Sub Lead

യുവാവിന് ക്രൂര മര്‍ദ്ദനം; പോലിസ് അതിക്രമത്തിന്റെ വീഡിയോ പുറത്ത്

യുവാവിന് ക്രൂര മര്‍ദ്ദനം; പോലിസ് അതിക്രമത്തിന്റെ വീഡിയോ പുറത്ത്
X

ന്യൂയോര്‍ക്ക്: അര്‍ക്കന്‍സാസ് പോലിസ് യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ പുറത്ത്. പാര്‍ക്കിങ് ഗ്രൗണ്ടില്‍ യുവാവിനെ നിലത്തു കിടത്തി തലയില്‍ ഇടിക്കുന്നതിന്റേയും സിമന്റ് തറയില്‍ തല ഇടിക്കുന്നതിന്റേയും വീഡിയോ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. പോലിസ് അതിക്രമത്തിനെതിരേ പ്രതിഷേധം ശക്തമായതോടെ മൂന്ന് പോലിസുകാരെ പുറത്താക്കിയിരിക്കുകയാണ് അധികൃതര്‍. സംഭവത്തെക്കുറിച്ച് സംസ്ഥാന പോലിസ് അന്വേഷിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

റാന്‍ഡല്‍ വോര്‍സെസ്റ്റര്‍ (27) എന്നയാളേയാണ് അര്‍ക്കന്‍സാസ് സ്‌റ്റേറ്റ് പോലിസ് അക്രമിച്ചതെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു നിയമപാലകന്‍ ആവര്‍ത്തിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും സിമന്റ് ഗ്രൗണ്ടില്‍ തല പലതവണ അടിക്കുകയും ചെയ്യുന്നു. മറ്റൊരു ഉദ്യോഗസ്ഥന്‍ വോര്‍സെസ്റ്ററിന്റെ ശരീരത്തില്‍ ആവര്‍ത്തിച്ച് ചവിട്ടുന്നതും കാണാം.

ക്രോഫോര്‍ഡ് കൗണ്ടിയിലെ മള്‍ബറിയിലെ ഒരു കണ്‍വീനിയന്‍സ് സ്‌റ്റോറിന് പുറത്ത് ഞായറാഴ്ച രാവിലെ 10:40 ഓടെയാണ് സംഭവം. പരിക്കേറ്റ വോര്‍സെസ്റ്ററിനെ ആശുപത്രില്‍ എത്തിച്ച് പ്രാഥമിക ചികില്‍സ നല്‍കിയതിന് ശേഷം കൗണ്ടി ജയിലിലേക്ക് അയച്ചു. അറസ്റ്റിനെ ചെറുക്കുക, കീഴടങ്ങാന്‍ വിസമ്മതിക്കുക, കുറ്റകൃത്യത്തിനുള്ള ആയുധം കൈവശം വയ്ക്കുക, ക്രിമിനല്‍ അതിക്രമം, തീവ്രവാദ ഭീഷണി എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് സംസ്ഥാന പോലിസ് അറിയിച്ചു.

രണ്ട് ഉദ്യോഗസ്ഥര്‍ ക്രോഫോര്‍ഡ് കൗണ്ടി ഓഫിസിലെ ഡെപ്യൂട്ടിമാരാണ്, മൂന്നാമന്‍ മള്‍ബറി പോലിസ് ഡിപ്പാര്‍ട്ട്‌മെന്റ് സിറ്റിയിലെ ഉദ്യോഗസ്ഥനാണെന്ന് നിയമപാലകര്‍ സ്ഥിരീകരിച്ചു.

തങ്ങള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ക്രോഫോര്‍ഡ് കൗണ്ടി പ്രോസിക്യൂട്ടര്‍ക്ക് സമര്‍പ്പിക്കുമെന്നും സ്‌റ്റേറ്റ് പോലിസ് പറഞ്ഞു. സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ട് ഡെപ്യൂട്ടിമാരെ 'അന്വേഷണണം കഴിയും വരെ സസ്‌പെന്‍ഡ് ചെയ്തതായി ക്രോഫോര്‍ഡ് കൗണ്ടി ഷെരീഫ് ജെയിംസ് ദമാന്തെ പ്രസ്താവനയില്‍ പറഞ്ഞു.

'എന്റെ എല്ലാ ജീവനക്കാരുടെയും പ്രവൃത്തികള്‍ക്ക് ഞാന്‍ ഉത്തരവാദികളാണെന്നും ഈ വിഷയത്തില്‍ ഉചിതമായ നടപടികള്‍ കൈക്കൊള്ളുമെന്നും' ദമാന്തെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it