Sub Lead

വിദ്യാര്‍ഥിനിയെ കോളജിന് മുന്നില്‍ വെടിവച്ച് കൊന്ന കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം

ബിരുദ വിദ്യാര്‍ഥിനിയായ നികിതാ തോമര്‍ എന്ന 20കാരിയെ കൊലപ്പെടുത്തിയ കേസില്‍ ഹരിയാനയിലെ ഫരീദാബാദ് അതിവേഗ കോടതിയാണ് കേസിലെ പ്രാധാന പ്രതികളായ തൗസീഫ്, റഹാന്‍ എന്നിവരെ ശിക്ഷിച്ചത്.

വിദ്യാര്‍ഥിനിയെ കോളജിന് മുന്നില്‍ വെടിവച്ച് കൊന്ന കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം
X

ഫരീദാബാദ്: കോളജ് വിദ്യാര്‍ഥിനിയെ പട്ടാപ്പകല്‍ നടുറോഡില്‍ വെടിവച്ച് കൊന്ന കേസില്‍ പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി. ബിരുദ വിദ്യാര്‍ഥിനിയായ നികിതാ തോമര്‍ എന്ന 20കാരിയെ കൊലപ്പെടുത്തിയ കേസില്‍ ഹരിയാനയിലെ ഫരീദാബാദ് അതിവേഗ കോടതിയാണ് കേസിലെ പ്രാധാന പ്രതികളായ തൗസീഫ്, റഹാന്‍ എന്നിവരെ ശിക്ഷിച്ചത്.

നേരത്തെ പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.ഐപിസി 302 കൊലപാതകം, 366 വിവാഹത്തിനായി നിര്‍ബന്ധിച്ച് തട്ടിക്കൊണ്ടുപോകല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പ്രതികളെ ശിക്ഷിച്ചത്. കേസിലെ മൂന്നാം പ്രതി മുഹമ്മദ് അസ്ഹറുദ്ദീനെ കോടതി വെറുതേ വിട്ടിരുന്നു. 2020 ഡിസംബര്‍ ഒന്നിനാണ് കേസില്‍ വിചാരണ ആരംഭിച്ചത്. മൂന്നുമാസത്തിനുള്ളില്‍ കോടതി വിധി പറയുകയും ചെയ്തു.

2020 ഒക്ടോബര്‍ 26ന് കോളജിന് മുന്നിലിട്ടാണ് നികിതയെ വെടിവെച്ച് കൊന്നത്. പരീക്ഷ കഴിഞ്ഞ് കൂട്ടൂകാരിക്കൊപ്പം പുറത്തിറങ്ങിയ വിദ്യാര്‍ഥിനിയെ ആദ്യം തൗസീഫും സുഹൃത്തും ചേര്‍ന്ന് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനെ ചെറുത്തതോടെ തൗസീഫ് പെണ്‍കുട്ടിക്ക് നേരേ വെടിയുതിര്‍ക്കുകയും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു. ഗുരുതര പരിക്കേറ്റ പെണ്‍കുട്ടിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് കാറില്‍ കയറ്റിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിന്റെയും വെടിവെച്ച് കൊലപ്പെടുത്തുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇത് സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

സംഭവത്തില്‍ പ്രതികളായ തൗസീഫിനെയും സുഹൃത്തിനെയും പോലിസ് പിന്നീട് അറസ്റ്റ് ചെയ്തു. തൗസീഫുമായി അടുപ്പത്തിലായിരുന്ന നികിത ഈ ബന്ധം ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതാണ് കൊലയ്ക്കു കാരണമായത്. 2018ല്‍ നികിതയുടെ കുടുംബം തനിക്കെതിരേ പോലിസില്‍ പരാതി നല്‍കിയത് തന്റെ പഠനത്തിന് തടസമായെന്നും പ്രതി പറഞ്ഞിരുന്നു. അതിനിടെ, സംഭവത്തിന് പിന്നില്‍ ലൗജിഹാദാണെന്ന് നികിതയുടെ കുടുംബം ആരോപിച്ചതോടെ വിഷയം വലിയ ചര്‍ച്ചയായി. തൗസീഫ് പെണ്‍കുട്ടിയെ മതംമാറ്റി വിവാഹം കഴിക്കാനാണ് ശ്രമിച്ചതെന്നും ഇത് എതിര്‍ത്തതാണ് കൊലപാതകത്തിന് കാരണമായതെന്നുമായിരുന്നു ഇവരുടെ ആരോപണം

Next Story

RELATED STORIES

Share it