Sub Lead

യുപിയില്‍ 13കാരിയെ ബലാത്സംഗം ചെയ്ത് കൊന്നു; കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുകയും നാക്ക് മുറിച്ചെടുക്കുകയും ചെയ്‌തെന്ന് പിതാവ്

കഴുത്ത് ഞെരിച്ച് നാവ് മുറിച്ചാണ് മകളെ കൊലപ്പെടുത്തിയതെന്നും കണ്ണുകള്‍ ചൂഴ്‌ന്നെടുക്കപ്പെട്ടിട്ടുണ്ടെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.

യുപിയില്‍ 13കാരിയെ ബലാത്സംഗം ചെയ്ത് കൊന്നു; കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുകയും നാക്ക് മുറിച്ചെടുക്കുകയും ചെയ്‌തെന്ന് പിതാവ്
X

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരി ജില്ലയില്‍ 13കാരി ബാലികയെ ബലാത്സംഗം ചെയ്ത് കൊന്നു. മൃതദേഹം കരിമ്പിന്‍ തോട്ടത്തില്‍ നിന്ന് കണ്ടെടുത്തതായി പോലിസ് പറഞ്ഞു. സംഭവത്തില്‍ അവളുടെ ഗ്രാമത്തില്‍ നിന്നുള്ള രണ്ട് പേരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴുത്ത് ഞെരിച്ച് നാവ് മുറിച്ചാണ് മകളെ കൊലപ്പെടുത്തിയതെന്നും കണ്ണുകള്‍ ചൂഴ്‌ന്നെടുക്കപ്പെട്ടിട്ടുണ്ടെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. ലഖ്‌നൗവില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെ നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്ന ഗ്രാമത്തിലാണ് സംഭവം. പ്രതിയുടെ ഒരാളുടെ വയലിലാണ് മൃതദേഹം കണ്ടെത്തിയത്.

പോസ്റ്റ്‌മോര്‍ട്ടത്തില്‍ ബലാത്സംഗം സ്ഥിരീകരിച്ചിട്ടുണ്ട്. അറസ്റ്റിലായ പ്രതികള്‍ക്കെതിരേ ബലാത്സംഗം, കൊലപാതകം, ദേശ സുരക്ഷാ നിയമപ്രകാരവും കേസ് ചുമത്തുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. വെള്ളിയാഴ്ച ഉച്ചയോടെയാണ് പെണ്‍കുട്ടിയെ കാണാതായത്. തങ്ങള്‍ എല്ലായിടത്തും അവളെ അന്വേഷിച്ചു. കരിമ്പിന്‍ തോട്ടത്തില്‍ അവളെ കണ്ടെത്തി. അവളുടെ കണ്ണുകള്‍ പുറത്തേക്ക്് തള്ളിയ നിലയിലായിരുന്നു. അവളുടെ നാവ് മുറിച്ച് ഒരു ദുപ്പട്ട ഉപയോഗിച്ച് കഴുത്തു ഞെരിച്ചതായും പിതാവ് ആരോപിച്ചു.സംഭവത്തെ അങ്ങേയറ്റം ലജ്ജാകരമാണെന്ന് ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി മായാവതി ട്വിറ്ററിലൂടെ അപലപിച്ചു.

സംഭവത്തില്‍ ഭീം ആര്‍മി മേധാവി ചന്ദ്രശേഖര്‍ ആസാദും പ്രതികരണവുമായി മുന്നോട്ട് വന്നിട്ടുണ്ട്. 'ബിജെപി സര്‍ക്കാരിനു കീഴില്‍ ദലിത് അടിച്ചമര്‍ത്തല്‍ അതിന്റെ ഉച്ചസ്ഥായിയിലാണ്. അത് ജംഗിള്‍ രാജ് അല്ലെങ്കില്‍ പിന്നെ എന്താണ്? നമ്മുടെ പെണ്‍മക്കള്‍ സുരക്ഷിതരല്ല, ഞങ്ങളുടെ വീടുകള്‍ സുരക്ഷിതമല്ല, എല്ലായിടത്തും ഭയത്തിന്റെ അന്തരീക്ഷമുണ്ട്. യോഗി (ആദിത്യനാഥ്) രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ഹാപ്പൂരിലെ 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തിരുന്നു.

Next Story

RELATED STORIES

Share it