Sub Lead

ബഷീര്‍ അനശ്വരതയുടെ താക്കോല്‍ ദൈവത്തില്‍ നിന്ന് ഏറ്റുവാങ്ങിയ എഴുത്തുകാരന്‍: എം കെ സാനു

ബഷീര്‍ അനശ്വരതയുടെ താക്കോല്‍ ദൈവത്തില്‍ നിന്ന് ഏറ്റുവാങ്ങിയ എഴുത്തുകാരന്‍: എം കെ സാനു
X

കൊച്ചി: എഴുത്തുകാരന്റെ സൃഷ്ടി ഉന്മാദത്തില്‍ നിന്ന് ഉണ്ടാവുന്നതാണെന്ന് പ്ലേറ്റോ പറഞ്ഞത് ബഷീറിന്റെ കാര്യത്തില്‍ തികച്ചും ശരിയാണെന്നും അനശ്വരതയുടെ താക്കോല്‍ ദൈവത്തില്‍ നിന്ന് ഏറ്റുവാങ്ങിയ എഴുത്തുകാരനാണ് ബഷീറെന്നും പ്രഫ. എം കെ സാനു. മാനസിക അസ്വാസ്ഥ്യത്തിന്റെ മധ്യത്തിലാണ് ബഷീര്‍ 'പാത്തുമ്മയുടെ ആട്' എഴുതിയത്. പിന്നീടത് മാറ്റിയെഴുതിയിട്ടുമില്ലെന്ന് അദ്ദേഹം പറഞ്ഞു. 'ബഷീര്‍: വര്‍ത്തമാനത്തിന്റെ ഭാവി' എന്ന ബഷീര്‍ പഠന ഗ്രന്ഥത്തിന്റെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'പാത്തുമ്മയുടെ ആടി'ലെ കഥാപാത്രങ്ങളായ ഖദീജ, സൈദു മുഹമ്മദ് എന്നിവര്‍ ഗ്രന്ഥം ഏറ്റുവാങ്ങി. 600ലേറ പേജുകളുള്ളതും എഴുപത്തിയഞ്ചിലധികം എഴുത്തുകാരുടെ ഓര്‍മകളും പഠനങ്ങളും ഉള്‍ക്കൊള്ളുന്നതുമായ ഗ്രന്ഥം ആശയം ബുക്‌സ് ആണ് പ്രസിദ്ധീകരിച്ചത്.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ തോമസ് ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. ഭാഷാപിതാവായ തുഞ്ചത്ത് എഴുത്തച്ചനും കുഞ്ചന്‍ നമ്പ്യാര്‍ക്കും സമശീര്‍ഷനായ എഴുത്തുകാരനാണ് ബഷീര്‍ എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ വേറൊരാള്‍ മലയാള സാഹിത്യത്തില്‍ ഉണ്ടായിട്ടില്ല. ബഷീറിനുള്ള ഉചിതമായ ഉപഹാരമാണ് 'വര്‍ത്തമാനത്തിന്റെ ഭാവി' എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. എഐസിസി ന്യൂനപക്ഷ വകുപ്പ് ദേശീയ ഉപാധ്യക്ഷന്‍ ഇഖ്ബാല്‍ വലിയവീട്ടില്‍ അധ്യക്ഷത വഹിച്ചു. സതീശ് ചന്ദ്രന്‍, ഡോ. ബി.ആര്‍. അജിത്, ജോഷി ജോര്‍ജ്, പി.ജി. ഷാജിമോന്‍, അഡ്വ. നസീബാ ഷുക്കൂര്‍, എഡിറ്റര്‍ വി വി എ ശുക്കൂര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it