Sub Lead

ആതിരയുടെ കൊലപാതകം: ജോണ്‍സണ്‍ ഔസേപ്പ് അറസ്റ്റില്‍; പ്രതി വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍

ആതിരയുടെ കൊലപാതകം: ജോണ്‍സണ്‍ ഔസേപ്പ് അറസ്റ്റില്‍; പ്രതി വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍
X

കോട്ടയം: തിരുവനന്തപുരം കഠിനംകുളത്തു യുവതിയായ ആതിര എന്ന വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയായ ജോണ്‍സണ്‍ ഔസേപ്പ് അറസ്റ്റില്‍. എറണാകുളം സ്വദേശിയായ ഇയാളെ കോട്ടയം ചിങ്ങവനത്ത് നിന്നാണ് പിടികൂടിയിരിക്കുന്നത്. വിഷം ഉള്ളില്‍ ചെന്ന് അവശനിലയില്‍ കണ്ടെത്തിയ ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് കായംകുളം സ്വദേശിയായ ആതിരയെ തിരുവനന്തപുരം കഠിനംകുളത്തെ ഭര്‍തൃവീട്ടില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആതിരയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്തായ എറണാകുളം ചെല്ലാനം സ്വദേശി ജോണ്‍സണ്‍ ഔസേപ്പാണ് കൊലപാതകിയെന്ന് പോലിസ് കണ്ടെത്തി. തുടര്‍ന്ന് ലുക്ക്ഔട്ട് നോട്ടിസ് ഇറക്കി.

ഭര്‍ത്താവിനെയും കുടുംബത്തേയും ഒഴിവാക്കി തന്റെ കൂടെവരണമെന്ന ആവശ്യം ആതിര നിരസിച്ചതോടെ കൊല നടത്തിയെന്നാണ് പോലിസിന്റെ അനുമാനം. ആതിരയെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ ഇയാള്‍ പെരുമാതുറയിലെ ലോഡ്ജില്‍ ഒരാഴ്ച താമസിച്ചിരുന്നു. കഠിനംകുളത്തെ വീട്ടിലെത്തി ആതിരയെ കൊന്നതിന് ശേഷം അവരുടെ സ്‌കൂട്ടറുമെടുത്താണ് ജോണ്‍സണ്‍ രക്ഷപ്പെട്ടത്. ഈ സ്‌കൂട്ടര്‍ പിന്നീട് ചിറയിന്‍കീഴ് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് കണ്ടെത്തി.

ഇന്‍സ്റ്റഗ്രാം റീല്‍സ് വഴിയാണ് ഇരുവരും പരിചയപ്പെട്ടതെന്നും അടുപ്പത്തിലായതെന്നും പോലിസ് കരുതുന്നു.ആതിരയെ കാണാന്‍ ജോണ്‍സന്‍ വീട്ടിലെത്തിയിരുന്നതായും കണ്ടെത്തി. ജോണ്‍സനെ കുറിച്ച് ആതിര പറയുന്നത് ഏഴുമാസം മുമ്പ് രാജേഷ് കേട്ടിരുന്നു. എന്നാല്‍, ഇക്കാര്യം രാജേഷ് പരിശോധിച്ചില്ല. സംശയരോഗിയായി ചിത്രീകരിക്കുമെന്ന ഭയമായിരുന്നു കാരണം.

Next Story

RELATED STORIES

Share it