എലിസബത്ത് രാജ്ഞി അന്തരിച്ചു
സ്ക്വാട്ട്ലന്റിലെ ബാല്‍മോറല്‍ എസ്റ്റേറ്റിലായിരുന്നു അന്ത്യം.
വ്യാഴാഴ്ച രാവിലെ അവരുടെ ആരോഗ്യനില വഷളായതിനെതുടര്‍ന്ന് കുടുംബം സ്കോട്ട്ലന്റിലെ എസ്റ്റേറ്റില്‍ ഒത്തുകൂടിയിരുന്നു. 1952ല്‍ അധികാരത്തിലേറുകയും വലിയ സാമൂഹിക മാറ്റത്തിന് അവര്‍ സാക്ഷ്യം വഹിക്കുകയും ചെയ്തു.
സ്കോട്ട്ലന്‍ഡിലെ വേനല്‍ക്കാലവസതിയായ ബാല്‍മോറില്‍ രാജ്ഞി വിദഗ്ധ ഡോക്ടര്‍മാരുടെ സൂക്ഷ്മനിരീക്ഷണത്തിലായിരുന്നു. രാഞ്ജിയുടെ നില ഗുരുതരമായതിനു പിന്നാലെ കീരീടാവകാശിയായ ചാള്‍സ് രാജകുമാരനും ഭാര്യ കാമിലയും രാജ്ഞിയുടെ മകള്‍ ആനി രാജകുമാരിയും മക്കളായ ആന്‍ഡ്രൂ രാജകുമാരന്, എഡ്വേര്‍ഡ് രാജകുമാരന്, ചെറുമകന് വില്യം രാജകുമാരന് എന്നിവരും ബാല്‍മോര്‍ കൊട്ടാരത്തിലെത്തിയിരുന്നു.
ഹാരി രാജകുമാരന് സ്കോട്ട്ലന്‍ഡിലേക്കു തിരിച്ചിട്ടുണ്ട്. രാജകുടുംബാംഗങ്ങളുമായി പ്രത്യേക വിമാനം ബാല്മോറിലെത്തി. 96 വയസുള്ള രാജ്ഞി കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ആരോഗ്യപ്രശ്നങ്ങളാല്‍ ഡോക്ടര്‍മാരുടെ പരിചരണത്തിലായിരുന്നു.
ബുധനാഴ്ച രാഷ്ട്രീയ ഉപദേഷ്ടാക്കളുമായി ഉന്നതതല യോഗം തീരുമാനിച്ചിരുന്നുവെങ്കിലും ഡോക്ടര്‍മാര്‍ വിശ്രമിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ബുധനാഴ്ച രാവിലെയോടെ രാജ്ഞിയുടെ ആരോഗ്യനിലയില്‍ ഡോക്ടര്‍മാര്‍ ആശങ്കപ്രകടിപ്പിച്ചു. രാജ്ഞിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഹൗസ് ഓഫ് കോമണ്‍സില്‍ സ്പീക്കര്‍ അടിയന്തര വിശദീകരണം നല്‍കിയിട്ടുണ്ട്. രാജ്ഞിയുടെ മരണ വാര്‍ത്ത പുറത്തുവന്നതോടെ ബാല്‍മോര്‍ കൊട്ടാരത്തിലേക്ക് ജനങ്ങള്‍ ഒഴുകിയെത്തുകയാണ്. ബക്കിങ്ങാം പാലസിനു മുന്നിലും നിരവധിയാളുകളാണ് എത്തിയിട്ടുള്ളത്.
RELATED STORIES
ലക്കിടിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
29 April 2024 2:20 PM GMTജാവദേക്കറുമായുള്ള ചര്‍ച്ച; ഇപിയെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന്...
29 April 2024 2:18 PM GMTഅമിത് ഷാ സഞ്ചരിച്ച ഹെലികോപ്ടറിന് പറന്നുയരുന്നതിനിടെ നിയന്ത്രണം...
29 April 2024 12:58 PM GMTഇസ്രായേൽ വിരുദ്ധ പ്രതിഷേധം: യു.എസ് കാമ്പസുകളിൽ അറസ്റ്റിലായത് 900 പേർ
29 April 2024 12:49 PM GMTസുനിതയും അതിഷിയും തിഹാർ ജയിലിലെത്തി കെജ് രിവാളിനെ കണ്ടു
29 April 2024 12:47 PM GMTഅന്വേഷണ റിപോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കിയില്ല; സമരം പുനരാരംഭിച്ച്...
29 April 2024 12:28 PM GMT