Sub Lead

കൊവാക്‌സിന്‍ ബ്രിട്ടനും അംഗീകരിച്ചു; നവംബര്‍ 22 മുതല്‍ ബ്രിട്ടനില്‍ പ്രവേശനം

ഇന്ത്യയില്‍ വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ എണ്ണം വന്‍ തോതില്‍ കുറയുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍

കൊവാക്‌സിന്‍ ബ്രിട്ടനും അംഗീകരിച്ചു; നവംബര്‍ 22 മുതല്‍ ബ്രിട്ടനില്‍ പ്രവേശനം
X

ലണ്ടന്‍: ലോകാരോഗ്യ സംഘടന അംഗീകരിച്ചതിന് പിന്നാലെ ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച കൊവാക്‌സിന് ബ്രിട്ടന്റെ അംഗീകാരവും ലഭിച്ചു.ലോകാരോഗ്യ സംഘടന കൊവാക്‌സിന് അംഗീകാരം നല്‍കിയ സാഹചര്യത്തില്‍ അമേരിക്കയും പ്രവേശനാനുമതി നല്‍കിയിരുന്നു. ഇതോടെ രാജ്യത്തെ അംഗീകൃത വാക്‌സീനുകളുടെ പട്ടികയില്‍ കൊവാക്‌സിനെ ഉള്‍പ്പെടും. കൊവാക്‌സിന്‍ എടുത്തവര്‍ക്ക് ഈമാസം 22 മുതല്‍ ബ്രിട്ടന്‍ പ്രവേശനാനുമതി നല്‍കിയിട്ടുണ്ട്. കൊവാക്‌സിന്‍ എടുത്തവര്‍ക്ക് ഘട്ടം ഘട്ടമായി മാത്രമേ അനുമതി നല്‍കുവെന്നായിരുന്നു ബ്രിട്ടന്റെ നേരത്തോയുള്ള നിലപാട്. കഴിഞ്ഞ ജൂലൈയിലാണ് ആഗോള അംഗീകാരത്തിന് നിര്‍മ്മതാക്കാളായ ഭാരത് ബയോടെക്ക് അപേക്ഷ സമര്‍പ്പിച്ചത്. പിന്നീട് ചേര്‍ന്ന ലോകാരോഗ്യ സംഘടനയുടെ വിദഗ്ദ്ധ സമിതി പരീക്ഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ കമ്പനിയില്‍ നിന്ന് തേടിയിരുന്നു. ഇതുകൂടി പരിശോധിച്ചാണ് അടിയന്തര ഉപയോഗത്തിനുള്ള അന്തിമ അംഗീകാരം ഈ മാസം ലഭിച്ചത്.

ഇന്ത്യയില്‍ വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ എണ്ണം വന്‍ തോതില്‍ കുറയുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ആഴ്ച രണ്ട് കോടി നാല്‍പ്പത്തിമൂന്ന് ലക്ഷം ഡോസ് മാത്രമാണ് വിതരണം ചെയതത്. വാക്‌സിന്‍ വിതരണം തുടങ്ങിയ ജനുവരി 16 മുതല്‍ നവംബര്‍ ഏഴുവരെ വരെ ഏറ്റവും കൂടുതല്‍ വാക്‌സിന്‍ നല്‍കിയത് സെപ്റ്റംബര്‍ 11 മുതല്‍ 17 വരെയുള്ള ഒരാഴ്ചയായിരുന്നു. കഴിഞ്ഞ ആഴ്ച നല്‍കാനായത് വെറും രണ്ട് കോടി നാല്‍പ്പത്തിമൂന്ന് ലക്ഷം ഡോസ് മാത്രമാണ്. കഴിഞ്ഞ 30 ദിവസത്തിനുള്ളില്‍ ഉയര്‍ന്ന വാക്‌സീന്‍ വിതരണം ഒക്ടോബര്‍ പതിനെട്ടിനാണ്. അന്ന് നല്‍കിയത് 91,20,000 ഡോസ്. രാജ്യത്ത് 108 കോടി ഡോസ് ഇതുവരെ വിതരണം ചെയതതില്‍ 74 കോടി പേര്‍ക്ക് ആദ്യ ഡോസ് നല്‍കിയിപ്പോള്‍ രണ്ട് ഡോസും നല്‍കാനായത് 34 കോടി പേര്‍ക്കാണ്.

സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 16 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്യാതെ കെട്ടിക്കിടക്കുന്നുണ്ട്. കോവാക്‌സിന് ലോക രാജ്യങ്ങളില്‍ അംഗീകാരമില്ലാത്തതിനാല്‍ വിദേശത്ത് ജോലിയുള്ളവരും യാത്രക്കാരുമൊന്നും ഈ വാക്‌സിന്‍ സ്വീകരിച്ചിരുന്നില്ല. പകരം കോവിഷീള്‍ഡ് പോലുള്ളതായിരുന്നു സ്വീകരിച്ചിരുന്നത്. യുഎന്‍ അംഗീകരിച്ചതിനുപിന്നാലെ ലോകരാജ്യങ്ങളും അംഗീകരിച്ച് തുടങ്ങിയത് ആശ്വാസമാണ്.

Next Story

RELATED STORIES

Share it