നാല്‍, വിവാഹം കഴിക്കാന്‍ സിമ്രാന്‍ യുവ്കരണിനെ നിരന്തരം നിര്‍ബന്ധിച്ചു. വിവാഹം കഴിച്ചില്ലെങ്കില്‍ പീഡനക്കേസില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സഹോദരന്റെ തോക്ക് ഉപയോഗിച്ചാണ് താന്‍ കൃത്യം നടത്തുന്നതെന്നും യുവ്കരണ്‍ വീഡിയോയില്‍ വ്യക്തമാക്കി. സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും വീഡിയോയില്‍ വ്യക്തമാക്കിയിട്ടുണ്ട്. യുവ്കരണിന്റെ ജന്മദിനമായിരുന്ന ഞായറാഴ്ച ഇരുവരും തമ്മില്‍ ഫോണില്‍ സംസാരിക്കുന്നതിനിടെ വഴക്കുണ്ടായി. ഇതിനു പിന്നാലെയാണ് യുവ്കരണ്‍ സിമ്രാന്റെ വീട്ടിലെത്തി കൂട്ടക്കൊല നടത്തിയത്. പിന്നീട് വീട്ടില്‍ തിരിച്ചെത്തി ആത്മഹത്യ ചെയ്യുകയും ചെയ്തു. കൃത്യത്തിന് ഉപയോഗിച്ച തോക്ക് ഇയാളുടെ വീട്ടില്‍ നിന്ന് പോലിസ് കണ്ടെടുത്തു.

Next Story

RELATED STORIES

Share it