Cricket

ജയ്ഷാക്കെതിരേ മുന്‍ എസിസി സിഇഒ; ബാറ്റ് പിടിക്കാന്‍ അറിയാത്ത ജയ് ഷായാണ് അവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്

ജയ്ഷാക്കെതിരേ മുന്‍ എസിസി സിഇഒ; ബാറ്റ് പിടിക്കാന്‍ അറിയാത്ത ജയ് ഷായാണ് അവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്
X

ധാക്ക: ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്‌മാനെ ഐപിഎല്ലില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്ന് ഐസിസി ചെയര്‍മാന്‍ ജയ് ഷായ്ക്കും ഏഷ്യയിലെ ക്രിക്കറ്റ് ഭരണകൂടത്തിനുമെതിരെ രൂക്ഷവിമര്‍ശനവുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് (ബിസിബി) മുന്‍ ജനറല്‍ സെക്രട്ടറിയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) മുന്‍ സിഇഒയുമായ സയ്യിദ് അഷ്റഫുള്‍ ഹഖ്.

''ഇന്ത്യയിലും ബംഗ്ലാദേശിലും പാകിസ്താനിലും മുഴുവന്‍ ക്രിക്കറ്റ് സിസ്റ്റവും രാഷ്ട്രീയക്കാര്‍ ഹൈജാക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. ഒന്ന് ആലോചിച്ചു നോക്കൂ. ജഗ്മോഹന്‍ ഡാല്‍മിയ, ഐഎസ് ബിന്ദ്ര, മാധവറാവു സിന്ധ്യ, എന്‍കെപി സാല്‍വെ, എന്‍ ശ്രീനിവാസന്‍ തുടങ്ങിയവര്‍ നേതൃത്വം വഹിച്ചിരുന്നെങ്കില്‍ ഇങ്ങനെയെല്ലാം സംഭവിക്കുമായിരുന്നോ? ഇല്ല, കാരണം അവരെല്ലാം പക്വതയുള്ള ആളുകളായിരുന്നു. അവര്‍ക്ക് ക്രിക്കറ്റിനെ കുറിച്ചറിയാം. അതിന്റെ എല്ലാ പ്രത്യാഘാതങ്ങളും അവര്‍ മനസ്സിലാക്കിയിട്ടുണ്ട്''

'ക്രിക്കറ്റ് ഭരണവ്യവസ്ഥ പൂര്‍ണ്ണമായും ഹൈജാക്ക് ചെയ്യപ്പെട്ട അവസ്ഥയാണ്. അവിടെ ഒരിക്കലും ക്രിക്കറ്റ് ബാറ്റ് പിടിക്കാത്ത ആളുകളുണ്ട്. ഇന്ത്യയുടെ കാര്യത്തിലാണെങ്കില്‍ ഒരു മത്സരത്തില്‍ പോലും ക്രിക്കറ്റ് ബാറ്റ് പോലും പിടിച്ചിട്ടില്ലാത്ത ജയ് ഷായുണ്ട്. ബംഗ്ലാദേശ് ഇന്ത്യയിലേക്ക് പോകരുതെന്ന് ഞങ്ങളുടെ കായിക ഉപദേഷ്ടാവ് പ്രസ്താവന നടത്തുന്നു. ഒന്ന് ആലോചിച്ചു നോക്കൂ. ഇതൊരു ലോകകപ്പ് പരിപാടിയാണ്. ഇത് ഐപിഎല്‍ അല്ല. ഐപിഎല്‍ ഒരു ആഭ്യന്തര ടൂര്‍ണമെന്റാണ്. ലോകകപ്പ് ഒരു അന്താരാഷ്ട്ര ടൂര്‍ണമെന്റാണ്. ഇതുപോലുള്ള അവിവേകമായ പ്രസ്താവനകള്‍ നടത്താന്‍ നിങ്ങള്‍ക്ക് കഴിയില്ല'' സയ്യിദ് അഷ്റഫുള്‍ ഹഖ് പറഞ്ഞു.






Next Story

RELATED STORIES

Share it