Sub Lead

പിഎച്ച്ഡി റദ്ദാക്കിയതിന് പിന്നാലെ സഫൂറ സര്‍ഗാറിനെ ജാമിയ മില്ലിയ കാംപസില്‍ പ്രവേശിക്കുന്നതില്‍നിന്ന് വിലക്കി

ജാമിയയിലെ വിദ്യാര്‍ഥികളെ ദുരുദ്ദേശ്യപരവും രാഷ്ട്രീയവുമായ അജണ്ട നിറവേറ്റുന്നതിനുള്ള വേദിയായി സര്‍ഗാര്‍ ഉപയോഗിക്കുകയായിരുന്നുവെന്ന് സര്‍വകലാശാല ചീഫ് പ്രോക്ടര്‍ അവകാശപ്പെട്ടു. ജാമിയ മില്ലിയ ഇസ്ലാമിയയിലെ എംഫില്‍ വിദ്യാര്‍ത്ഥിയും ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ മീഡിയ കോര്‍ഡിനേറ്ററുമായിരുന്നു സര്‍ഗാര്‍.

പിഎച്ച്ഡി റദ്ദാക്കിയതിന് പിന്നാലെ സഫൂറ സര്‍ഗാറിനെ ജാമിയ മില്ലിയ കാംപസില്‍ പ്രവേശിക്കുന്നതില്‍നിന്ന് വിലക്കി
X
ന്യൂഡല്‍ഹി: പിഎച്ച്ഡി പ്രവേശനം റദ്ദാക്കിയതിന് പിന്നാലെ വിദ്യാര്‍ഥി ആക്ടിവിസ്റ്റ് സഫൂറ സര്‍ഗാറിനെ ജാമിയ മില്ലിയ ഇസ്‌ലാമിയ സര്‍വകലാശാലയില്‍ പ്രവേശിക്കുന്നതില്‍നിന്ന് വിലക്കി. 'അപ്രസക്തവും ആക്ഷേപകരവുമായ വിഷയങ്ങളില്‍ അനാവശ്യമായ പ്രക്ഷോഭം' നടത്തിയെന്നാരോപിച്ചാണ്

സര്‍വകലാശാല കാംപസില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. ജാമിയയിലെ വിദ്യാര്‍ഥികളെ ദുരുദ്ദേശ്യപരവും രാഷ്ട്രീയവുമായ അജണ്ട നിറവേറ്റുന്നതിനുള്ള വേദിയായി സര്‍ഗാര്‍ ഉപയോഗിക്കുകയായിരുന്നുവെന്ന് സര്‍വകലാശാല ചീഫ് പ്രോക്ടര്‍ അവകാശപ്പെട്ടു. ജാമിയ മില്ലിയ ഇസ്ലാമിയയിലെ എംഫില്‍ വിദ്യാര്‍ത്ഥിയും ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ മീഡിയ കോര്‍ഡിനേറ്ററുമായിരുന്നു സര്‍ഗാര്‍.

2020 ഫെബ്രുവരി 23ന് പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയെന്നാരോപിച്ച് ഡല്‍ഹി കലാപത്തിന്റെ ഗൂഢാലോചന കേസില്‍ 2020 ഏപ്രില്‍ 10 മുതല്‍ ജൂണ്‍ 24 വരെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമപ്രകാരം സര്‍ഗറിനെ ജയിലിലടച്ചിരുന്നു. അപ്രസക്തവും ആക്ഷേപകരവുമായ വിഷയങ്ങള്‍ക്കെതിരേ കാംപസില്‍ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും മാര്‍ച്ചുകളും സംഘടിപ്പിക്കുന്നതില്‍ സഫൂറ സര്‍ഗാര്‍ ഉള്‍പ്പെട്ടിരുന്നതായി സര്‍വകലാശാല പറഞ്ഞു.

'മുന്‍ വിദ്യാര്‍ത്ഥിനിയായ സഹൂറ സര്‍ഗര്‍ അപ്രസക്തവും ആക്ഷേപകരവുമായ വിഷയങ്ങള്‍ക്കെതിരേ കാംപസില്‍ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും മാര്‍ച്ചുകളും സംഘടിപ്പിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്നതായി നിരീക്ഷിച്ചിട്ടുണ്ട്. അവള്‍ സര്‍വ്വകലാശാലയിലെ നിരപരാധികളായ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുകയും മറ്റ് ചില വിദ്യാര്‍ത്ഥികളുമായി ചേര്‍ന്ന് തന്റെ ദുഷിച്ച രാഷ്ട്രീയ അജണ്ടയ്ക്കായി യൂണിവേഴ്‌സിറ്റി പ്ലാറ്റ്‌ഫോം ഉപയോഗിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. കൂടാതെ, അവള്‍ സ്ഥാപനത്തിന്റെ സാധാരണ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നു. മുകളില്‍ പറഞ്ഞതനുസരിച്ച്, കാമ്പസിലുടനീളം സമാധാനപരമായ അക്കാദമിക് അന്തരീക്ഷം നിലനിര്‍ത്തുന്നതിന് സഫൂറ സര്‍ഗറിനെ കാംപസില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുന്നതിന് അംഗീകാരം നല്‍കിയതായി സര്‍വകലാശാല പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.

Next Story

RELATED STORIES

Share it