Sub Lead

കശ്മീരിലെ അടിച്ചമര്‍ത്തല്‍ ഇന്ത്യ അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് ആംനസ്റ്റി

ഭരണകൂടം തടവിലിട്ട രാഷ്ട്രീയ നേതാക്കളെയും മാധ്യമപ്രവര്‍ത്തകരെയും ആക്റ്റീവിസ്റ്റുകളേയും ഉടന്‍ മോചിപ്പിക്കണമെന്നും 4 ജി മൊബൈല്‍ ഇന്റര്‍നെറ്റ് പുനസ്ഥാപിക്കണമെന്നും തടവറകളിലെ ജനബാഹുല്യം ഒഴിവാക്കണമെന്നും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണത്തെക്കുറിച്ച് സത്വരവും സ്വതന്ത്രവുമായ അന്വേഷണം ആംരംഭിക്കണമെന്നും ആംനസ്റ്റി ആവശ്യപ്പെട്ടു.

കശ്മീരിലെ അടിച്ചമര്‍ത്തല്‍ ഇന്ത്യ അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് ആംനസ്റ്റി
X

ന്യൂഡല്‍ഹി/ബെംഗളൂരു: ജമ്മു കശ്മീരില്‍ 'സാധാരണ നില' സംബന്ധിച്ച പൊതുജനാഭിപ്രായം സൃഷ്ടിക്കാനും വിമതശബ്ദങ്ങളെ ഇല്ലാതാക്കാനുമുള്ള ഇന്ത്യന്‍ ഭരണകൂടത്തിന്റെ കടുത്ത ബലപ്രയോഗമുള്‍പ്പെടെയുള്ള നടപടികളെ തുറന്നുകാട്ടി ആനംസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയുടെ റിപോര്‍ട്ട്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 ഏകപക്ഷീയമായി റദ്ദാക്കിയതിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ആംനസ്റ്റിയുടെ ഇന്ത്യന്‍ഘടകം റിപോര്‍ട്ട് പുറത്തുവിട്ടത്.

ഭരണകൂടം തടവിലിട്ട രാഷ്ട്രീയ നേതാക്കളെയും മാധ്യമപ്രവര്‍ത്തകരെയും ആക്റ്റീവിസ്റ്റുകളേയും ഉടന്‍ മോചിപ്പിക്കണമെന്നും 4 ജി മൊബൈല്‍ ഇന്റര്‍നെറ്റ് പുനസ്ഥാപിക്കണമെന്നും തടവറകളിലെ ജനബാഹുല്യം ഒഴിവാക്കണമെന്നും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണത്തെക്കുറിച്ച് സത്വരവും സ്വതന്ത്രവുമായ അന്വേഷണം ആംരംഭിക്കണമെന്നും ആംനസ്റ്റി ആവശ്യപ്പെട്ടു.

നിരവധി മാധ്യമ പ്രവര്‍ത്തകരുമായി അഭിമുഖം നടത്തിയും അച്ചടി, ഡിജിറ്റല്‍ മാധ്യമങ്ങളില്‍നിന്നും വിവരാവകാശ അപേക്ഷകളില്‍നിന്നും വിവര ശേഖരണം നടത്തിയുമാണ് ആംനസ്റ്റി റിപോര്‍ട്ട് തയ്യാറാക്കിയത്. 2019 ഓഗസ്റ്റ് 5 മുതല്‍ കശ്മീരിലെ സ്ഥിതിഗതികളെക്കുറിച്ചുള്ള ഒരു പരമ്പരയില്‍ മൂന്നാമത്തെയും അവസാനത്തെയും റിപോര്‍ട്ടാണിത്.

രാഷ്ട്രീയ നേതാക്കളെ തടഞ്ഞുവയ്ക്കല്‍, മാധ്യമ സ്വാതന്ത്ര്യത്തിന് തടസ്സം സൃഷ്ടിക്കല്‍, ഇന്റര്‍നെറ്റിനുള്ള നിയന്ത്രണങ്ങള്‍, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ ജമ്മു കശ്മീലെ വിവിധ വെല്ലുവിളികളെ സൂചിപ്പിക്കുന്നതാണ് 28 പേജുള്ള റിപ്പോര്‍ട്ട്.

ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് നീതി ലഭിക്കാനുള്ള എല്ലാ വഴികളും കഴിഞ്ഞ ഒരു വര്‍ഷമായി ഇന്ത്യന്‍ സര്‍ക്കാര്‍ ആസൂത്രിതമായി തകര്‍ക്കുകയാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അവിനാശ് കുമാര്‍ ആരോപിച്ചു.

Next Story

RELATED STORIES

Share it