നടന് കൊല്ലം തുളസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ചവറയില്‍ ബിജെപിയുടെ ശബരിമല സംരക്ഷണ പദയാത്ര ഉദ്ഘാടന വേദിയിലാണ് കൊല്ലം തുളസി വിവാദ പരാമര്‍ശം നടത്തിയത്. ശബരിമലയില്‍ പോകുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറി ഒരു ഭാഗം ഡല്‍ഹിയിലേക്കും മറ്റൊരുഭാഗം മുഖ്യമന്ത്രിക്കും അയച്ചുകൊടുക്കണമെന്നായിരുന്നു തുളസിയുടെ പ്രസംഗം.
ചവറയില്‍ ബിജെപിയുടെ ശബരിമല സംരക്ഷണ പദയാത്ര ഉദ്ഘാടന വേദിയിലാണ് കൊല്ലം തുളസി വിവാദ പരാമര്‍ശം നടത്തിയത്. ശബരിമലയില്‍ പോകുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറി ഒരു ഭാഗം ഡല്‍ഹിയിലേക്കും മറ്റൊരുഭാഗം മുഖ്യമന്ത്രിക്കും അയച്ചുകൊടുക്കണമെന്നായിരുന്നു തുളസിയുടെ പ്രസംഗം.
മതസ്പര്‍ദ്ദ വളര്‍ത്തല്‍, മതവികാരത്തെ വൃണപ്പെടുത്തുക, സ്ത്രീത്വത്തെ അപമാനിക്കുക, സ്ത്രീകളെ പൊതുസ്ഥലത്തുവെച്ച് അവഹേളിക്കുക, അസഭ്യം പറയുക തുടങ്ങിയ കുറ്റങ്ങളാണ് കൊല്ലം തുളസിക്കെതിരെ ചുമത്തിയിരിക്കുന്നത്.
സുപ്രീംകോടതി വിധിക്കെതിരായ പരാമര്‍ശം പൊതുജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്ന് കോടതി വ്യക്തമാക്കി. കൊല്ലം തുളസി നടത്തിയ പ്രസംഗത്തെ രാഷ്ട്രീയ പ്രസംഗമായി കാണാന്‍ കഴിയില്ലെന്നും കോടതി വിലയിരുത്തി.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള, ശോഭാ സുരേന്ദ്രന് തുടങ്ങിയവരെ സാക്ഷി നിര്‍ത്തിയായിരുന്നു കൊല്ലം തുളസി ജുഡീഷ്യറിയേയും സ്ത്രീകളേയും അധിക്ഷേപിച്ചത്. പ്രസംഗം വിവാദമായതോടെ കൊല്ലം തുളസി തന്റെ പ്രസംഗം മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന് വിശദീകരണവുമായി രംഗത്തുവന്നിരുന്നുവെങ്കിലും പോലീസ് കേസെടുക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യാപക്ഷേയുമായി കൊല്ലം തുളസി ഹൈക്കോടതിയെ സമീപിച്ചത്.
RELATED STORIES
യുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMTകാട്ടുമാടം മനയിൽ നിന്ന് പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ...
19 April 2024 10:46 AM GMT