Sub Lead

ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രിംകോടതി; ബല്‍ക്കീസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

2002 മുതല്‍ നരക ജീവിതം നയിക്കുന്ന ബല്‍ക്കീസ് ബാനുവിന് സര്‍ക്കാര്‍ ജോലിയും താമസ സൗകര്യവും ലഭ്യമാക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചു. 2002 മാര്‍ച്ചിലാണ് ഗുജറാത്ത് കലാപത്തിനിടെ ആറ് മാസം ഗര്‍ഭിണിയും 21കാരിയുമായ ബല്‍ക്കീസ് ബാനു ഹിന്ദുത്വ സംഘത്തിന്റെ ക്രൂരമായ ബലാല്‍സംഗത്തിനും പീഡനങ്ങള്‍ക്കും ഇരയായത്.

ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രിംകോടതി;  ബല്‍ക്കീസ് ബാനുവിന് 50 ലക്ഷം രൂപ  നഷ്ടപരിഹാരം നല്‍കണം
X

ന്യൂഡല്‍ഹി: 2002ല്‍ ഗുജറാത്തിലുണ്ടായ മുസ്‌ലിം വിരുദ്ധ കലാപത്തിനിടെ കൂട്ട ബലാല്‍സംഗത്തിനിരയായ ബല്‍ക്കീസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സുപ്രിംകോടതി ഗുജറാത്ത് സര്‍ക്കാരിന് നിര്‍ദേശം നല്‍കി. 2002 മുതല്‍ നരക ജീവിതം നയിക്കുന്ന ബല്‍ക്കീസ് ബാനുവിന് സര്‍ക്കാര്‍ ജോലിയും താമസ സൗകര്യവും ലഭ്യമാക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചു. 2002 മാര്‍ച്ചിലാണ് ഗുജറാത്ത് കലാപത്തിനിടെ ആറ് മാസം ഗര്‍ഭിണിയും 21കാരിയുമായ ബല്‍ക്കീസ് ബാനു ഹിന്ദുത്വ സംഘത്തിന്റെ ക്രൂരമായ ബലാല്‍സംഗത്തിനും പീഡനങ്ങള്‍ക്കും ഇരയായത്.

നഷ്ടപരിഹാര തുക 2 ആഴ്ചക്കുള്ളില്‍ നല്‍കണം. കുറ്റക്കാര്‍ക്ക് എതിരെ നടപടി എടുക്കാത്ത പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടി എടുത്തതായി ഗുജറാത്ത് സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചു. മൂന്ന് ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍ തടഞ്ഞു. ഒരു ഉദ്യോഗസ്ഥനെ തരം താഴ്ത്തിയതായും ഗുജറാത്ത് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

നേരത്തേ, ബല്‍ക്കീസ് ബാനു കൂട്ട ബലാല്‍സംഗ കേസിലെ കുവാളികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന സിബിഐയുടെ അപേക്ഷ തള്ളി ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. 17 പേരായിരുന്നു കേസില്‍ പ്രതിസ്ഥാനത്ത്. ഇതില്‍ 11 പേര്‍ക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു സിബിഐയുടെ അപേക്ഷ. ബല്‍ക്കീസ് ബാനുവിനെ ബലാല്‍സംഗം ചെയ്തതിന് പുറമേ അവരുടെ മൂന്ന് വയസ് പ്രായമായ കുഞ്ഞിനെ ഉള്‍പ്പെടെ 13 കുടുംബാംഗങ്ങളേയും പ്രതികള്‍ കൊന്നുതള്ളിയിരുന്നു.

കേസില്‍ അഞ്ച് പോലിസ് ഉദ്യോഗസ്ഥരും കുറ്റവാളികളാണ്. കുറ്റവാളികളായ പതിനൊന്ന് പേരും അപ്പീലുമായി ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കീഴ്‌ക്കോടതി ഇവര്‍ക്ക് ജീവപര്യന്തം തടവായിരുന്നു വിധിച്ചത്. ഈ വിധിക്കെതിരെയാണ് ഇവര്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചത്.

Next Story

RELATED STORIES

Share it