Sub Lead

ബ്രണ്ണന്‍ കോളജില്‍ എബിവിപി സ്ഥാപിച്ച കൊടിമരം കാംപസില്‍ നിന്ന് നീക്കം ചെയ്തത് കോളേജില്‍ സംഘര്‍ഷം ഉണ്ടാകാതിരിക്കാനെന്ന് പ്രിന്‍സിപ്പല്‍

കൊടിമരം താന്‍ എടുത്തു മാറ്റിയതുകൊണ്ട് അക്രമത്തിലേക്കും ചിലപ്പോള്‍ കൊലപാതകത്തിലും കലാശിച്ചേക്കാവുന്ന പ്രശ്നം അവസാനിപ്പിക്കുകയായിരുന്നെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.

ബ്രണ്ണന്‍ കോളജില്‍ എബിവിപി സ്ഥാപിച്ച കൊടിമരം കാംപസില്‍ നിന്ന് നീക്കം ചെയ്തത് കോളേജില്‍ സംഘര്‍ഷം ഉണ്ടാകാതിരിക്കാനെന്ന് പ്രിന്‍സിപ്പല്‍
X

തലശേരി: തലശേരി ബ്രണ്ണന്‍ കോളജില്‍ എബിവിപി സ്ഥാപിച്ച കൊടിമരം കാംപസില്‍ നിന്ന് നീക്കം ചെയ്തത് കോളേജില്‍ സംഘര്‍ഷം ഉണ്ടാകാതിരിക്കാനെന്ന് പ്രിന്‍സിപ്പല്‍ കെ ഫല്‍ഗുനന്‍. കൊടിമരം സ്ഥാപിച്ചതിനെ തുടര്‍ന്ന് കോളേജില്‍ എസ്എഫ്‌ഐയും എബിവിപിയും തമ്മില്‍ സംഘര്‍ഷ സാധ്യതയുണ്ടായിരുന്നു. കൊടിമരം താന്‍ എടുത്തു മാറ്റിയതുകൊണ്ട് അക്രമത്തിലേക്കും ചിലപ്പോള്‍ കൊലപാതകത്തിലും കലാശിച്ചേക്കാവുന്ന പ്രശ്നം അവസാനിപ്പിക്കുകയായിരുന്നെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.

കോളജില്‍ കൊടിമരം സ്ഥാപിക്കണമെന്ന ആവശ്യവുമായി എബിവിപി പ്രവര്‍ത്തകര്‍ വന്ന് കണ്ടിരുന്നുവെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. കാംപസില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ അരമണിക്കൂര്‍ നേരത്തേക്ക് ഒരു പരിപാടിക്ക് അവര്‍ക്ക് അനുമതി നല്‍കി. അതു കഴിഞ്ഞാല്‍ കൊടിമരം മാറ്റാമെന്ന് നേതാക്കള്‍ സമ്മതിക്കുകയും ചെയ്തിരുന്നു. പക്ഷേ അവര്‍ അത് ചെയ്തില്ല, പിന്നീട് സംഘര്‍ഷ സാധ്യത ഉണ്ടായപ്പോള്‍ പൊലീസ് സഹായത്തോടെ കൊടിമരം നീക്കം ചെയ്യുകയായിരുന്നുവെന്ന് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.

കൊടിമരം നീക്കിയതിനെ തുടര്‍ന്ന് എബിവിപി പ്രവര്‍ത്തകരുടെ ഭീഷണി നേരിടുന്നുണ്ടെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. ഇപ്പോള്‍ പൊലീസ് സംരക്ഷണത്തിലാണ് ഉള്ളത്. പ്രശ്‌ന പരിഹാരത്തിനായി നാളെ എല്ലാ നേതാക്കളുടെയും മീറ്റിംഗ് വിളിച്ചിട്ടുണ്ട്. കോളജില്‍ കൊടിമരം സ്ഥാപിക്കുന്ന കാര്യം സംഘടനകള്‍ തമ്മില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കട്ടെയെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു. കൊടിമരം കാംപസിന് പുറത്തെത്തിച്ച് പ്രിന്‍സിപ്പൽ നടക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

Next Story

RELATED STORIES

Share it