അട്ടപ്പാടിയിൽ ആദിവാസി യുവതിയും ഗർഭസ്ഥ ശിശുവും മരണപ്പെട്ടു
ഗർഭിണിയായ ആദിവാസി യുവതികൾക്ക് പതിനെട്ട് മാസത്തേക്ക് പോഷകാഹാരക്കുറവ് പരിഹരിക്കാൻ സർക്കാർ നൽകി പോന്നിരുന്ന സഹായം നിർത്തിവച്ചതായ റിപോർട്ടുകൾ പുറത്തുവന്നത് മാസങ്ങൾക്ക് മുമ്പാണ്.
അട്ടപ്പാടി: അട്ടപ്പാടിയിൽ ആദിവാസി യുവതിയും ഗർഭസ്ഥ ശിശുവും മരണപ്പെട്ടു. താവളം കുറവൻകണ്ടി സ്വദേശിനി തുളസി ബാലകൃഷ്ണനും (24) കുഞ്ഞുമാണ് മരിച്ചത്. അരിവാൾ രോഗിയായ തുളസി എട്ട് മാസം ഗർഭിണിയായിരുന്നു.
നവംബർ 20 ന് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കോട്ടത്തറയിൽ ഗർഭിണിയായ ഇവർ ചികിൽസ തേടിയിരുന്നു. ശ്വാസതടസ്സം കൂടിയതിനെ തുടർന്ന് ഇവരെ നവംബർ 22ന് വൈകുന്നേരം അഞ്ച് മണിയോടെ തൃശ്ശൂർ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. മെഡിക്കൽ കോളജിൽ എത്തിയ ശേഷം ഇവരുടെ കുട്ടിയെ ശസ്ത്രക്രിയ വഴി പുറത്തെടുത്തപ്പോൾ മരിച്ച നിലയിലായിരുന്നു കുഞ്ഞ്. അമ്മ തുളസി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. ഇന്ന് പുലർച്ചെ അമ്മയും മരിച്ചു. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വിട്ടു നൽകും.
ഗർഭിണിയായ ആദിവാസി യുവതികൾക്ക് പതിനെട്ട് മാസത്തേക്ക് പോഷകാഹാരക്കുറവ് പരിഹരിക്കാൻ സർക്കാർ നൽകി പോന്നിരുന്ന സഹായം നിർത്തിവച്ചതായ റിപോർട്ടുകൾ പുറത്തുവന്നത് മാസങ്ങൾക്ക് മുമ്പാണ്. ഫണ്ടില്ലെന്ന് കാണിച്ചാണ് സർക്കാർ ഗർഭിണികൾക്ക് പ്രതിമാസം 2000 രൂപ നൽകിയിരുന്ന ധനസഹായം നിർത്തിവച്ചത്.
RELATED STORIES
കട്ടപ്പനയിൽ കാട്ടുപന്നി കിണറ്റിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി...
20 April 2024 10:41 AM GMTത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMT